Letters
മണൽ കലവറ സ്ഥാപിക്കണം
Tuesday, October 23, 2018 12:14 AM IST
കേരളത്തിലെ ഡാമുകളിൽ ഏകദേശം 20,000 കോടി രൂപയുടെ മണൽ നിക്ഷേപമുണ്ടെന്നാണു കരുതപ്പെടുന്നത്. ഈ മണൽ ഗവൺമെന്‍റിന്‍റെ കലവറയിൽ ശേഖരിച്ചു പ്രളയജലത്തിൽ നശിച്ചുപോയ വീടുകളുടെയും റോഡുകളുടെയും പാലങ്ങളുടെയും നിർമാണം വേഗത്തിൽ പൂർത്തിയാക്കാൻ കഴിയും. തകർന്നുപോയ കേരളത്തിന്‍റെ പുനഃസൃഷ്ടിക്ക് ഗണ്യമായ തുക ലഭിക്കുന്നതോടൊപ്പം ധാരാളം പേർക്കു തൊഴിൽ ലഭിക്കുകയും ചെയ്യും.

ക്വാറി ഉടമകളുടെ ചൂഷണത്തിൽനിന്നു പാവപ്പെട്ട ജനങ്ങളെ രക്ഷപ്പെടുത്താനും കഴിയുന്നതാണ്. ഡാമുകളുടെ സംഭരണശേഷി വർധിക്കുന്നതോടെ തുലാവർഷത്തിൽ ഒഴുകിയെത്തുന്ന വെള്ളം കൂടുതലായി സംഭരിക്കാനും കഴിയും. പെരിയാറ്റിൽ വർഷങ്ങൾക്കു മുന്പ് വലിയ കയങ്ങളായിരുന്ന ഓട്ടുംപുറം, ആനക്കയം, സീതക്കയം, കെട്ടുചിറ തുടങ്ങിയ കയങ്ങൾ നികന്നു വലിയ മണൽത്തിട്ടകൾ രൂപംകൊണ്ടിരിക്കുകയാണ്.

ബെന്നി വാളികുളം, ഉപ്പുതറ