Letters
മാധ്യമവിചാരണക്കാർ തമസ്കരിക്കുന്നത്
Tuesday, October 23, 2018 11:09 PM IST
സന്യാസത്തെയും സന്യാസിനിമാരെയും അധിക്ഷേപിച്ചുകൊണ്ടു നടക്കുന്ന മാധ്യമവിചാരണയെപ്പറ്റി ദീപികയിൽ വന്ന കുറിപ്പുകൾ വായിച്ചു. ആരും തിരിഞ്ഞു നോക്കാനില്ലാതെ രോഗക്കിടക്കയിൽ കഴിയുന്നവർക്കും നൂറുകണക്കിനു അനാഥ ബാല്യങ്ങൾക്കും സംരക്ഷണം നൽകുന്നവർ, അരക്ഷിതരുടെയും അലംബഹീനരുടെയും അരികിൽ നിസ്വാർഥതയുടെ നിറഞ്ഞ കണ്ണുകളുമായി സ്നേഹത്തിന്‍റെയും നൈർമല്യത്തിന്‍റെയും കരങ്ങളുമായി അവർക്കു സ്നേഹ സാന്ത്വനം നൽകുന്നവർ, ഇവരെയെല്ലാം ക്രൈസ്തവ സന്യാസി സന്യാസിനിമാരാണെന്നുള്ള സത്യം ഈ വിചാരണത്തൊഴിലാളികൾക്കു നിഷേധിക്കാനാവുമോ‍‍?

ക്രൈസ്തവ സന്യാസിനിമാർ ചെയ്യുന്ന നിസ്വാർഥ സേവനങ്ങൾ ഗവൺമെന്‍റിന്‍റെ ശന്പളത്തിൽ തൊഴിലാളികളെ ഏല്പിച്ചാൽ എന്താകും സ്ഥിതി? അവകാശങ്ങൾക്കായി തെരുവിലിറങ്ങാതെ അവർ ചെയ്യുമോ‍? ഇനി അഥവാ ആരെങ്കിലും അങ്ങനെ ആതുര സേവനം യാന്ത്രികമായി ചെയ്യാൻ വന്നാൽ അവരുടെ പരിചരണം ഏറ്റുവാങ്ങുന്നവർക്ക് യഥാർഥ ആശ്വാസം ലഭിക്കുമോ‍? കത്തോലിക്കാ സമർപ്പിത ജീവിതങ്ങൾക്കു പകരം വയ്ക്കാൻ, അതിന്‍റെ നിഴലെങ്കിലുമാകാൻ കഴിയുന്ന വേറെ എന്തു സംവിധാനം സമൂഹത്തിനു കാണിക്കാൻ കഴിയും‍‍‍‍‍? ഇല്ല എന്നു മാത്രമാകും ഉത്തരം.

ജോസ് കൂട്ടുമ്മേൽ, കടനാട്