Letters
കാപട്യം നിറഞ്ഞ നിലപാടുകൾ
Tuesday, January 8, 2019 10:37 PM IST
മതേതരത്വം ഉദ്ഘോഷിക്കുന്ന ഇടതുപക്ഷപാർട്ടികളുടെ ചെയ്തികൾ വിലയിരുത്തിയാൽ അതിൽ മതേതരത്വമില്ലെന്നും ചില വിഭാഗങ്ങളെ പ്രീണിപ്പിക്കാനുള്ള ശ്രമം ഉണ്ടെന്നും സുവ്യക്തമായി കാണാനാകും.

ഹിന്ദുമതത്തിൽനിന്നു പോയവർ തിരിച്ചുവരാനായി വർഗീയവാദികൾ ആഹ്വാനം ചെയ്ത ഘർവാപ്പസിയെ എതിർത്ത ഇടതുപക്ഷം ഇസ്‌ലാം മതത്തിൽനിന്നു തിരിച്ചുപോകുന്നവരെ കൊല്ലണമെന്നുള്ള വർഗീയവാദികളുടെ നയത്തിനെതിരേ ഒരക്ഷരം പോലും ഉരുവിട്ടിട്ടില്ല; ഇടതുപക്ഷ എഴുത്തുകാർ അതിനെതിരേ തൂലിക ചലിപ്പിക്കുകയോ ചെയ്തിട്ടില്ല. ഇതു രണ്ടും ഒരുപോലെ തെറ്റാണെന്നു ചൂണ്ടിക്കാണിക്കാനുള്ള ആർജവമാണു വേണ്ടത്.

തീവ്രവാദികൾ കൊലപ്പെടുത്തിയ ധാബോൽക്കറിന്‍റെയും ഡോ. കൽബുർഗിയുടെയും കൊലപാതകത്തിനെതിരേ ശബ്ദമുയർത്തുന്പോൾ മതതീവ്രവാദികൾ കൊലപ്പെടുത്തിയ ചേകന്നൂർ മൗലവിയുടെ കൊലപാതകത്തിനെതിരേ ശബ്ദമുയർത്തുന്നില്ല. ധാബോൽക്കറിന്‍റെയും കൽബുർഗിയുടെയും നിഷ്ഠൂരകൊലപാതകങ്ങൾക്കെതിരേ ശക്തമായിത്തന്നെ പ്രതികരിക്കണം.

അതുപോലെ ഇസ്‌ലാം തീവ്രവാദികൾ നടത്തുന്ന അക്രമങ്ങൾക്കെതിരേയും പ്രതികരിക്കണം. മ്യാൻമറിലെ റോഹിംഗ്യകളെക്കുറിച്ചു വിലപിക്കുന്നവർ കാഷ്മീർ പണ്ഡിറ്റുകൾക്കു നേരെയുള്ള പീഡനങ്ങൾ കണ്ടില്ലെന്നു നടിക്കുന്നു.

തമിഴ് എഴുത്തുകാരനായ പെരുമാൾ മുരുകനെതിരേ തീവ്രവാദികൾ "സർഗമൃത്യു' പ്രഖ്യാപിച്ചപ്പോൾ ശക്തമായിത്തന്നെ ഇടതുപക്ഷം പ്രതികരിച്ചു. അതേസമയം ഒരു കാർട്ടൂണ്‍ പ്രസിദ്ധീകരിച്ചതിനു പാരീസിലെ മാധ്യമസ്ഥാപനത്തെ ഇസ്‌ലാം തീവ്രവാദികൾ ആക്രമിച്ചതിനെ അപലപിച്ചു ലേഖനമെഴുതിയ മുംബൈയിലെ ഷെറിൻ തെൽവി എന്ന മുസ്‌ലിം എഴുത്തുകാരിയെ തീവ്രവാദികൾ ആക്രമിക്കുകയും തുടർന്ന് വിധവയും രണ്ടുപെണ്‍കുട്ടികളുടെ അമ്മയുമായ അവർ ഒളിവിൽ പോകേണ്ടിവരികയും ചെയ്തതിനെക്കുറിച്ച് പ്രതികരിക്കാതെ നിശബ്ദത പാലിച്ചു. എഴുത്തുകാരനായ സൽമാൻ റുഷ്ദിയെ തീവ്രവാദികൾ കടന്നാക്രമിച്ചപ്പോഴും ഇടതുപക്ഷം നിശബ്ദത പാലിക്കുകയായിരുന്നു.

ഇപ്പോൾ മുത്തലാക്ക് നിരോധിക്കുന്നതിനെതിരേ പാർലമെന്‍റിൽ ഇടതുപക്ഷം നിലപാട് സ്വീകരിച്ചു. പാക്കിസ്ഥാനിൽ പോലും 1973ൽ മുത്തലാക്ക് ജനറൽ അയൂബ്ഖാന്‍റെ കാലത്ത് നിരോധിച്ചു എന്നത് ഓർക്കണം. നവോത്ഥാനത്തിന്‍റെ തുടർച്ച ഹിന്ദുക്കൾക്ക് മാത്രമാണെന്ന തരത്തിൽ ഇപ്പോൾ കേരളത്തിലെ ഇടതുപക്ഷം നിലപാട് സ്വീകരിച്ചു. മുഖ്യമന്ത്രി വിളിച്ചുകൂട്ടിയ നവോത്ഥാന മൂല്യങ്ങൾ സംരക്ഷിക്കാനുള്ള ആലോചനായോഗത്തിൽ മുസ്‌ലിംക്രിസ്ത്യൻ വിഭാഗങ്ങളെ വിളിച്ചില്ല. വനിതാമതിൽ ഹിന്ദു നവോത്ഥാനത്തിന് മാത്രമായ മതിലെന്ന പ്രതീതി ജനിപ്പിച്ചു.

വർഗീയതയെ എതിർക്കുന്പോൾ ന്യൂനപക്ഷ വർഗീയതയെയും ഭൂരിപക്ഷ വർഗീയതയെയും ഒന്നുപോലെ എതിർക്കപ്പെടണം. ഇടതുപക്ഷം ചില വിഭാഗം വർഗീയവാദികളെ പേടിച്ചിട്ടാണോ അവരുടെ വർഗീയവാദത്തെ ശക്തമായി എതിർക്കാൻ മടിക്കുന്നത്? അതോ, അവരുടെ വോട്ടിനുവേണ്ടിയുള്ള പ്രീണന നയമാണോ?

എം. ജോണ്‍സണ്‍ റോച്ച്, അന്പലത്തുമൂല, ചൊവ്വര