Letters
പ്രളയവർണന മഹാകാവ്യത്തിൽ
Tuesday, September 18, 2018 11:13 PM IST
ഇക്കഴിഞ്ഞ വെള്ളപ്പൊക്കത്തിനു സമാനമായിരുന്ന കൊല്ലവർഷം 1099 ലെ (എഡി 1924) വെള്ളപ്പൊക്കത്തെ അധികരിച്ച് മലയാള സാഹിത്യത്തിൽ ചെറുകഥകളും കവിതകളും മാത്രമല്ല ഒരു നോവലുപോലും വിരചിതമായിട്ടുണ്ട്. കുട്ടനാട്ടിലെ വെള്ളപ്പൊക്കക്കെടുതികൾ തന്‍റെ ബാല്യത്തിൽ അനുഭവിച്ചറിഞ്ഞ പശ്ചാത്തലത്തിലാണ് തകഴിയുടെ വെള്ളപ്പൊക്കത്തിൽ എന്ന ചെറുകഥയുടെ രചന.

മീനച്ചിലാറ്റിലെ മലവെള്ളപ്പാച്ചിലിൽ ഒഴുകിയെത്തിയ ഒരു വീട്ടിനുള്ളിലെ തുണിത്തൊട്ടിലിൽ കിടന്ന് നിർത്താതെ കരയുന്ന ഒരു പെൺകുഞ്ഞിനെ ചേർപ്പുങ്കൽ കടവിലെ വെട്ടുകാട്ടു പാപ്പൻ എന്ന കടത്തുകാരൻ അതിസാഹസികമായി രക്ഷപ്പെടുത്തി ആ കുട്ടിക്ക് ഒറോത എന്ന പേരിട്ടു മകളായി വളർത്തിയ കഥയാണ് ഒറോത എന്ന കാക്കനാടന്‍റെ നോവൽ.

എന്നാൽ, ആ വെള്ളപ്പൊക്ക കെടുതികളുടെ ദൃക്സാക്ഷിയും അനുഭവസ്ഥനുമെന്ന ന്യായമായും ഊഹിക്കാവുന്ന ഒരു മഹാകവിയുടെ വെള്ളപ്പൊക്ക വർണന പലരും മറന്നുവെന്നുതോന്നുന്നു. കട്ടക്കയം ചെറിയാൻ മാപ്പിളയുടെ ശ്രീയേശുവിജയം മഹാകാവ്യത്തെയാണ് ഇവിടെ സൂചിപ്പിക്കുന്നത്. പഴയനിയമത്തിലെ മഹാപ്രളയമാണു കവി വിസ്തരിക്കുന്നതെങ്കിലും അതിലെ ഓരോശ്ലോകത്തിലും ഇപ്പോഴുണ്ടായ വെള്ളപ്പൊക്കത്തിൽ ജനങ്ങൾ നേരിട്ട കഷ്‌ടതകൾതന്നെയാണുള്ളത്. ഇങ്ങനെ ഒരു രചന നിർവഹിക്കണമെങ്കിൽ അതിന് അനുഭവ രസികത കൂടിയേ കഴിയൂ എന്നു വ്യക്തം.

ടി.ഒ. ജോസഫ്, കൂരോപ്പട