Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
| Back to Home |
എന്തിനുമുള്ള സ്വാതന്ത്ര്യം ജനത്തിന് അടിമത്തമായി മാറുന്പോൾ
Sunday, January 13, 2019 12:37 AM IST
വിദേശാധിപത്യത്തിൽനിന്നു ഗാന്ധിജിയുടെ നേതൃത്വത്തിൽ ഇന്ത്യക്കാർ സ്വാതന്ത്ര്യം നേടിയെടുത്തത് ഏതുതരം സ്വാതന്ത്ര്യത്തിലേക്കായിരുന്നു എന്നു പക്വമതികൾ ചിന്തിച്ചുപോകുന്ന ഒരു കാലഘട്ടത്തിലൂടെയാണു നാം കടന്നുപോകുന്നത്. ഭരിക്കാൻ നിയോഗിക്കപ്പെട്ടവർ ഭരണീയരുടെ ദാസരായിരിക്കണം എന്നായിരുന്നു രാഷ്ട്രപിതാവിന്റെ നിലപാട്. സേവനത്തിനുള്ള അവസരമായി കരുതാനാണു ജനം തങ്ങളുടെ പ്രതിനിധികളെ ജനാധിപത്യമാർഗത്തിലൂടെ ഭരണത്തിലെത്തിക്കുന്നത്. ഉദ്യോഗത്തിലിരിക്കുന്നവരുടെ പ്രധാന ഉത്തരവാദിത്വം ജനസേവനമായിരിക്കണമെന്നും ഗാന്ധിജി വിശ്വസിച്ചു.
ഭരണാധികാരികളായ ജനപ്രതിനിധികളും ഉദ്യോഗസ്ഥ വർഗവുമെന്ന സംഘടിതരായ രണ്ടുവിഭാഗങ്ങളുടെയും അടിമത്തത്തിലാണു തങ്ങളെന്നു ജനം ഇന്നു തിരിച്ചറിയുന്നു. അതിന്റെ ഏറ്റവും പ്രകടമായ തെളിവാണ് അടിക്കടി ഉണ്ടാകുന്ന സമരങ്ങളും ഹർത്താലുകളും പണിമുടക്കുമൊക്കെ. തങ്ങളുടെ അവകാശങ്ങൾ പിടിച്ചെടുക്കാനും സംരക്ഷിക്കാനും ഈ രണ്ടു കൂട്ടരും കാണുന്ന മാർഗം ജനത്തിന്റെ അവകാശങ്ങൾ കവർന്നെടുത്ത് അവരെ ഒരുതരം അടിമത്തത്തിലെത്തിക്കുക എന്നതാണ്.
ഹർത്താൽ എന്നുള്ളത് ഏതെങ്കിലും സങ്കടകരമായ ഒരു പരിതസ്ഥിതിയിൽ ജനം സ്വയം തെരഞ്ഞെടുക്കുന്ന ഒരു പെരുമാറ്റ രീതിയായിരുന്നു. ഉദാഹരണത്തിന് നാടിനെ ഒരുപാടു സ്നേഹിച്ചിരുന്ന ഒരു നേതാവ് നിര്യാതനായാൽ ജനം അവരുടെ വികാരവും നേതാവിനോടുള്ള ആദരവും പ്രകടിപ്പിക്കാൻ സ്വയം നടപ്പാക്കുന്ന ഒരു മാർഗമാണ് ഹർത്താൽ. അതേപോലെ തങ്ങളുടെ പ്രിയപ്പെട്ട ഒരധ്യാപകൻ നഷ്ടപ്പെട്ടാൽ വിദ്യാർഥികൾ സ്വയം പ്രേരിതരായി കറുത്ത ബാഡ്ജ് ധരിച്ചു ഹർത്താൽ ആചരിച്ചിരുന്നു.
എന്നാൽ, ഇന്നു ഹർത്താൽ എന്ന വാക്കിന്റെ അർഥംതന്നെ മാറിപ്പോയിരിക്കുന്നു. നിരോധിക്കപ്പെട്ട ബന്ദിനു പകരമുള്ള ഒരു വാക്കാണ് ഇന്നു ഹർത്താൽ. ജനത്തിന്റെ സഞ്ചാരസ്വാതന്ത്ര്യമുൾപ്പെടെ എല്ലാ അവകാശങ്ങളും അവർക്കു നിഷേധിച്ചുകൊണ്ട് തേർവാഴ്ച നടത്തുന്ന ഒരുതരം ഗുണ്ടായിസമായി ഹർത്താലും പണിമുടക്കുപോലും മാറിയിരിക്കുന്നു. പണിയുള്ള ഒരാൾക്ക് പണിമുടക്കാൻ തത്വത്തിൽ അവകാശമുണ്ട്. പണിയെടുക്കാൻ ആഗ്രഹിക്കുന്നവന് അതിനുള്ള അവകാശവുമുണ്ടെന്ന് അംഗീകരിച്ചുകൊണ്ടുള്ള പണിമുടക്കാണ് സംസ്കാര സന്പന്നരായ ജനത്തിനിടയിൽ സംഭവിക്കേണ്ടത്.
തൊഴിൽ രംഗത്തായാലും രാഷ്ട്രീയരംഗത്തായാലും അംഗബലമോ അധികാരമോ ഉണ്ടെങ്കിൽ ജനത്തെ അടിച്ചിരുത്താമെന്ന ഹുങ്കാണു പലർക്കും. അധികാരത്തിലിരിക്കുന്നവർതന്നെ സ്പോൺസർ ചെയ്ത് അടിച്ചേൽപ്പിക്കുന്ന ഹർത്താലോ പണിമുടക്കോ ആണെങ്കിൽ പറയുകയും വേണ്ട. കഴിഞ്ഞദിവസം അരങ്ങേറിയ ദ്വിദിന പണിമുടക്കിൽ തിരുവനന്തപുരത്ത് ഭരണസിരാ കേന്ദ്രത്തിന് തൊട്ടടുത്ത് നടുറോഡിൽ പന്തൽ കെട്ടിയും കസേരകൾ നിരത്തിയും ഗതാഗതം സ്തംഭിപ്പിച്ചവരെപ്പറ്റി എന്നു പറയാൻ? ജനത്തിന്റെ സഞ്ചാരസ്വാതന്ത്ര്യത്തേക്കാൾ വലുത്, അവരുടെ യാത്ര മുടക്കാൻ തങ്ങൾക്കുള്ള സ്വാതന്ത്ര്യമാണ് എന്ന് ഒരു സംഘടിത വിഭാഗം തീരുമാനിച്ച് അത് നടപ്പാക്കുന്ന നാട്ടിൽ സ്വാതന്ത്ര്യം എന്ന വാക്കിന് എന്തർഥമാണ്?
ഹർത്താൽ ദിവസം വിവാഹച്ചടങ്ങോ മൃതസംസ്കാരമോ ഒക്കെയായി ബന്ധപ്പെട്ടു യാത്ര ചെയ്യേണ്ടിവരുന്പോൾ, വിവാഹം, മരണം, ആശുപത്രി എന്നൊക്കെ ബോർഡ് എഴുതി പ്രദർശിപ്പിച്ച് തങ്ങൾക്ക് യാത്രാനുമതി നൽകണമേ എന്നപേക്ഷിച്ച് ഭയത്തോടെ യാത്ര ചെയ്യേണ്ടിവരുന്നവരുടെ മാനസികാവസ്ഥ എത്ര ദയനീയം. സംഘടിതരായ രാഷ്ട്രീയ പാർട്ടികൾക്കോ ഗുണ്ടാസംഘങ്ങൾക്കോ മുന്പിൽ ഈ അടിമത്ത ഭാവം ഗതികേടുകൊണ്ട് കാണിച്ചുപോകുന്നവർക്ക് സ്വാതന്ത്ര്യം എത്ര അകലെയാണ്? സ്വന്തം ബിസിനസ് നടത്താനോ കടതുറന്നുവച്ച് അന്നത്തെ അന്നത്തിനുള്ള വക കണ്ടെത്താനോ ശ്രമിക്കുന്നവരെ പേടിപ്പിച്ച് വീട്ടിലിരുത്തുന്നവരുടെ നാട്ടിൽ പ്രാബല്യത്തിലുള്ളത് സ്വാതന്ത്ര്യമാണോ ഭീകരവാദമാണോ?
ഇതൊക്കെ തടയാൻ നിയമവും കോടതി ഉത്തരവുമൊക്കെയുള്ള നാട്ടിലാണു നാം ജീവിക്കുന്നത്. പക്ഷേ നിയമലംഘകരുടെ സംരക്ഷകരോ നിയമം നടപ്പാക്കാനുള്ള ആർജവമില്ലാത്തവരോ ഭരിക്കുന്ന നാട്ടിൽ എന്തു പൗരാവകാശമാണു നിലനിൽക്കുന്നത്? ഇതിൽ നിന്നൊക്കെ ജനത്തിനു മോചനം നൽകുന്നതിനുപരി എന്തു നവോത്ഥാനമാണ് ഒരു നാടിനുവേണ്ടത്!
ഇപ്പോൾ യുകെ ഉൾപ്പെടെ ചില വിദേശ രാജ്യങ്ങൾ തങ്ങളുടെ പൗരന്മാർക്ക് കേരളത്തിലേക്കാണ് യാത്രയെങ്കിൽ ഹർത്താലുകൾ നിങ്ങളുടെ യാത്രയെ തടസപ്പെടുത്താം, സൂക്ഷിക്കുക എന്ന മുന്നറിയിപ്പ് നൽകിയിരിക്കുന്നു. ആവശ്യമുള്ള ഭക്ഷണവും കുടിവെള്ളവും സ്വയം കരുതുക എന്നൊരു മുന്നറിയിപ്പും ഉണ്ടാകാൻ സാധ്യതയുണ്ട്! എന്റെ കുഞ്ഞ് വിശന്നു കരയുന്നു, അല്പം പാൽ വാങ്ങാൻ പോകാൻ അനുവദിക്കണം എന്ന ബോർഡ് പ്രദർശിപ്പിച്ച് യാത്രയ്ക്ക് മുതിരുന്ന ഒരമ്മയുടെ ചിത്രവും നാളെ പത്രങ്ങളിൽ പ്രത്യക്ഷപ്പെട്ടേക്കാം!
ജോ മുറികല്ലേൽ, പാലാ
ബസുകളിലെ ഡോറുകൾ
ഏതെങ്കിലും അപകടമോ ദുരന്തമോ ഉണ്ടാകുന്പോൾ ഉടൻ അതുമായി ബന്ധപ്പെട്ട വകുപ്പുകൾ ഉണരുകയും വ്യാപക പരിശോധന നടത്തുകയും ച
കുഴികൾ എന്നു മൂടും?
ജൽജീവൻ പദ്ധതിയുടെ ഭാഗമായി പലേടത്തും റോഡുകൾ വെട്ടിപ്പൊളിച്ചത് മൂടാതെ കിടക്കുകയാണ്. ഇതുമൂലം പല റോഡുകളും കുണ്ടും കു
വക്കീൽമാർ മാത്രം കോട്ടൂരിയാൽ മതിയോ?
കനത്ത വേനൽച്ചൂടിനെത്തുടർന്ന് അഭിഭാഷകർക്ക് മേയ് 31 വരെ കോട്ട് ഒഴിവാക്കാൻ ഹൈക്കോടതി അനുവാദം നൽകിയ വാർത്ത വായിച്ചു. ഉ
മുഖപ്രസംഗം കാലോചിതം
ഉദ്യോഗസ്ഥരുടെയും മറ്റും അനാസ്ഥ മൂലം റോഡിലുണ്ടാകുന്ന അപകടങ്ങളെക്കുറിച്ചു ദീപിക കഴിഞ്ഞ ദിവസം എഴുതിയ മുഖപ്രസംഗം എന്ത
വിദ്യാർഥികൾക്കും തപാൽ വോട്ട് വേണം
തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചുമതലകളുള്ള എല്ലാ ഉദ്യോഗസ്ഥർക്കും പോലീസുകാർക്കും തപാൽ വോട്ടിന് സൗകര്യമുണ്ട്. കൂടാ
ആരോഗ്യ വകുപ്പിന്റെ നിലപാട് അപലപനീയം
ഇടുക്കിയിലേക്ക് സ്ഥലം മാറ്റിയ കോഴിക്കോട് മെഡിക്കൽ കോളജിലെ സീനിയർ നഴ്സിംഗ് ഓഫീസറെ കോഴിക്കോട് തന്നെ നിലനിർത്താൻ ഹ
‘വൈദ്യുതശ്രീ’ എന്നൊരു അവാർഡിലൂടെ ജനത്തെ കൂടെ നിർത്തുക...
ക്രമാതീതമായി വൈദ്യുതി ഉപയോഗം കൂടുന്നതിന്റെ ആശങ്കയിലാണ് ഇലക്ട്രിസിറ്റി ബോർഡ്. വൈദ്യുതി ചാർജ് വർധനയുടെ നീരാളിപ
ഏതു വാതിലിലാണ് ഇനി മുട്ടേണ്ടത്?
റോഡരികിൽ ഫ്ലക്സ് ബോർഡുകൾ അനുവദിക്കരുതെന്നും നിലവിലുള്ളവ പിഴ ഈടാക്കി നീക്കണമെന്നും ഹൈക്കോടതി 2018ലും 2021ലും ഉത്തര
അധ്യാപകരുടെ ഇരട്ടഡ്യൂട്ടി ഒഴിവാക്കണം
എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകളുടെ മൂല്യനിർണയം വിവിധ കേന്ദ്രങ്ങളിൽ അടുത്ത ദിവസം ആരംഭിക്കുകയാണ്. ചുമതല നിർവഹിക്കാൻ
പാചകവാതക സിലിണ്ടറിന്റെ വില കുറച്ചത് തെരഞ്ഞെടുപ്പു തന്ത്രമല്ലേ?
ലോകവനിതാദിനത്തിൽ ഗാർഹികാവശ്യത്തിനുള്ള പാചകവാതക സിലിണ്ടറിന്റെ വില നൂറുരൂപ കുറച്ചായി കേന്ദ്രസർക്കാർ പ്രഖ്യാപിച
റെയിൽവേ ടിക്കറ്റ് നിരക്കിളവ് പുനഃസ്ഥാപിക്കണം
പ്രതിവർഷം ഇരുപതിനായിരം കോടി രൂപ ലാഭമുള്ള ലോകത്തിലെ നാലാമത്തെ റെയിൽവേ സംവിധാനമാണ് ഇന്ത്യയുടേത്. ലാഭമുണ്ടായിട്ടു
എത്ര കൃഷിക്കാർ ദീപിക വരുത്തി ആ പത്രത്തെ തിരിച്ചു സപ്പോർട്ടു ചെയ്യുന്നുണ്ട് ?
ഈയിടെ ഫേസ്ബുക്കിൽ കണ്ട ഒരു തലക്കെട്ടാണ് മുകളിൽ കൊടുത്തത്. ഇതു വളരെ പ്രസക്തമായ ഒരു ചോദ്യമാണ്. കാർഷിക മേഖലയുമായി ബ
പടയപ്പ എന്ന വിഐപി
ശല്യക്കാരനായ വ്യവഹാരിക്കു നിരോധനവും സ്ഥിരം ഗുണ്ടകൾക്കു നാടുകടത
കലാലയ രാഷ്ട്രീയം നിരോധിക്കണം
കലാലയ രാഷ്ട്രീയത്തിന്റെ മാന്യത ഇല്ലാത്ത പ്രവർത്തനം ഏറെ നാളായി കേരളത്തിലെ കലാലയങ്ങളിൽ കണ്ടുവരുന്നുണ്ട്.
എ
സാംസ്കാരികനായകന്മാർ ഉറങ്ങുകയാണോ അതോ ഉറക്കം നടിക്കുകയാണോ?
വടക്കേ ഇന്ത്യയിൽ ആൽക്കൂട്ട വിചാരണ നടത്തി പാവം മനുഷ്യരെ മൃഗീയമായി കൊലപ്പെടുത്തുമ്പോൾ അതിനെതിരേ പ്രതികരിക്കുന്നവരാ
ഒരു സ്ഥാനാർഥി, ഒരു മണ്ഡലം
തെരഞ്ഞെടുപ്പിൽ ഒരു സ്ഥാനാർഥി രണ്ടു മണ്ഡലങ്ങളിൽ മത്സരിക്കുന്ന രീതിക്കൊരു മാറ്റം ഈ തെരഞ്ഞെടുപ്പിൽ മുന്നണികൾ ആലോചിക്
ഈ ശിക്ഷായാത്രകൾ ഇനിയെങ്കിലും നിർത്തരുതോ?
ലോകസഭാ തെരഞ്ഞെടുപ്പ് അടുക്കാറായപ്പോൾ പതിവുപോലെ ഇവിടത്തെ രാഷ്ട്രീയ കക്ഷികൾ യാത്രകൾ നടത്തിക്കൊണ്ടിരിക്കുകയാണല്ല
ബിപിഎൽ കാർഡുകാർക്ക് സബ്സിഡി പൂർണമായും നൽകണം
കടുത്ത സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ സിവിൽ സപ്ലൈസ് കോർപറേഷൻ നടത്തുന്ന സപ്ലൈകോ മാവേലി സ്റ്റോറുകൾ മുഖേന ബ
വന്യമൃഗ ആക്രമണം തടയാൻ വേണ്ടത് പുതിയ നിയമനിർമാണം
മനുഷ്യവന്യജീവി സംഘർഷം കുറയ്ക്കാൻ എംഎൽഎമാരും എംപിമാരും അവരുടെ പണി ചെയ്യട്ട. ‘നി
മെഡിസിൻ സീറ്റുകൾ കൂട്ടണം
ചൈനയും റഷ്യയും അടക്കമുള്ള വിദേശരാജ്യങ്ങളിൽ മെഡിസിൻ പഠിച്ചു ജയിച്ച ശേഷം ഇന്ത്
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.