Letters
വരുമാനമുള്ളവർ നൽകട്ടെ
Friday, September 14, 2018 10:48 PM IST
പ്രളയശേഷമുള്ള കേരളത്തിന്‍റെ പുനരുദ്ധാരണത്തിനായി എല്ലാവരും സഹായിക്കണമെന്ന നിർദേശം സ്വാഗതാർഹം തന്നെ. സർക്കാർ നേരിട്ടു ശന്പളം നൽകുന്ന എല്ലാവരും ഒരു മാസത്തെ മൊത്തം ശന്പളം സംഭാവന നൽകണമെന്ന നിർദേശം അത്ര ദോഷകരമല്ല എന്നു പ്രത്യക്ഷത്തിൽ മറ്റുള്ളവർക്കു തോന്നിയേക്കാം. എന്നാൽ ആ നിർദേശത്തിൽ പക്ഷപാതിത്വം ഏറെയുണ്ട്.
ഓരോ ജീവനക്കാരനുമുള്ള ആകെ ശന്പളത്തിൽനിന്ന് പിഎഫ്., ഇൻഷുറൻസ്, വായ്പ തിരിച്ചടവുകൾ എല്ലാം കിഴിച്ച ശേഷമുള്ള തുക മാത്രമാണ് കൈയിൽ കിട്ടുന്നത്. ഈ പണംകൊണ്ട് ഒരു മാസം കുടുംബം പുലർത്താൻ കഷ്ടപ്പെടുന്ന പതിനായിരങ്ങളുണ്ട്; പ്രത്യേകിച്ചു താഴ്ന്ന ശന്പളക്കാരും തുടക്കക്കാരും. അവരുടെയും ഒരു മാസത്തെ ശന്പളം പിടിക്കണമെന്ന നിർദേശം അവരോടുള്ള ദ്രോഹമാണ്.

പകരം ഉയർന്ന വരുമാനമുള്ളവർ കൂടുതൽ തുക നൽകുന്നതല്ലേ പ്രായോഗികം? മാസം 50,000 രൂപയിൽ കൂടുതൽ ആകെ ശന്പളമുള്ളവർ അധികമുള്ള തുക പൂർണമായും നൽകട്ടെ. ഇത് അടുത്ത ഒരു വർഷത്തേക്ക് ഈടാക്കിയാൽ പ്രതിസന്ധി ഏറെക്കുറെ പരിഹരിക്കാം. 50000 രൂപയിൽ താഴെയുള്ളവർ യോഗ്യമായ രീതിയിൽ 10000 അല്ലെങ്കിൽ 20000 ഗഡുക്കളായി നൽകട്ടെ. ഒരു ദരിദ്രസൗഹൃദ സർക്കാർ ആ നിലയിലാണ് ചിന്തിക്കേണ്ടത്.

ജോഷി ബി. ജോണ്‍ മണപ്പള്ളി, കൊല്ലം