Letters
റബർ കർഷകരെ വഞ്ചിച്ചവർ
Sunday, December 9, 2018 11:32 PM IST
കേരള‌ത്തിൽ റബർ കർഷകർക്ക് ഇന്ന് റബർഷീറ്റിന് കിട്ടുന്ന നാമമാത്രമായ നൂറു രൂപ കൊണ്ട് ഒരു വിധത്തിലും കുടുംബജീവിതം മുന്നോട്ടു നയിക്കാൻ നിർവാഹമില്ലാതായിരിക്കുന്നു. ഓരോ രാജ്യത്തിനും ഭരണഘടനയും നിയമഭേദഗതികളും ഭരണം നിർവഹിക്കാൻ ഭരണാധികാരികളുമുണ്ട്. ജനങ്ങളുടെ പ്രശ്നങ്ങൾക്കു പരിഹാരമുണ്ടാക്കാനാണ് ഭരണാധികാരികൾ. റബറിനു കിലോയ്ക്ക് 300 രൂപയെങ്കിലും നിശ്ചയിച്ച് അതു കർഷകർക്കു ലഭ്യമാക്കേണ്ടത് സാമാന്യനീതി മാത്രമാണ്.

റബർ കർഷകരെ ഒന്നടങ്കം വഞ്ചിച്ച് കീശവീർപ്പിച്ച് റബർ വ്യവസായികൾ വളരുന്നു. രാജ്യം ഭരിക്കുന്നവർ ജനങ്ങളുടെ കാര്യം നോക്കേണ്ടവരല്ലേ? അന്താരാഷ്‌ട്ര വില നോക്കിയിരിക്കേണ്ടവരല്ലല്ലോ അവർ. റബർ കർഷകർക്ക് ന്യായമായ വില ലഭ്യമാക്കാതെ വഞ്ചിക്കുന്നവർ ആരെല്ലാമായാലും അവർ ശിക്ഷാവിധിക്ക് അർഹരല്ലേ‍?

ബേബി വടക്കേ കുന്നുംപുറത്ത്, വഞ്ചിമല