Letters
കേരളീയരെ ഇനിയും പിഴിയണോ?
Tuesday, January 8, 2019 10:38 PM IST
പിഴയെല്ലാം പ്രളയത്തിൽപ്പെട്ട കേരളത്തിന്‍റെ തലയിൽ കെട്ടിവയ്ക്കുന്നതിന്‍റെ ന്യായീകരണം മനസിലാകുന്നില്ല. അവനവനാൽ കഴിയുന്ന വിധത്തിലുള്ള സഹായം നാട്ടിലുള്ള മലയാളികളും പ്രവാസി മലയാളികളും നൽകിക്കഴിഞ്ഞു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ വന്ന 2000 കോടി രൂപയിൽ പകുതിയും കേരളീയരുടെ സംഭാവനയാണ്.

പ്രളയം മൂലം 30,000 കോടി രൂപയുടെ നഷ്ടങ്ങൾ നേരിട്ട കേരളത്തിന് കേന്ദ്രം നൽകുമെന്നു പറയുന്നത് 3000 കോടി രൂപ. ബാക്കി തുക കേരളത്തിൽ മാത്രം ഒരു ശതമാനം അധിക സെസ് ഈടാക്കി കണ്ടെത്തണമെന്ന ജിഎസ്ടി കൗണ്‍സിൽ തീരുമാനം കടന്ന കൈയാണ്.

അഖിലേന്ത്യാതലത്തിൽ എല്ലാ സംസ്ഥാനങ്ങളിൽനിന്നും ഒരു ശതമാനം അധിക സെസ് പിരിച്ചാൽ ഒരു വർഷം കൊണ്ട് കേരളത്തിന്‍റെ പുനർനിർമിതിക്കായുള്ള തുക ലഭിക്കും. അതല്ലെങ്കിൽ മറ്റൊരു വഴിയുണ്ട്. ലാഭമുണ്ടാക്കുന്ന കോർപറേറ്റുകളുടെ 201819 വർഷത്തെ ലാഭത്തിൽ രണ്ടു ശതമാനം സാമൂഹിക സുരക്ഷാ പദ്ധതിയിൽ ചെലവഴിക്കാൻ നീക്കിവയ്ക്കുന്പോൾ ആ തുക പ്രകൃതിദുരന്തംമൂലം നടുവൊടിഞ്ഞു കിടക്കുന്ന കേരളത്തെ സഹായിക്കുന്നതിനു നൽകിയാൽ ഒരു മാസം മതി 30,000 കോടി രൂപ പിരിഞ്ഞുകിട്ടാൻ. റിലയൻസിൽനിന്നു മാത്രം ലഭിക്കും 720 കോടി രൂപ.

ഇതിനായി കേരള സർക്കാരും കേരളത്തിലെ എംപിമാരും കേന്ദ്ര സർക്കാരിൽ സമ്മർദം ചെലുത്തണം. അല്ലാതെ പണ്ടേ ദുർബലയായ ഗർഭിണിയുടെ മേൽ വീണ്ടും ഒരു ശതമാനം സെസ് ചുമത്തുകയല്ല വേണ്ടത്. ജനങ്ങളിൽനിന്ന് പിരിക്കുന്ന ജിഎസ്ടി പല സ്ഥാപനങ്ങളും സർക്കാരിലേക്ക് അടയ്ക്കുന്നില്ല എന്നതു മറ്റൊരു വസ്തുത. കടക്കാർ പലരും ജിഎസ്ടി ബിൽ നൽകുന്നില്ല.

പ്രധാന വിഷയത്തിൽനിന്ന് അകന്ന് രാഷ്‌ട്രീയ പാർട്ടികളും സമുദായ സംഘടനകളും ചേർന്ന് ഹർത്താലുകളും അക്രമങ്ങളും കൊണ്ട് അധരവ്യായാമം നടത്തുന്പോൾ ഒന്നോർക്കുക, നമ്മുടെ യാത്ര മുന്നോട്ടല്ല പിറകോട്ടാണ്.

വിൻസന്‍റ് നടവയൽ