Letters
നിയമങ്ങൾ ദുരുപയോഗം ചെയ്യപ്പെടരുത്
Sunday, November 18, 2018 2:10 AM IST
രാജ്യത്തെയാകമാനം നാണക്കേടിലാഴ്ത്തി സ്ത്രീപീഡനക്കേസുകൾ മുന്നേറുകയാണ്. ഇതിൽ മതിമറന്നുല്ലസിച്ചുകൊണ്ടിരിക്കുന്ന ഒരു വിഭാഗമുണ്ടെന്നതു പരസ്യമായ രഹസ്യമാണ്. എതിരാളികളുടെ ചോര ഊറ്റിക്കുടിക്കാൻ കാത്തിരിക്കുന്ന രാഷ്‌ട്രീയക്കാരും ചാനലുകളിലെ തൊഴിലാളികളുമെല്ലാം ഇക്കൂട്ടത്തിലുണ്ട്. അവർ ഇത്തരം കേസുകൾ ഏറ്റെടുക്കുന്നത് ദുർബലവിഭാഗങ്ങളോടുള്ള സ്നേഹംകൊണ്ടോ ഇതൊന്നും ഇനി ആവർത്തിക്കരുതെന്ന ആഗ്രഹംകൊണ്ടോ അല്ലെന്ന സത്യമെങ്കിലും തിരിച്ചറിയണം.

ദശാബ്‌ദങ്ങൾ പഴക്കമുള്ള കേസുകളുമായി രംഗത്തുവരുന്നവർ നിരക്ഷരരോ നിയമപരമായ അറിവ് തീർത്തും ഇല്ലാത്തവരോ അല്ലെന്ന വസ്തുത കാര്യങ്ങളുടെ ഗൗരവം വർധിപ്പിക്കുന്നു. രാജ്യത്തെ സ്ത്രീസംരക്ഷണ നിയമങ്ങൾ ദുരുപയോഗം ചെയ്യപ്പെടുന്നുണ്ടെന്നത് അനിഷേധ്യമായ വസ്തുതയാണ്. പരാതിക്കാരുടെ പേരുപോലും വയ്ക്കാത്ത ആരോപണങ്ങളുടെ പേരിലും മാന്യരായ ആളുകൾ ചോദ്യംചെയ്യലുകൾക്ക് വിധേയരാകേണ്ടിവന്നിട്ടുള്ളത് അതിന് ഉദാഹരണമാണ്.

സ്ത്രീപീഡനക്കേസുകളിൽ തീർത്തും അവഗണിക്കപ്പെടുന്നൊരു വസ്തുത സ്ത്രീയെപ്പോലെതന്നെ പുരുഷനും അഭിമാനമുണ്ടെന്നതാണ്. ലൈംഗികാരോപണം ഉണ്ടാകുന്പോൾത്തന്നെ സ്ത്രീ ഇരയെന്ന മൂടുപടത്തിലൊളിക്കും. പുരുഷൻ കുറ്റക്കാരനായി വിധിക്കപ്പെടുകയും ചെയ്യുന്നു. മറ്റെല്ലാ കേസുകളിലും കുറ്റം അസന്ദിഗ്ധമായി തെളിയിക്കപ്പെട്ടാൽ മാത്രം കുറ്റാരോപിതൻ ശിക്ഷിക്കപ്പെടുന്നു. എന്നാൽ, സ്ത്രീവിഷയ കേസുകളിൽ ആരോപണമുണ്ടായാൽതന്നെ കുറ്റാരോപിതനെ സമൂഹം പുറംതള്ളുന്നു.

കുറ്റം തെളിയിക്കാൻ പരാതിക്കാരിക്കോ പ്രോസിക്യൂഷനോ ബാധ്യതയില്ലെന്നതും സ്വന്തം നിരപരാധിത്വം തെളിയിക്കേണ്ടത് കുറ്റാരോപിതന്‍റെ മാത്രം ചുമതലയാണെന്നതും ഭരണഘടന അനുശാസിക്കുന്ന സമത്വസിദ്ധാന്തം പിച്ചിച്ചീന്തിയെറിയപ്പെട്ടതിന്‍റെ തെളിവാണ്. മീ ടൂ പോലുള്ള പരിപാടികൾ ഏതു സമുന്നതനെയും ചെളിവാരിയെറിയാനുള്ള സമ്മതപത്രമാണ്.
ഇന്നത്തെ പ്രവണതവച്ചു നോക്കിയാൽ ഉന്നത സ്ഥാനമാനങ്ങൾ വഹിക്കുന്നവരെ അവരുടെ സ്ഥാനങ്ങളിൽനിന്നു ഭ്രഷ്‌ടരാക്കാൻ ഏറ്റവും എളുപ്പമാർഗം ഏതെങ്കിലുമൊരു സ്ത്രീയുടെ പേരിൽ പീഡനാരോപണം അടിച്ചുവിടുകയെന്നതാണ്. വീര്യമേറിയ വീഞ്ഞുപോലെയാണ് കേസിന്‍റെ കാഠിന്യവും. പഴക്കമേറുംതോറും ആരോപണവിധേയന്‍റെ പരിക്ക് മാരകമാകും. കാരണം പത്തോ മുപ്പതോ വർഷം മുൻപ് കുറ്റം നടക്കുന്ന സമയത്ത് ടിയാൻ ഒരു കോളജുകുമാരനോ പണിയൊന്നുമില്ലാത്ത ചെറുപ്പക്കാരനോ ആയിരുന്നിരിക്കും. ഇപ്പോഴോ അയാൾ ഭർത്താവ്, അച്ഛൻ, ശ്വശുരൻ, മുത്തച്ഛൻ, ജനപ്രതിനിധി... അങ്ങനെപോകുന്നു സ്ഥാനമാനങ്ങൾ. ഒരു കോളജുകുമാരന്‍റേതാകുന്പോൾ നിസാരമാകുന്ന കുറ്റം ഒരു മുത്തച്ഛനാകുന്പോൾ കടുപ്പമേറെയാണ്.

സ്ത്രീകൾക്കു നേരേയുള്ള അതിക്രമം തടയപ്പെടേണ്ടതുതന്നെ. പക്ഷേ തെറ്റിനു ശിക്ഷ അതതു കാലത്തുതന്നെയാണു നൽകേണ്ടത്. കുറ്റകൃത്യങ്ങൾ തടയപ്പെടാൻ അതാണാവശ്യം. വില കൂടുന്പോൾ വിൽക്കാൻ വയ്ക്കുന്ന മലഞ്ചരക്കുപോലെ ആരോപണവിധേയൻ ഉന്നതസ്ഥാനങ്ങളിലെത്തുന്നതുവരെ പീഡനക്കേസുകൾ മൂടിവയ്ക്കുന്നത് ഉചിതമല്ല.

അതിനാൽ, സ്ത്രീപീഡനക്കേസുകളിൽ സ്ത്രീകൾ ഇന്ന് അനുഭവിക്കുന്ന ഈ നിരങ്കുശത്വത്തിന് ചില പരിമിതികളേർപ്പെടുത്തേണ്ടിയിരിക്കുന്നു. ഏറ്റവും ചുരുങ്ങിയത് കുറ്റം നടന്ന് ഇത്ര കാലത്തിനുള്ളിൽ പരാതി നൽകിയിരിക്കണമെന്ന വ്യവസ്ഥയെങ്കിലും ഉണ്ടാകണം. അതുണ്ടായില്ലെങ്കിൽ ഭാരതം പുരുഷന്മാർക്കു ജീവിക്കാൻപറ്റാത്ത മണ്ണായി മാറും!

ഡോ. സി.ടി. ഫ്രാൻസിസ്, ചിറ്റിലപ്പള്ളി, മുതലക്കോടം