Letters
അതിജീവനകാലത്തെ അതിക്രമങ്ങൾ
Monday, January 7, 2019 9:53 PM IST
പ്രളയ ദുരിതത്തിലാണ്ടുപോയ നാടിനെ വീണ്ടെടുക്കാൻ ജാതിയും മതവും രാഷ്‌ട്രീയവും മറന്നാണ് നാം ഒന്നിച്ചത്. എന്നാൽ, ദുരന്തകാലത്ത് ഒളിപ്പിച്ച വെറുപ്പും പകയും അതിന്‍റെ എല്ലാ ഭീകരതയോടും കൂടി പുറത്തുവരുന്നതാണ് ഇപ്പോഴത്തെ കാഴ്ച.

പുനരധിവാസ പ്രവർത്തനങ്ങളിൽ ഒന്നിച്ചുനിൽക്കുമെന്ന് നാം പ്രതീക്ഷിച്ചവർ നാട്ടിൽ കലാപം സൃഷ്ടിക്കുന്നതിലാണ് മത്സരിച്ചത്. അതിജീവനത്തിന്‍റെ കാലത്തെങ്കിലും ഇക്കൂട്ടർ സാമൂഹികമായ അച്ചടക്കമെന്ന മര്യാദ പാലിക്കുമെന്ന് നാം കരുതി. എന്നാൽ, അത്തരത്തിലുള്ള ഒൗന്നത്യം നമ്മുടെ മിക്ക രാഷ്‌ട്രീയ നേതാക്കൾക്കുമില്ല എന്നതാണു വാസ്തവം.

തോമസ് തുണ്ടിയത്ത്, കൂടൽ, പത്തനംതിട്ട