Letters
പരിസ്ഥിതിപ്രേമമോ വർഗീയതയോ?
Sunday, September 16, 2018 11:26 PM IST
പ്രളയത്തിനുശേഷം പരിസ്ഥിതി പാണ്ഡിത്യം പറഞ്ഞു ചില പത്രമാധ്യമങ്ങളിൽ വാർത്തകളും ലേഖനങ്ങളും വരാറുണ്ട്. സവർണ പ്രഭൃതികൾക്കു മാത്രമാണു ബുദ്ധിയും യുക്തിയുമുള്ളതെന്നും അഭിപ്രായം പറയാനുള്ള അവകാശമുള്ളതെന്നുമുള്ള തണ്ടാണ് അവയിൽ പ്രതിഫലിക്കുന്നത്. ഞങ്ങൾ സാധാരണക്കാർ അതംഗീകരിക്കുന്നില്ല. ഇന്ത്യൻ ഭരണഘടന നൽകിയിരിക്കുന്ന അഭിപ്രായസ്വാതന്ത്ര്യം ശക്തമായി ഇനിയും ഞങ്ങൾ വിനിയോഗിക്കും.

2018ലെ മഹാപ്രളയത്തിന്‍റെ പശ്ചാത്തലത്തിൽ സാധാരണക്കാരുടെ മനസിൽ തോന്നുന്ന ചില കാര്യങ്ങൾ ഈ വിദ്വാന്മാരോടു ചോദിക്കട്ടെ:

പരശുരാമൻ മഴു എറിഞ്ഞപ്പോൾ കടലുമാറി കരയായതാണ് കേരളം എന്ന ഐതിഹ്യത്തിന്‍റെ പൊരുൾ എന്താണ്? ഞങ്ങളുടെ ഉത്തരം തീരപ്രദേശം, ഇടനാട്, മലനാട് എന്നു ഭൂപ്രകൃതിയനുസരിച്ചു തിരിച്ചിരിക്കുന്ന കേരളത്തിൽ തീരപ്രദേശവും ഇടനാടിന്‍റെ നല്ലൊരു ഭാഗവും ജലം മാറി (കടൽ, കായൽ) കരയായതാണ് എന്നാണ്. ജലം ദാനമായി നൽകിയ സ്ഥലം ഒരുപക്ഷേ ജലം തിരികെയെടുക്കും. അതിന്‍റെ ചെറിയൊരു സാന്പിൾ വെടിക്കെട്ടല്ലേ 2018ൽ നടന്നത്.

എഡി 1331 വരെ നിലനിന്ന ഇന്ത്യയിലെ പ്രസിദ്ധ തുറമുഖമായമുസിരിസ്, പട്ടണം, കൊടുങ്ങല്ലൂർ എങ്ങനെയാണ് ഇല്ലാതായത്? കേരളത്തിലെ ഏറ്റവും ജനസാന്ദ്രത കൂടിയ പ്രദേശമായ വൈപ്പിൻ ദ്വീപ് ഇന്നു കാണുന്നതുപോലെ എന്ന് എങ്ങനെയാണു നിലവിൽവന്നത്? ഇന്ന് കേരളത്തിന്‍റെ വാണിജ്യ സിരാകേന്ദ്രമായ കൊച്ചിയും തുറമുഖവും എന്നാണു നിലവിൽവന്നത്? ഉത്തരം: എഡി 1331ലെ മഹാപ്രളയത്തിൽ പശ്ചിമഘട്ടത്തിൽ ഉരുൾ പൊട്ടി, മലയിടിഞ്ഞ് പെരിയാർ, ചാലക്കുടി പുഴകളിലൂടെ കുത്തിയൊഴുകി വന്ന മണ്ണ് മുസിരിസ്, പട്ടണം, കൊടുങ്ങല്ലൂർ അഴിമുഖം അടച്ചു. ഇതേ മണ്ണ് അടിഞ്ഞുകൂടി വൈപ്പിൻ ദ്വീപ് വലുതായി. പെരിയാറിലെയും ചാലക്കുടി പുഴയിലെയും ജലം വേന്പനാട് കായലിൽ ശക്തമായി നിറഞ്ഞു. അപ്പോൾ ലോലമായ മണൽചിറ അടിച്ചുതുറന്നു കൊച്ചഴി, കൊച്ചി തുറമുഖം ഇന്നു കാണുന്നതുപോലെ ഉണ്ടായി.

എഡി 1331ൽ ലോകത്ത് വ്യവസായ വിപ്ലവം ആരംഭിച്ചിട്ടില്ല. വനനശീകരണം തുടങ്ങിയിട്ടില്ല. എസ്റ്റേറ്റ്, കൃഷി, രാസകൃഷി തുടങ്ങിയിട്ടില്ല. ഓസോൺ പാളി വിണ്ടുകീറിയിട്ടില്ല. ചിലർ ആരോപിക്കുന്നതുപോലെ രാഷ്‌ട്രീയ ഉദ്യോഗസ്ഥ മത കൂട്ടുകെട്ടുകൾ നടത്തുന്ന പാരിസ്ഥിതിക ആക്രമണം പശ്ചിമഘട്ടത്തിൽ ഒട്ടുമേ തുടങ്ങിയിട്ടില്ല. പിന്നെങ്ങനെ എഡി 1331ൽ മഹാപ്രളയം, ഉരുൾപൊട്ടൽ, മലയിടിച്ചിൽ ഉണ്ടായി? ഞങ്ങളുടെ ഉത്തരം പ്രകൃതിയുടെ വിധി തടുക്കാനാവില്ല എന്നാണ്.

ഉത്തരം കിട്ടാത്ത ചില സംശയങ്ങൾ കൂടിയുണ്ട്. കടലിൽ മഴപെയ്യുന്നത് എങ്ങനെയാണ്? വനത്തിൽ ഉരുൾപൊട്ടുന്നത് എങ്ങനെയാണ് ? ക്വാറിയുണ്ടായിട്ടും 2018ൽ ഇത്ര ശക്തമായ മഴ എങ്ങനെ ഉണ്ടായി? പരിസ്ഥിതി മൗലികവാദികൾ വിശദീകരിച്ചാൽ കൊള്ളാം.

ഒരുസംഘം വായനക്കാർ