Letters
പ്രതിപക്ഷത്തിന്‍റെ ധർമം
Sunday, December 9, 2018 11:31 PM IST
ജനങ്ങൾ പഞ്ചായത്ത് മുതൽ പാർലമെന്‍റ് വരെയുള്ള തലങ്ങളിൽ പ്രതിനിധികളെ തെരെഞ്ഞെടുത്തു വിട്ടിരിക്കുന്നത് വലിയ പ്രതീക്ഷകളോടെയാണ്. കേരളത്തിലെ എല്ലാ ജനാധിപത്യ സംവിധാനങ്ങളിലെയും പ്രതിനിധികൾ ഒരു ആത്മപരിശോധന നടത്തുന്നത് നല്ലതായിരിക്കും. പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോർപറേഷനുകളിൽ നടക്കുന്നത് അഴിമതി ആരോപണങ്ങൾ, ആറു മാസം കൂടുമ്പോൾ അവിശ്വാസ പ്രമേയം, എല്ലാ ദിവസവും എന്തെങ്കിലും ഒരു കാര്യം പറഞ്ഞു വാക്ക്ഔട്ട് എന്നിവ മാത്രമാണ്.

സർക്കാരിന്‍റെ ജനവിരുദ്ധ നയങ്ങളെ എതിർക്കണം. അതിനു ദിവസം മുഴുവൻ അസംബ്ലി ബഹിഷ്കരണം അനാവശ്യമാണ്. കഴിഞ്ഞ അഞ്ചു ദിവസത്തെ വാക്ക്ഔട്ടിനു വിഷയം ശബരിമലയായിരുന്നു. കോടതി നടപടികേൾക്കെതിരേയുള്ള ഭക്തരുടെ പ്രശ്നത്തിനു കോടതിയിൽ കൂടി തന്നെ പരിഹാരം കാണണം. വെള്ളപ്പൊക്ക ദുരിതത്തിൽനിന്നു നാടിനെ രക്ഷിക്കാനുള്ള കാര്യങ്ങളിലാണ് എംഎൽഎമാർ ശ്രദ്ധിക്കേണ്ടത്.

പയസ് ആലുംമൂട്ടിൽ, ഉദയംപേരൂർ