Letters
പണിമുടക്കിയിട്ട് എന്തായി‍?
Friday, September 21, 2018 1:07 AM IST
പൂർണമെന്നു വിശേഷിപ്പിക്കാവുന്ന മറ്റൊരു ഹർത്താലുകൂടി നാം ആചരിച്ചു, എന്തുനേടി? ഇന്ധന വിലവർധന അസാധാരണമാംവിധം കുതിക്കുന്പോൾ പ്രതിഷേധമെന്ന നിലയിൽ ആഹ്വാനം ചെയ്ത ഹർത്താൽ ഇന്ധനവിലയിൽ മാറ്റം വരുത്തിയോ? സമരവേദിയിൽ സകല രാഷ്‌ട്രീയകക്ഷികളും ഒന്നിച്ചതിലല്ല രാജ്യ പുരോഗതി അടങ്ങുന്നത്! വ്യക്തിതാത്പര്യത്തിൽ ഒതുങ്ങാത്തതും രാജ്യതാത്പര്യത്തിന് ഇണങ്ങുന്നതുമായ വികസനോന്മുഖ വേദിയിലാണ് രാഷ്‌ട്രീയകക്ഷികൾ ഒന്നിക്കേണ്ടത്.

ഇന്ധനവില കുറയ്ക്കാനുതകുന്ന പ്രായോഗികവും ശാസ്ത്രീയവുമായ നിർദേശങ്ങൾ മുന്നോട്ടുവയ്ക്കാനും കൂടി എല്ലാവർക്കും ബാധ്യതയുണ്ട്. ഹർത്താൽ നമ്മുടെ നാടിനെ പിന്നോട്ടടിക്കുമെന്നുള്ളത് ഇനിയെന്നാണ് നാം തിരിച്ചറിയുക? ജനജീവിതത്തെ തടസപ്പെടുത്തുന്നതും ദുഃസഹമാക്കുന്നതുമായ പ്രാകൃതമായ ഒരു സമരമുറയാണു ഹർത്താൽ.

സമൂഹത്തിൽ ഒട്ടനവധി പ്രശ്നങ്ങളും പ്രതിസന്ധികളും വർധിക്കുന്പോഴും അവയിലൊന്നും കാര്യമാത്ര പ്രസക്തമായ ഇടപെടലുകൾ ഉണ്ടാകാതെ എന്തിനും ഏതിനും പണിമുടക്കി സമരം നടത്തുന്നത് അന്യായമാണ്. ട്വിറ്ററിലൂടെയും വാട്സാപ്പിലൂടെയും ഫേസ്ബുക്കിലൂടെയും ആക്ഷേപങ്ങളും പ്രതിഷേധങ്ങളും തൊടുത്തുവിടാതെ നേതാക്കളും ശാസ്ത്രസാങ്കേതിക വിഭാഗങ്ങളും മുഖ്യധാരാ മാധ്യമങ്ങളും പണ്ഡിതരും സാഹിത്യകാരന്മാരും പരിസ്ഥിതിവിദഗ്ധരും തുടങ്ങി സമസ്ത നേതൃനിരയും ഒരു മേശയ്ക്കു ചുറ്റുമിരുന്ന് മുഖാമുഖം രാജ്യപുരോഗതിയുടെ ആക്കം കൂട്ടുന്നതിനെക്കുറിച്ച് ചർച്ച ചെയ്യണം.

ടോം ജോസ് തഴുവംകുന്ന്