Letters
സിഗ്നൽ ലൈറ്റ് പ്രവർത്തന സമയ പുനഃക്രമീകരണം അനിവാര്യം
Saturday, November 3, 2018 12:59 AM IST
ഇന്ധന വിലവർധന ദിനംപ്രതി ഉണ്ടാകുന്പോൾ പോലും നിരത്തിൽ പുതുതായി ഇറങ്ങുന്ന വാഹനങ്ങളുടെ എണ്ണത്തിൽ ഒരു കുറവും ഉണ്ടാകുന്നില്ല എന്നത് ഒരു വസ്തുതയാണ്. ഇടത്തരം കുടുംബങ്ങളിൽ പോലും ഒന്നിൽ കൂടുതൽ വാഹനങ്ങൾ എന്നത് കേരളീയ സമൂഹത്തിന്‍റെ ഒരു സവിശേഷതയായി തീർന്നിരിക്കുന്നു.

സമൂഹം നേരിടുന്ന വലിയൊരു വെല്ലുവിളിയാണു വാഹനപ്പെരുപ്പം . വാഹനങ്ങൾ വർധിക്കുന്നതിനനുസരിച്ചു റോഡിന്‍റെ വിസ്തൃതി വർധിപ്പിക്കുക എന്നതു പ്രായോഗികമല്ല. ഇതിന്‍റെ പരിണിത ഫലമാണ് നിരത്തുകളിൽ അനുഭവപ്പെടുന്ന ട്രാഫിക് ബ്ലോക്ക്. ട്രാഫിക് സിഗ്നൽ സംവിധാനം നിലവിലുള്ളതുമൂലം പല പ്രധാന റോഡുകളുടെയും നിയന്ത്രണം സുഗമമാക്കാൻ പോലീസിന് കഴിയുന്നുണ്ട്. നിരവധി അപകടങ്ങളാണ് ഇതുമൂലം ഒഴിവാകുന്നത്.

ട്രാഫിക് സിഗ്നൽ ലൈറ്റുകളുടെ പ്രവർത്തന സമയം രാവിലെ എട്ടു മുതൽ രാത്രി എട്ടു വരെയാണ്. ചിലയിടങ്ങളിൽ എട്ടു മണിക്ക് മുമ്പുതന്നെ ലൈറ്റുകൾ ഓഫ് ചെയ്യും. ഇതേസമയത്ത് റോഡുകളിലെ തിരക്ക് കുറയുന്നില്ല എന്നതാണു വാസ്തവം. അതുപോലെ പ്രവൃത്തി ദിനങ്ങളിൽ രാവിലെ ഏഴു മണി മുതൽ തന്നെ റോഡുകളിൽ നല്ല തിരക്ക് അനുഭവപ്പെടുന്നു. ഇതുമൂലം രാവിലെയും രാത്രിയിലും റോഡുകളിൽ ഗതാഗത തടസങ്ങൾ സൃഷ്ടിക്കപ്പെടുകയും അപകട സാധ്യത വർധിക്കുകയും ഇന്ധന നഷ്ടം ഉണ്ടാവുകയും ചെയ്യുന്നു. അതിനാൽ സിഗ്നൽ ലൈറ്റുകളുടെ പ്രവർത്തന സമയം പുനഃക്രമീകരിക്കണം.

സി. എനോയ്, എനോയ് ഭവൻ, താന്നി, മയ്യനാട്