Letters
വേദന മാറ്റുന്നത് ഇങ്ങനെയോ‍?
Tuesday, October 23, 2018 12:16 AM IST
സർക്കാർ ഉദ്യോഗസ്ഥരുടെ ഒരു മാസത്തെ ശന്പളം പ്രളയക്കെടുതിക്കു കൊടുക്കണമെന്ന നിർദേശം അധികാരത്തിലിരിക്കുന്ന പാർട്ടിയുടെ സംഘടനയുടെ മസിൽപവർ കാണിച്ചുള്ള ഭീഷണിയാണ്. ഒരുതരം പിടിച്ചുപറിക്കലാണിത്. മാല പൊട്ടിച്ച് ഓടുന്ന കുറ്റവാളിയുടെ സ്വഭാവം. എല്ലാ ഉദ്യോഗസ്ഥരും ഓഖി ദുരന്തത്തിനു ശന്പളത്തുക നല്കിയവരാണ്.

ഒരു ലാസ്റ്റ് ഗ്രേഡ് ജീവനക്കാരന്‍റെ ശന്പളത്തിൽനിന്നു റിക്കവറി കഴിഞ്ഞു കിട്ടുന്ന തുക കുടുംബം പോറ്റാൻ പലപ്പോഴും തികയുന്നില്ല. ഇങ്ങനെ തട്ടിപ്പറിക്കുന്നതു കൈക്കൂലിക്കും അഴിമതിക്കും വഴിതെളിക്കും. പ്രളയത്തിൽ സ്വന്തം ജീവൻ അവഗണിച്ചു രക്ഷാപ്രവർത്തനങ്ങൾ നടത്തിയ മത്സ്യത്തൊഴിലാളികൾ ജാതിയും രാഷ്‌ട്രീയവും നോക്കാതെയാണ് ആയിരങ്ങളെ രക്ഷിച്ചത്. പൊതുജനങ്ങൾ പള്ളികളും സമുദായ സംഘടനകളും സന്നദ്ധ സംഘടനകളും വഴി പൊതിച്ചോറുകളും വസ്തുക്കളും സംഭാവനകൾ കൊടുത്തത് ഇതൊന്നും നോക്കിയല്ല. പിന്നെ സർക്കാർപക്ഷ സംഘടനകൾ ഉദ്യോഗസ്ഥരെ ബ്ലാക്ക് മെയിൽ ചെയ്തു തുക കൊടുക്കാൻ നിർബന്ധിക്കുന്നത് എന്തിനാണ്? വിദേശത്തുനിന്നും അന്യസംസ്ഥാനങ്ങളിൽനിന്നും വന്ന ഭക്ഷ്യവസ്തുക്കളും വസ്ത്രങ്ങളും വിതരണം ചെയ്യാൻ ഈ സർക്കാരുദ്യോഗസ്ഥർ വിചാരിച്ചാൽ നടക്കുമല്ലോ. വീടു നഷ്‌ടപ്പെട്ടവർക്കു ഉടൻ വീടു പണിതുകൊടുക്കാമല്ലോ. അവരെ തെരുവിൽ കിടത്താതിരിക്കാൻ കിട്ടിയ തുക ഉപയോഗിക്കണം.

ഓഖി ദുരന്തത്തിനു കിട്ടിയ തുകയും പ്രളയക്കെടുതിക്കു കിട്ടിയ തുകയും വകമാറ്റി ചെലവാക്കാതെ ഉടൻ തന്നെ ദുരിതമനുഭവിക്കുന്നവർക്കു നിർമാണ പ്രവർത്തനങ്ങൾ നടത്തി ജനങ്ങളെ ബോധ്യപ്പെടുത്തിയില്ലെങ്കിൽ ഇനിയും സംഭാവനകൾ നല്കാൻ ഉദ്യമിക്കുന്നവർ അതിനു വിമുഖത കാണിക്കും. അതു സംഭവിക്കാതിരിക്കാൻ സർക്കാർ ശ്രദ്ധിക്കേണ്ടതാണ്.

വരിക്കയിൽ ജോസഫ്, കുമാരനല്ലൂർ.