Letters
സംസ്ഥാനത്തു പോലീസ് രാജോ?
Friday, November 16, 2018 2:03 AM IST
സമൂഹമാധ്യമങ്ങളിൽ മുഖ്യമന്ത്രിയെയും സിപിഎം നേതാക്കളെയും വിമർശിച്ചാൽ ഉടൻ അറസ്റ്റ് ചെയ്യുന്ന പോലീസ് നടപടി തുടരുകയാണ്. അധിക്ഷേപവും അവഹേളനവും ശരിയല്ല. എന്നാൽ, ഇക്കാര്യത്തിൽ ചിലർക്കു മാത്രം നീതി കിട്ടുന്നത് അധാർമികമാണ്. സമൂഹമാധ്യമങ്ങൾ വഴി സിപിഎം സൈബർ സഖാക്കളും പോലീസ് ഉദ്യേഗസ്ഥരുമടക്കം സംസ്ഥാന സർക്കാരിലെ ജീവനക്കാരും പ്രധാനമന്ത്രി നരേന്ദ്രമോദി, ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല, കുമ്മനം രാജശേഖരൻ, തിരുവഞ്ചൂർ രാധാകൃഷ്ണൻ എന്നിങ്ങനെ ഒട്ടേറെ പേരെ അപമാനിക്കുന്ന തരത്തിൽ പോസ്റ്റ് ചെയ്യുന്നു. ഇതിനെതിരേ പരാതി കൊടുത്താലും യാതൊരു നടപടിയും ഇല്ല.

മുഖ്യമന്ത്രി പിണറായി വിജയനെതിരേ അഭിപ്രായം പറഞ്ഞതിന് ഇതുവരെ ഇരുപത്തഞ്ചോളം പേരെ അറസ്റ്റ് ചെയ്തു. അസഹിഷ്ണുതയ്ക്കെതിരെ നിരന്തരം ശബ്ദിക്കുന്ന ആരുടെയും ശബ്ദം ഉയർന്നു കണ്ടില്ല. ചിലരുടെ പരാതി വേണ്ടപ്പെട്ടവർ കേൾക്കും. ചിലർക്കെതിരെ മാധ്യമ വാർത്തയുടെ അടിസ്ഥാനത്തിൽ കേസെടുക്കും. ഇരട്ട നീതിയാണ് സംസ്ഥാനത്ത്.

കെ.വി.ഹരിദാസ്, തിരുവഞ്ചൂർ