Letters
മഹാപ്രളയത്തിനു സ്മാരകം നിർമിക്കണം
Tuesday, November 6, 2018 10:46 PM IST
നൂറ്റാണ്ടുകൾക്കിടയിൽ യാദൃച്ഛികമായി സംഭവിക്കാവുന്ന മഹാ പ്രളയമാണു കേരളത്തിൽ നടന്നത്. മഹാമാരിയോടൊപ്പം ഡാമുകളും കൂടി ഒറ്റയടിക്കു തുറന്നുവിട്ടപ്പോൾ കേരളമൊട്ടാകെ വെള്ളത്തിൽ മുങ്ങി. എഴുന്നൂറോളം പേർ മരിച്ചു. പലരേയും കാണാതായി. ഒരായുഷ്കാലം മുഴുവൻ സ്വരുക്കൂട്ടിയതെല്ലാം ഒരു നിമിഷം കൊണ്ടു നഷ്‌ടപ്പെട്ടു.

പതിനായിരക്കണക്കിനു വീടുകൾ നശിച്ചു. ആയിരക്കണക്കിനു വീടുകൾക്ക് കേടുപാടുകൾ സംഭവിച്ച് താമസയോഗ്യമല്ലാതായി. കേരളത്തിന്‍റെ പല ഭാഗത്തായി ഉരുൾപൊട്ടലിൽ കൃഷികളും ഭൂമിയും ഒലിച്ചുപോയി. വളർത്തു മൃഗങ്ങൾ വെള്ളത്തിൽ മുങ്ങിച്ചത്തു. നൂറുകണക്കിനു ഏക്കർ ഭൂമി താഴ്ന്നു പോയി. കൃഷി ഭൂമിയിലെ ഫലഭൂയിഷ്ഠമായ മണ്ണുമുഴുവൻ കുത്തിയൊഴുകി കുട്ടനാട്ടിലെത്തി. ആറുകളും തോടുകളും മണലും എക്കലും വന്നു നിറഞ്ഞു.

കേരളമൊട്ടാകെയുള്ള വ്യാപാരസ്ഥാപനങ്ങളെല്ലാം തകർച്ചയിലാണ്. കർഷകരും വ്യാപാരികളും വലിയ ദുരിതത്തിലാണ്. ഇന്നത്തേ തലമുറയ്ക്ക് ഇതൊരു പുതിയ അനുഭവവും അറിവുമാണ്. കഴിഞ്ഞ നൂറ്റാണ്ടിലെ മഹാപ്രളയം കണ്ടിട്ടുള്ളവരിൽ ഇന്ന് ജീവിച്ചിരിക്കുന്നവർ ചുരുക്കമാണ്.

ഈ നൂറ്റാണ്ടിലെ ഈ മഹാദുരന്തത്തിന് ഒരു സ്മാരകം ഉണ്ടാകണം. വരുംതലമുറയ്ക്കു മനസിലാക്കാനും പഠിക്കാനും ഇത് ഉപകരിക്കും. കേരളത്തിലെവിടെയെങ്കിലും സമുചിതമായ ഒരു ദുരന്ത സ്മാരകം നിർമിക്കുവാൻ സർക്കാരോ ഏതെങ്കിലും സന്നദ്ധസംഘടനകളോ രാഷ്‌ട്രീയപാർട്ടികളോ തയാറാകണം.

അഗസ്റ്റിൻ കുറുമണ്ണ്, കുഴിത്തൊളു, ഇടുക്കി