Letters
ഹർത്താലുകാരേ, ഞങ്ങൾക്കു പഠിക്കണം
Tuesday, January 8, 2019 10:38 PM IST
പരീക്ഷാക്കാലം അടുത്തു. പാഠങ്ങൾ പഠിച്ചുകഴിഞ്ഞിട്ടില്ല. സ്കൂൾ കലണ്ടറിലെ അധ്യയന ദിനങ്ങളിൽ പലതും ഹർത്താൽ കവർന്നു. പക്ഷേ, പഠിക്കേണ്ട സിലബസ് കുറയുന്നില്ല. കുറയ്ക്കണമെന്നു വച്ചാലോ, ലഭിക്കേണ്ട അറിവ് കിട്ടുകയുമില്ല. പഠനം പരീക്ഷയ്ക്കുവേണ്ടി മാത്രമല്ലല്ലോ. മുതിർന്ന തലമുറ നൽകുന്ന സന്ദേശം എന്താണ്? ഹർത്താലിലൂടെ യഥാർഥത്തിൽ എന്താണു നേടുന്നത്?

നിരപരാധികളായ സമൂഹത്തെ വലച്ചുകൊണ്ടാണോ രാഷ്‌ട്രീയ പാർട്ടികൾ മിടുക്ക് കാണിക്കേണ്ടത്? നേതൃ സ്ഥാനത്തുള്ളവർ, പ്രത്യേകിച്ചും രാഷ്‌ട്രീയക്കാർ, സമൂഹത്തിന്‍റെ വിശ്വാസ്യത കാത്തുസൂക്ഷിക്കേണ്ടവരല്ലേ? വന്നുവന്ന് ഇപ്പോൾ ആർക്കും, പ്രത്യേകിച്ച് ഒരു രാഷ്‌ട്രീയ പിന്തുണയും ഇല്ലാത്തവർക്കുപോലും, ഹർത്താൽ നടത്താം എന്ന അവസ്ഥയിലെത്തിയിരിക്കുന്നു. ഇവർ ഹർത്താൽ നടത്തുന്പോൾ വീടുവിട്ടിറങ്ങി സ്കൂളിൽ എത്തിയിരിക്കുന്ന ഞങ്ങൾ എങ്ങനെ തിരികെ വീട്ടിലെത്തും? ഞങ്ങളുടെ മാതാപിതാക്കൾ എങ്ങനെ ഞങ്ങളുടെ അടുത്തെത്തും? വാഹനങ്ങൾ സമരക്കാർ എറിഞ്ഞുടയ്ക്കില്ലേ?

കടകൾ തുറന്നില്ലെങ്കിൽ ഞങ്ങൾക്കു ഭക്ഷണത്തിനുള്ള സാധനങ്ങൾ എങ്ങനെ വാങ്ങും? രോഗികൾ ആശുപത്രിയിൽ എങ്ങനെ പോകും? നടുറോഡിൽ കുടുങ്ങിയാൽ തിരികെ വീട്ടിലെത്തുന്നതെങ്ങനെ? 2018ൽ എത്ര ഹർത്താൽ നടത്തിയെന്ന് ആരെങ്കിലും എണ്ണിനോക്കിയിട്ടുണ്ടോ? ആർക്കും എന്തുമാകാം എന്ന സന്ദേശമാണോ ഹർത്താലിലൂടെ നിങ്ങൾ പുതുതലമുറയ്ക്ക് നൽകുന്നത്? മുതിർന്നവരെ കണ്ടല്ലേ ഇളം തലമുറ പഠിക്കുന്നത്? ഇതാണോ ജനാധിപത്യം? സേച്ഛാധിപത്യം വളർത്തിവിടുന്നതാണോ ഇന്നത്തെ ജനാധിപത്യം? അതുകൊണ്ടു സ്കൂളുകളെ ഹർത്താലിൽനിന്ന് ഒഴിവാക്കണമെന്നാണ് ഞങ്ങളുടെ അഭ്യർഥന. കാരണം ഞങ്ങൾക്കു പഠിക്കണം.

ഹർത്താൽ പോലെ അടിയന്തര ശ്രദ്ധ പതിയേണ്ട മറ്റൊന്നാണ് പകൽ സമയങ്ങളിലെ ഉച്ചഭാഷിണികളുടെ ഉപയോഗം. സ്കൂൾ പരിസരങ്ങളിൽ നോ ഹോണ്‍ ബോർഡുകൾ പല സ്ഥലങ്ങളിലും കാണാറുണ്ട്. വാഹനങ്ങളുടെ ഹോണ്‍ ശബ്ദം പഠനത്തിനു തടസമായിരിക്കേയാണ് സമയനിഷ്ഠയില്ലാതെ തലങ്ങും വിലങ്ങും ഉച്ചഭാഷിണികളുടെ കാതടപ്പിക്കുന്ന ശബ്ദഘോഷം. ഇത് ഞങ്ങളെ ഏറെ ബുദ്ധിമുട്ടിക്കുന്നു. പരീക്ഷ എഴുതുന്പോഴും പഠിക്കുന്പോഴും ഞങ്ങളുടെ ഏകാഗ്രതയെ നശിപ്പിക്കുന്ന ഉച്ചഭാഷിണി നിരോധിക്കണം എന്നാണ് ഞങ്ങളുടെ അഭ്യർഥന. മാത്രമല്ല, രാവിലെ 10 മുതൽ വൈകുന്നേരം അഞ്ചുവരെ ഉച്ചഭാഷിണികൾക്കു നിരോധനവും നിലവിലുണ്ട്.

നിയമങ്ങളുടെ കുറവല്ല അവ പാലിക്കാത്തതല്ലേ യഥാർഥത്തിൽ നമ്മുടെ നാടിന്‍റെ പുരോഗതിക്ക് വിലങ്ങുതടി? പ്രതിഷേധമാണെങ്കിലും പ്രചാരണമാണെങ്കിലും പൊതുജനത്തെ വലയ്ക്കാത്ത എന്തെല്ലാം മാർഗങ്ങളുണ്ട്? കണ്ണടച്ച് ഇരുട്ടാക്കി കഴിയുന്ന അധികാരിവർഗം ഉണർന്നില്ലെങ്കിൽ നവകേരള സൃഷ്ടിക്കായുള്ള നമ്മുടെ പരിശ്രമം എവിടെ ചെന്നുനിൽക്കും? പ്രളയക്കെടുതിയിൽനിന്നു കരകയറാതെ, ആ ദുരന്തഭീതി കണ്‍മുന്നിൽനിന്നു മറയാത്ത, ഒരുകൂട്ടം പട്ടിണിപ്പാവങ്ങൾ നമ്മുടെ സമൂഹത്തിലുണ്ടെന്ന് സമരക്കാർ മനസിലാക്കണം. നവകേരള സൃഷ്ടിക്കായി ഞങ്ങളുടെ കൊച്ചു സന്പാദ്യങ്ങളും സംഭാവനചെയ്തിട്ടുണ്ട്. അതു പാഴാക്കിക്കളയരുത്. ഉറ്റവരെയും ഉടയവരെയും നഷ്ടപ്പെട്ട് സ്വന്തം കാലിനടിയിലെ മണ്ണുപോലും ഒലിച്ചുപോയവരെക്കുറിച്ച് ഒരു നിമിഷമെങ്കിലും ഒന്നു ചിന്തിക്കൂ ഹർത്താലുകാരെ, അവരുടെ പുനരധിവാസമല്ലേ നമുക്കുവേണ്ടത്?

നമ്മുടെ നാട്ടിൽ ഇടവഴികളിൽ പോലും കാണുന്നത് അന്യ സംസ്ഥാനക്കാരെയാണ്. വഴിതെറ്റിയാൽ വഴിചോദിക്കാൻ പോലും ഒരു മലയാളിയെ കാണാനില്ലാത്ത അവസ്ഥയായി. 21ാം നൂറ്റാണ്ടിലെ സാക്ഷരകേരളത്തിന്‍റെ അവസ്ഥ ഇതാണെങ്കിൽ കഴിഞ്ഞ നൂറ്റാണ്ടിന്‍റെ അവസ്ഥ എന്തായിരുന്നു? സ്വാമി വിവേകാനന്ദൻ കേരളത്തെ ഭ്രാന്താലയമെന്ന് വിശേഷിപ്പിച്ചതിന്‍റെ ഒൗചിത്യം ഇപ്പോൾ ഞങ്ങൾക്ക് മനസിലാക്കാൻ കഴിയുന്നുണ്ട്. ഹർത്താലുകാരെ ലജ്ജിക്കൂ, പ്രതിഷേധിക്കാൻ പുതുവഴി കണ്ടെത്തൂ. വിദ്യാർഥികളായ ഞങ്ങൾക്കു നന്മയുടെ പാഠം മാതൃകയാകട്ടെ.

വിമല പബ്ലിക് സ്കൂൾ വിദ്യാർഥികൾ, തൊടുപുഴ