Letters
ജീവിതവ്യവസ്ഥിതി മാറണം
Tuesday, January 15, 2019 1:33 AM IST
ദീപികയിൽ കെ. ഗോപാലകൃഷ്ണൻ എഴുതിയ ഉള്ളതു പറഞ്ഞാൽ എന്ന പംക്തിയിൽ കർഷകരുടെ പ്രശ്നങ്ങളും അവയ്ക്കുള്ള പരിഹാരമാർഗങ്ങളും ചൂണ്ടിക്കാട്ടിയിരുന്നു. അവയ്ക്കു പുറമേ ചില നിർദേശങ്ങൾകൂടി കുറിക്കട്ടെ.

കാർഷികരാജ്യമായ ഇന്ത്യയിലെ കർഷകരെ സംരക്ഷിക്കാൻ തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികൾക്കു ബാധ്യതയുണ്ട്. ഗ്രാമപഞ്ചായത്ത് മുതൽ പാർലമെന്‍റ് തലം വരെയുള്ള രാഷ്‌ട്രീയപ്രവർത്തകർക്ക് ഈ ഉത്തരവാദിത്വത്തിൽനിന്ന് ഒഴിഞ്ഞുമാറാനാവില്ല. കാർഷികോത്പന്നങ്ങൾക്ക് വിളവെടുപ്പുകാലങ്ങളിലുണ്ടാകുന്ന വിലയിടിവിനുള്ള പരിഹാരം കർഷകന്‍റെ ആത്മഹത്യയല്ല. കർഷകരുടെ നിലനിൽപിനാവശ്യമായ സാന്പത്തികസഹായങ്ങൾ ഗവൺമെന്‍റ് കണ്ടെത്തണം. തൊഴിലില്ലായ്മയ്ക്കും അതിവേഗം പരിഹാരമുണ്ടാകണം. രാഷ്‌ട്രപിതാവായ മഹാത്‌മാഗാന്ധിയുടെ കാഴ്ചപ്പാടിലുള്ള ഗ്രാമങ്ങൾ തോറുമുള്ള കുടിൽവ്യവസായങ്ങൾ അതിനായി കണ്ടെത്തണം. ലാഭം ലളിതമായേ പ്രതീക്ഷിക്കാനാവൂ.

സാന്പത്തികപുരോഗതി പ്രാപിച്ച ഭാരതീയരുടെ പ്രത്യേകിച്ച്, മലയാളികളുടെ ജീവിതവ്യവസ്ഥിതി പരസ്പര ചൂഷണത്തിലധിഷ്ഠിതമായതാണോ എന്നു സന്ദേഹമുണ്ട്. സന്പന്നതയുടെ മായികപ്രപഞ്ചത്തിൽ ജീവിതമൂല്യങ്ങളെല്ലാം അഗ്നിയിലെരിക്കുകയാണ്. മഹാപ്രളയകാലത്ത് നാം പ്രകടിപ്പിച്ച മനുഷ്യസ്നേഹം വീണ്ടും ഹൃദ‍യത്തിൽ പ്രതിഷ്ഠിക്കണം.

ജീവിക്കുക, ജീവിക്കാനനുവദിക്കുക എന്നതായിരിക്കട്ടെ പുതുവർഷത്തെ നമ്മുടെ മുദ്രാവാക്യം. പകയും വെറുപ്പും വെട്ടിപ്പിടിത്തവുമാണ് നമ്മുടെ ജീവിതശൈലി എങ്കിൽ അതിൽനിന്നെല്ലാം പിന്മാറി കാലം മങ്ങലേൽപിക്കാത്ത ജീവിതമൂല്യങ്ങളുടെ വൻമതിൽ പണിയാം.

ജോസ് കൂട്ടുമ്മേൽ കടനാട്