Letters
അമിത് ഷാ എരിതീയിൽ എണ്ണ ഒഴിക്കാൻ ശ്രമിക്കുന്നു
Sunday, November 4, 2018 2:07 AM IST
കേരളത്തിലെ തെരഞ്ഞെടുക്കപ്പെട്ട ഒരു സർക്കാരിനെ പിരിച്ചുവിട്ടുകളയും എന്ന തരത്തിൽ തരംതാണ പരാമർശം അതിന്‍റ അധ്യക്ഷൻ നടത്തുക എന്നത് രാജ്യം ഭരിക്കുന്ന ബിജെപിക്ക് അപമാനകരമാണ്. കേരളത്തിൽ വന്ന് സർക്കാരിന്‍റെ മേൽ കുതിരകയറാൻ ആരാണ് ഇദ്ദേഹത്തിന് അധികാരം കൊടുത്തത്?

2016മുതൽ കേരളം ഭരിക്കുന്ന സർക്കാരിന് ജനങ്ങൾ കൊടുത്ത മാൻഡേറ്റിനെക്കുറിച്ച് അമിത് ഷാക്ക് വലിയ ബോധ്യം കാണില്ല. അതേ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് കിട്ടിയത് കേവലം ഒരു എംഎൽഎ മാത്രം ആണെന്ന കാര്യവും അദ്ദേഹം മറന്നു പോയിരിക്കാം. അധികാരം തലയ്ക്കുപിടിച്ചാൽ സുപ്രീംകോടതി എപ്രകാരം വിധിപ്രസ്താവിക്കണം എന്നു പോലും ബിജെപി അധ്യക്ഷൻ നിർദേശിക്കുന്നു. കൈയടിക്കുവേണ്ടി വിധി പ്രസ്താവിക്കണം എന്ന ആഗ്രഹമാണ് അദ്ദേഹം പങ്കുവയ്ക്കുന്നത്.

സവർണ രാഷ്‌ട്രീയ മേധാവിത്വത്തിന്‍റ ജല്പനങ്ങൾ എന്ന രീതിയിൽ മാത്രമേ ബിജെപി അധ്യക്ഷന്‍റെ വാക്കുകൾ കാണേണ്ടതുള്ളൂ. രാജ്യം നേരിടുന്ന നിരവധി നിർണായക പ്രശ്നങ്ങൾ കണ്ടില്ലെന്നു നടിക്കുക, തെരഞ്ഞെടുപ്പ് അടുത്ത വേളയിൽ ജനശ്രദ്ധ തിരിച്ചുവിടുക എന്ന കുതന്ത്രമാണ് അമിത് ഷാ കേരളത്തിൽ വന്നു പയറ്റിനോക്കിയത്.

ശബരിമല പ്രശ്നം വർഗീയവത്കരിക്കാൻ വലിയ ശ്രമങ്ങൾ നടക്കുന്നു. കലാപം സൃഷിടിച്ചും അധികാരം നേടാനുള്ള മാർഗം ആരായുകയാണ് രാഷ്‌ട്രീയക്കാർ. കേരളത്തിലെ സമാധാന അന്തരീക്ഷം തകർക്കാൻ ബോധപൂർവം കരുക്കൾ നീക്കുന്നു. അമിത് ഷായുടെ വാക്കുകൾ എരിതീയിൽ എണ്ണ ഒഴിക്കാൻ മാത്രമേ ഉപകരിക്കൂ. കേരളത്തെ സംബന്ധിച്ചുള്ള അദ്ദേഹത്തിന്‍റെ കണക്കുകൂട്ടലുകൾ അടുത്തെങ്ങും പൂവണിയുമെന്നു തോന്നുന്നില്ല.

കുര്യൻ തൂന്പുങ്കൽ, ചങ്ങനാശേരി