Letters
പ്രവൃത്തി സമയത്തു സംഘടനാ പ്രവർത്തനം വേണ്ട
Thursday, November 15, 2018 1:42 AM IST
സംസ്ഥാനത്തെ പല സർക്കാർ ഓഫീസുകളിലും പൊതുമേഖലാ സ്ഥാപനങ്ങളിലും ജീവനക്കാർ പ്രവൃത്തിസമയങ്ങളിൽ പോലും സംഘടനാ പ്രവർത്തനം നടത്തിവരുകയാണ്. ഇതുമൂലം നിരവധി ഫയലുകളാണ് പല സർക്കാർ ഓഫീസുകളിലും കെട്ടിക്കിടക്കുന്നത്. ഇതുമൂലം ദുരിതം അനുഭവിക്കുന്നവരിൽ സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങളും ഉൾപ്പെടുന്നു.

പ്രവൃത്തിദിവസങ്ങളിൽ രജിസ്റ്റർ ബുക്കിൽ ഒപ്പിട്ടശേഷമാണ് പലരും സംഘടനാ പ്രവർത്തനത്തിനായി സ്ഥാപനത്തിനു പുറത്തു പോകുന്നത്. പ്രവൃത്തിദിനങ്ങളിൽ സംഘടനകൾ നടത്തുന്ന ധർണയിലും പ്രതിഷേധ യോഗങ്ങളിലും മറ്റും പങ്കെടുക്കുന്നവർ അന്നേദിവസത്തെ മുഴുവൻ ശന്പളവും കൈപ്പറ്റുന്നു എന്നതാണു വസ്തുത. സംഘടനാ നേതാക്കളുടെ ഇത്തരം പ്രവൃത്തിയെ ചോദ്യം ചെയ്യാൻ സ്ഥാപന മേധാവികൾക്കു പോലും ഭയമാണ്. കാരണം തൊഴിലാളി സംഘടനകളുടെ നിയന്ത്രണത്തിലാണ് പലയിടത്തും സ്ഥലംമാറ്റം ഉൾപ്പെടെയുള്ള കാര്യങ്ങൾ നടക്കുന്നത്.

സംസ്ഥാന സർക്കാരിന്‍റെ സാലറി ചലഞ്ച് ഉത്തരവ് പുറത്തിറങ്ങിയ വേളയിൽ ഇതു പിരിച്ചെടുക്കാനുള്ള ഏജന്‍റുമാരായി പല സംഘടനാ നേതാക്കന്മാരും പ്രവർത്തിച്ചു. ഈ ഉദ്യോഗസ്ഥർ അന്നു ചെയ്തുതീർക്കേണ്ട ജോലികൾ ചെയ്തതുമില്ല. പ്രവൃത്തി ദിനങ്ങളിൽ ജീവനക്കാരുടെ സംഘടനാ പ്രവർത്തനം സർക്കാരിന് കോടിക്കണക്കിന് രൂപയുടെ നഷ്ടവും ജനങ്ങൾക്ക് ബുദ്ധിമുട്ടും ദുരിതവും ഉണ്ടാക്കുന്നതോടൊപ്പം സാമൂഹിക പുരോഗതി മരവിപ്പിക്കുകയും ചെയ്യുന്നു. അതിനാൽ തൊഴിൽ സമയങ്ങളിൽ സംഘടനാ പ്രവർത്തനം നിരോധിക്കുകയും അത്തരം പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർക്കെതിരേ കർശന നടപടികൾ സ്വീകരിക്കുകയും വേണം.

സി. എനോയ്, താന്നി, മയ്യനാട്, കൊല്ലം