Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
| Back to Home |
ഹർത്താലുകാരേ, ഞങ്ങൾക്കു പഠിക്കണം
Tuesday, January 8, 2019 10:38 PM IST
പരീക്ഷാക്കാലം അടുത്തു. പാഠങ്ങൾ പഠിച്ചുകഴിഞ്ഞിട്ടില്ല. സ്കൂൾ കലണ്ടറിലെ അധ്യയന ദിനങ്ങളിൽ പലതും ഹർത്താൽ കവർന്നു. പക്ഷേ, പഠിക്കേണ്ട സിലബസ് കുറയുന്നില്ല. കുറയ്ക്കണമെന്നു വച്ചാലോ, ലഭിക്കേണ്ട അറിവ് കിട്ടുകയുമില്ല. പഠനം പരീക്ഷയ്ക്കുവേണ്ടി മാത്രമല്ലല്ലോ. മുതിർന്ന തലമുറ നൽകുന്ന സന്ദേശം എന്താണ്? ഹർത്താലിലൂടെ യഥാർഥത്തിൽ എന്താണു നേടുന്നത്?
നിരപരാധികളായ സമൂഹത്തെ വലച്ചുകൊണ്ടാണോ രാഷ്ട്രീയ പാർട്ടികൾ മിടുക്ക് കാണിക്കേണ്ടത്? നേതൃ സ്ഥാനത്തുള്ളവർ, പ്രത്യേകിച്ചും രാഷ്ട്രീയക്കാർ, സമൂഹത്തിന്റെ വിശ്വാസ്യത കാത്തുസൂക്ഷിക്കേണ്ടവരല്ലേ? വന്നുവന്ന് ഇപ്പോൾ ആർക്കും, പ്രത്യേകിച്ച് ഒരു രാഷ്ട്രീയ പിന്തുണയും ഇല്ലാത്തവർക്കുപോലും, ഹർത്താൽ നടത്താം എന്ന അവസ്ഥയിലെത്തിയിരിക്കുന്നു. ഇവർ ഹർത്താൽ നടത്തുന്പോൾ വീടുവിട്ടിറങ്ങി സ്കൂളിൽ എത്തിയിരിക്കുന്ന ഞങ്ങൾ എങ്ങനെ തിരികെ വീട്ടിലെത്തും? ഞങ്ങളുടെ മാതാപിതാക്കൾ എങ്ങനെ ഞങ്ങളുടെ അടുത്തെത്തും? വാഹനങ്ങൾ സമരക്കാർ എറിഞ്ഞുടയ്ക്കില്ലേ?
കടകൾ തുറന്നില്ലെങ്കിൽ ഞങ്ങൾക്കു ഭക്ഷണത്തിനുള്ള സാധനങ്ങൾ എങ്ങനെ വാങ്ങും? രോഗികൾ ആശുപത്രിയിൽ എങ്ങനെ പോകും? നടുറോഡിൽ കുടുങ്ങിയാൽ തിരികെ വീട്ടിലെത്തുന്നതെങ്ങനെ? 2018ൽ എത്ര ഹർത്താൽ നടത്തിയെന്ന് ആരെങ്കിലും എണ്ണിനോക്കിയിട്ടുണ്ടോ? ആർക്കും എന്തുമാകാം എന്ന സന്ദേശമാണോ ഹർത്താലിലൂടെ നിങ്ങൾ പുതുതലമുറയ്ക്ക് നൽകുന്നത്? മുതിർന്നവരെ കണ്ടല്ലേ ഇളം തലമുറ പഠിക്കുന്നത്? ഇതാണോ ജനാധിപത്യം? സേച്ഛാധിപത്യം വളർത്തിവിടുന്നതാണോ ഇന്നത്തെ ജനാധിപത്യം? അതുകൊണ്ടു സ്കൂളുകളെ ഹർത്താലിൽനിന്ന് ഒഴിവാക്കണമെന്നാണ് ഞങ്ങളുടെ അഭ്യർഥന. കാരണം ഞങ്ങൾക്കു പഠിക്കണം.
ഹർത്താൽ പോലെ അടിയന്തര ശ്രദ്ധ പതിയേണ്ട മറ്റൊന്നാണ് പകൽ സമയങ്ങളിലെ ഉച്ചഭാഷിണികളുടെ ഉപയോഗം. സ്കൂൾ പരിസരങ്ങളിൽ നോ ഹോണ് ബോർഡുകൾ പല സ്ഥലങ്ങളിലും കാണാറുണ്ട്. വാഹനങ്ങളുടെ ഹോണ് ശബ്ദം പഠനത്തിനു തടസമായിരിക്കേയാണ് സമയനിഷ്ഠയില്ലാതെ തലങ്ങും വിലങ്ങും ഉച്ചഭാഷിണികളുടെ കാതടപ്പിക്കുന്ന ശബ്ദഘോഷം. ഇത് ഞങ്ങളെ ഏറെ ബുദ്ധിമുട്ടിക്കുന്നു. പരീക്ഷ എഴുതുന്പോഴും പഠിക്കുന്പോഴും ഞങ്ങളുടെ ഏകാഗ്രതയെ നശിപ്പിക്കുന്ന ഉച്ചഭാഷിണി നിരോധിക്കണം എന്നാണ് ഞങ്ങളുടെ അഭ്യർഥന. മാത്രമല്ല, രാവിലെ 10 മുതൽ വൈകുന്നേരം അഞ്ചുവരെ ഉച്ചഭാഷിണികൾക്കു നിരോധനവും നിലവിലുണ്ട്.
നിയമങ്ങളുടെ കുറവല്ല അവ പാലിക്കാത്തതല്ലേ യഥാർഥത്തിൽ നമ്മുടെ നാടിന്റെ പുരോഗതിക്ക് വിലങ്ങുതടി? പ്രതിഷേധമാണെങ്കിലും പ്രചാരണമാണെങ്കിലും പൊതുജനത്തെ വലയ്ക്കാത്ത എന്തെല്ലാം മാർഗങ്ങളുണ്ട്? കണ്ണടച്ച് ഇരുട്ടാക്കി കഴിയുന്ന അധികാരിവർഗം ഉണർന്നില്ലെങ്കിൽ നവകേരള സൃഷ്ടിക്കായുള്ള നമ്മുടെ പരിശ്രമം എവിടെ ചെന്നുനിൽക്കും? പ്രളയക്കെടുതിയിൽനിന്നു കരകയറാതെ, ആ ദുരന്തഭീതി കണ്മുന്നിൽനിന്നു മറയാത്ത, ഒരുകൂട്ടം പട്ടിണിപ്പാവങ്ങൾ നമ്മുടെ സമൂഹത്തിലുണ്ടെന്ന് സമരക്കാർ മനസിലാക്കണം. നവകേരള സൃഷ്ടിക്കായി ഞങ്ങളുടെ കൊച്ചു സന്പാദ്യങ്ങളും സംഭാവനചെയ്തിട്ടുണ്ട്. അതു പാഴാക്കിക്കളയരുത്. ഉറ്റവരെയും ഉടയവരെയും നഷ്ടപ്പെട്ട് സ്വന്തം കാലിനടിയിലെ മണ്ണുപോലും ഒലിച്ചുപോയവരെക്കുറിച്ച് ഒരു നിമിഷമെങ്കിലും ഒന്നു ചിന്തിക്കൂ ഹർത്താലുകാരെ, അവരുടെ പുനരധിവാസമല്ലേ നമുക്കുവേണ്ടത്?
നമ്മുടെ നാട്ടിൽ ഇടവഴികളിൽ പോലും കാണുന്നത് അന്യ സംസ്ഥാനക്കാരെയാണ്. വഴിതെറ്റിയാൽ വഴിചോദിക്കാൻ പോലും ഒരു മലയാളിയെ കാണാനില്ലാത്ത അവസ്ഥയായി. 21ാം നൂറ്റാണ്ടിലെ സാക്ഷരകേരളത്തിന്റെ അവസ്ഥ ഇതാണെങ്കിൽ കഴിഞ്ഞ നൂറ്റാണ്ടിന്റെ അവസ്ഥ എന്തായിരുന്നു? സ്വാമി വിവേകാനന്ദൻ കേരളത്തെ ഭ്രാന്താലയമെന്ന് വിശേഷിപ്പിച്ചതിന്റെ ഒൗചിത്യം ഇപ്പോൾ ഞങ്ങൾക്ക് മനസിലാക്കാൻ കഴിയുന്നുണ്ട്. ഹർത്താലുകാരെ ലജ്ജിക്കൂ, പ്രതിഷേധിക്കാൻ പുതുവഴി കണ്ടെത്തൂ. വിദ്യാർഥികളായ ഞങ്ങൾക്കു നന്മയുടെ പാഠം മാതൃകയാകട്ടെ.
വിമല പബ്ലിക് സ്കൂൾ വിദ്യാർഥികൾ, തൊടുപുഴ
ബസുകളിലെ ഡോറുകൾ
ഏതെങ്കിലും അപകടമോ ദുരന്തമോ ഉണ്ടാകുന്പോൾ ഉടൻ അതുമായി ബന്ധപ്പെട്ട വകുപ്പുകൾ ഉണരുകയും വ്യാപക പരിശോധന നടത്തുകയും ച
കുഴികൾ എന്നു മൂടും?
ജൽജീവൻ പദ്ധതിയുടെ ഭാഗമായി പലേടത്തും റോഡുകൾ വെട്ടിപ്പൊളിച്ചത് മൂടാതെ കിടക്കുകയാണ്. ഇതുമൂലം പല റോഡുകളും കുണ്ടും കു
വക്കീൽമാർ മാത്രം കോട്ടൂരിയാൽ മതിയോ?
കനത്ത വേനൽച്ചൂടിനെത്തുടർന്ന് അഭിഭാഷകർക്ക് മേയ് 31 വരെ കോട്ട് ഒഴിവാക്കാൻ ഹൈക്കോടതി അനുവാദം നൽകിയ വാർത്ത വായിച്ചു. ഉ
മുഖപ്രസംഗം കാലോചിതം
ഉദ്യോഗസ്ഥരുടെയും മറ്റും അനാസ്ഥ മൂലം റോഡിലുണ്ടാകുന്ന അപകടങ്ങളെക്കുറിച്ചു ദീപിക കഴിഞ്ഞ ദിവസം എഴുതിയ മുഖപ്രസംഗം എന്ത
വിദ്യാർഥികൾക്കും തപാൽ വോട്ട് വേണം
തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചുമതലകളുള്ള എല്ലാ ഉദ്യോഗസ്ഥർക്കും പോലീസുകാർക്കും തപാൽ വോട്ടിന് സൗകര്യമുണ്ട്. കൂടാ
ആരോഗ്യ വകുപ്പിന്റെ നിലപാട് അപലപനീയം
ഇടുക്കിയിലേക്ക് സ്ഥലം മാറ്റിയ കോഴിക്കോട് മെഡിക്കൽ കോളജിലെ സീനിയർ നഴ്സിംഗ് ഓഫീസറെ കോഴിക്കോട് തന്നെ നിലനിർത്താൻ ഹ
‘വൈദ്യുതശ്രീ’ എന്നൊരു അവാർഡിലൂടെ ജനത്തെ കൂടെ നിർത്തുക...
ക്രമാതീതമായി വൈദ്യുതി ഉപയോഗം കൂടുന്നതിന്റെ ആശങ്കയിലാണ് ഇലക്ട്രിസിറ്റി ബോർഡ്. വൈദ്യുതി ചാർജ് വർധനയുടെ നീരാളിപ
ഏതു വാതിലിലാണ് ഇനി മുട്ടേണ്ടത്?
റോഡരികിൽ ഫ്ലക്സ് ബോർഡുകൾ അനുവദിക്കരുതെന്നും നിലവിലുള്ളവ പിഴ ഈടാക്കി നീക്കണമെന്നും ഹൈക്കോടതി 2018ലും 2021ലും ഉത്തര
അധ്യാപകരുടെ ഇരട്ടഡ്യൂട്ടി ഒഴിവാക്കണം
എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകളുടെ മൂല്യനിർണയം വിവിധ കേന്ദ്രങ്ങളിൽ അടുത്ത ദിവസം ആരംഭിക്കുകയാണ്. ചുമതല നിർവഹിക്കാൻ
പാചകവാതക സിലിണ്ടറിന്റെ വില കുറച്ചത് തെരഞ്ഞെടുപ്പു തന്ത്രമല്ലേ?
ലോകവനിതാദിനത്തിൽ ഗാർഹികാവശ്യത്തിനുള്ള പാചകവാതക സിലിണ്ടറിന്റെ വില നൂറുരൂപ കുറച്ചായി കേന്ദ്രസർക്കാർ പ്രഖ്യാപിച
റെയിൽവേ ടിക്കറ്റ് നിരക്കിളവ് പുനഃസ്ഥാപിക്കണം
പ്രതിവർഷം ഇരുപതിനായിരം കോടി രൂപ ലാഭമുള്ള ലോകത്തിലെ നാലാമത്തെ റെയിൽവേ സംവിധാനമാണ് ഇന്ത്യയുടേത്. ലാഭമുണ്ടായിട്ടു
എത്ര കൃഷിക്കാർ ദീപിക വരുത്തി ആ പത്രത്തെ തിരിച്ചു സപ്പോർട്ടു ചെയ്യുന്നുണ്ട് ?
ഈയിടെ ഫേസ്ബുക്കിൽ കണ്ട ഒരു തലക്കെട്ടാണ് മുകളിൽ കൊടുത്തത്. ഇതു വളരെ പ്രസക്തമായ ഒരു ചോദ്യമാണ്. കാർഷിക മേഖലയുമായി ബ
പടയപ്പ എന്ന വിഐപി
ശല്യക്കാരനായ വ്യവഹാരിക്കു നിരോധനവും സ്ഥിരം ഗുണ്ടകൾക്കു നാടുകടത
കലാലയ രാഷ്ട്രീയം നിരോധിക്കണം
കലാലയ രാഷ്ട്രീയത്തിന്റെ മാന്യത ഇല്ലാത്ത പ്രവർത്തനം ഏറെ നാളായി കേരളത്തിലെ കലാലയങ്ങളിൽ കണ്ടുവരുന്നുണ്ട്.
എ
സാംസ്കാരികനായകന്മാർ ഉറങ്ങുകയാണോ അതോ ഉറക്കം നടിക്കുകയാണോ?
വടക്കേ ഇന്ത്യയിൽ ആൽക്കൂട്ട വിചാരണ നടത്തി പാവം മനുഷ്യരെ മൃഗീയമായി കൊലപ്പെടുത്തുമ്പോൾ അതിനെതിരേ പ്രതികരിക്കുന്നവരാ
ഒരു സ്ഥാനാർഥി, ഒരു മണ്ഡലം
തെരഞ്ഞെടുപ്പിൽ ഒരു സ്ഥാനാർഥി രണ്ടു മണ്ഡലങ്ങളിൽ മത്സരിക്കുന്ന രീതിക്കൊരു മാറ്റം ഈ തെരഞ്ഞെടുപ്പിൽ മുന്നണികൾ ആലോചിക്
ഈ ശിക്ഷായാത്രകൾ ഇനിയെങ്കിലും നിർത്തരുതോ?
ലോകസഭാ തെരഞ്ഞെടുപ്പ് അടുക്കാറായപ്പോൾ പതിവുപോലെ ഇവിടത്തെ രാഷ്ട്രീയ കക്ഷികൾ യാത്രകൾ നടത്തിക്കൊണ്ടിരിക്കുകയാണല്ല
ബിപിഎൽ കാർഡുകാർക്ക് സബ്സിഡി പൂർണമായും നൽകണം
കടുത്ത സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ സിവിൽ സപ്ലൈസ് കോർപറേഷൻ നടത്തുന്ന സപ്ലൈകോ മാവേലി സ്റ്റോറുകൾ മുഖേന ബ
വന്യമൃഗ ആക്രമണം തടയാൻ വേണ്ടത് പുതിയ നിയമനിർമാണം
മനുഷ്യവന്യജീവി സംഘർഷം കുറയ്ക്കാൻ എംഎൽഎമാരും എംപിമാരും അവരുടെ പണി ചെയ്യട്ട. ‘നി
മെഡിസിൻ സീറ്റുകൾ കൂട്ടണം
ചൈനയും റഷ്യയും അടക്കമുള്ള വിദേശരാജ്യങ്ങളിൽ മെഡിസിൻ പഠിച്ചു ജയിച്ച ശേഷം ഇന്ത്
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.