Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
| Back to Home |
റബർമേഖല നേരിടുന്ന അതിജീവനപ്രശ്നങ്ങൾ
Wednesday, January 16, 2019 1:24 AM IST
കേരളത്തിലെ പ്രധാന നാണ്യവിളയായ റബർ കൃഷി ചെയ്യുന്നവർ ഇന്നു വലിയ പ്രതിസന്ധിയിലൂടെയാണു കടന്നുപോകുന്നത്. 12 ലക്ഷത്തോളം ചെറുകിട റബർ കർഷകരും അവരെ ആശ്രയിച്ചുകഴിയുന്ന കുടുംബങ്ങളും അഞ്ചുലക്ഷത്തോളം ടാപ്പിംഗ് തൊഴിലാളികളും അവരുടെ കുടുംബങ്ങളും പതിനായിരത്തോളം ചെറുകിട വ്യാപാരികളും അവരുടെ കുടുംബങ്ങളും കണ്ണീർക്കയത്തിലും ആത്മഹത്യാവക്കിലുമാണു ജീവിക്കുന്നത്.
കടക്കെണിയിലും ദാരിദ്ര്യത്തിലും നിത്യോപയോഗസാധനങ്ങളുടെ വിലവർധനയിലും വലയുന്ന റബർ കർഷകർ കൃഷിയുടെ നിലനില്പിനും ജീവനുംവേണ്ടി കേഴുന്ന അവസ്ഥയിൽ കേന്ദ്രസംസ്ഥാന സർക്കാരുകൾ പ്രതിസന്ധിക്കു പരിഹാരം കാണാൻ ശ്രമിക്കാതെ അനങ്ങാപ്പാറ നയം സ്വീകരിക്കുന്നു. റബർകർഷകരുടെ ദുരവസ്ഥയ്ക്ക് കാരണം മുൻ യുപിഎ ഗവൺമെന്റിന്റെയും ഇപ്പോഴത്തെ കേന്ദ്രഗവൺമെന്റിന്റെയും തലതിരിഞ്ഞ ഇറക്കുമതി നയമാണ്. രാജ്യത്തെ ആഭ്യന്തര റബർ ഉത്പാദനത്തിന്റെ 90 ശതമാനവും കേരളത്തിലാണെന്നത് ഇവിടത്തെ പ്രതിസന്ധിയുടെ ആക്കം വർധിപ്പിക്കുന്നു.
രാജ്യത്തു റബറിന്റെ ഉപയോഗം ആഭ്യന്തര ഉത്പാദനത്തെക്കാൾ കൂടുതലാണ് എന്ന കാരണം പറഞ്ഞ് ലക്ഷക്കണക്കിനു ടൺ റബർ യാതൊരു നിയന്ത്രണവുമില്ലാതെ ഇറക്കുമതി ചെയ്ത് റബർവില കുത്തനെ ഇടിക്കുകയായിരുന്നു. 2011ൽ ഒരു കിലോഗ്രാം റബറിന് 242 രൂപ ഉണ്ടായിരുന്ന സ്ഥാനത്ത് 2019 ആയപ്പോൾ 100 രൂപയ്ക്കടുത്ത്. ഇതിനുപുറമേ ഇലകൊഴിച്ചിൽ രോഗം മൂലം ഉത്പാദനത്തിൽ 40 ശതമാനം കുറവുണ്ടായത് കർഷകർക്ക് ഇരുട്ടടിയായി. കൂലിച്ചെലവും വളപ്രയോഗവും കാടുതെളിക്കലും എല്ലാം കഴിച്ചാൽ കർഷകർക്ക് വൻ നഷ്ടം സംഭവിക്കുന്നതിനാൽ മിക്കവരും ടാപ്പിംഗ് നിർത്തിവച്ചിരിക്കുകയാണ്.
റബർവില കുത്തനെ ഇടിഞ്ഞിട്ടും റബർ ഉത്പന്നങ്ങളുടെ വില വൻതോതിൽ ഉയർത്തി റബർ വ്യവസായികൾ കൊള്ളലാഭം കൊയ്യുന്നു. ഇറക്കുമതി റബറിന് 20 ശതമാനം തീരുവ കൂട്ടാമെന്നു കേന്ദ്രസർക്കാർ നൽകിയ ഉറപ്പ് ഇതുവരെ പാലിക്കപ്പെട്ടിട്ടില്ല. ഇറക്കുമതി കൂടുന്നു, സ്വാഭാവിക റബർവില പിന്നെയും താഴുന്നു.
ഇതിനെല്ലാം പിന്നിൽ മുൻ യുപിഎ ഗവൺമെന്റിൽ ധനമന്ത്രിയായിരുന്ന പി.ചിദംബരത്തിന്റെയും ആസൂത്രണ കമ്മീഷൻ ഉപാധ്യക്ഷനായിരുന്ന മോണ്ടക് സിംഗ് അലുവാലിയയുടെയും തീരുമാനങ്ങളും സാന്പത്തിക ഉദാരവത്കരണത്തിന്റെ സന്തതിയായ ആസിയാൻ കരാറുമാണ്. ആസിയാൻ രാജ്യങ്ങൾ കേരളത്തിന്റെ അതേ കാർഷിക നാണ്യവിളകളാണ് ഉത്പാദിപ്പിക്കുന്നത്. റബർ ആസിയാൻ രാജ്യങ്ങളുടെ പ്രധാന കൃഷിയാണ്. കേരളത്തിലേതിനെക്കാൾ കുറഞ്ഞ കൂലിച്ചെലവും ഉയർന്ന കൃഷിരീതിയുംമൂലം അവർ കൂടുതൽ വിളകൾ ഉത്പാദിപ്പിക്കുന്നു.
ഒരു കാർഷികോത്പന്നത്തിന്റെ വിലത്തകർച്ച സാമൂഹികജീവിതത്തെ സാരമായി ബാധിച്ചാൽ ആ ഉത്പന്നത്തിന്റെ വില പിടിച്ചുനിർത്താൻ, ഇറക്കുമതി നിർത്തിവയ്ക്കാൻ ഗവൺമെന്റിന് അവകാശമുണ്ടെന്ന് ആസിയാൻ കരാറിൽ വ്യവസ്ഥയുണ്ട്. എന്നാൽ, ഇതൊന്നും പാലിക്കപ്പെടുന്നില്ല.കേന്ദ്രസർക്കാർ റബർ ഉത്പന്ന കന്പനികൾക്കു നിയന്ത്രണമില്ലാതെ ഇറക്കുമതിക്ക് അനുവാദം കൊടുക്കുന്നു. റബർവ്യവസായികൾ ലക്ഷക്കണക്കിനു റബർ കർഷകരെ കേന്ദ്രഗവൺമെന്റിന്റെ സഹായത്തോടെ വിലങ്ങിട്ടു നിർത്തിയിരിക്കുന്നു.
മുൻ യുപിഎ ഗവൺമെന്റിന്റെ കാലത്ത് കേരളത്തിൽനിന്ന് രണ്ടു കാബിനറ്റ് മന്ത്രിമാരും ആറു സഹമന്ത്രിമാരും രാജ്യസഭാ ഉപാധ്യക്ഷനും ഉണ്ടായിട്ടും ഈ അനീതിക്ക് കൂട്ടുനിൽക്കാൻ കഴിയില്ലെന്നു പറയാൻ ആരും തയാറായില്ല.എന്നു മാത്രമല്ല അധികാരത്തിന്റെ സൗകര്യങ്ങൾ നിലനിർത്താൻ മൗനംപാലിക്കുകയാണുണ്ടായത്.
കിലോയ്ക്കു 150 രൂപ നിരക്ക് അടിസ്ഥാനമാക്കി സംസ്ഥാന സർക്കാർ നൽകുന്ന വിലസ്ഥിരതാ ഫണ്ട് കർഷകർക്ക് അല്പം ആശ്വാസമാണെങ്കിലും അതു കൃത്യമായി കിട്ടാത്ത സാഹചര്യമാണ്. റബർ ഇറക്കുമതിയിലൂടെ കേന്ദ്രസർക്കാരിനു ഡ്യൂട്ടി ഇനത്തിൽ കിട്ടിയ 3,600 കോടി രൂപയെങ്കിലും കർഷകർക്കു സബ്സിഡി ഇനത്തിൽ നൽകാൻ സർക്കാർ തയാറല്ല. റബർ കർഷകരുടെ ക്ഷേമം മുൻനിർത്തി രൂപീകരിച്ച റബർബോർഡും കർഷകതാത്പര്യങ്ങൾ സംരക്ഷിക്കുന്നതിൽ പരാജയപ്പെട്ടു. കേന്ദ്രഗവൺമെന്റ് ബജറ്റിൽ റബർബോർഡിന് അനുവദിക്കുന്ന തുക ബോർഡിന്റെ ചെലവും ഉദ്യോഗസ്ഥരുടെ ശന്പളവും കൊടുക്കാനല്ലാതെ മറ്റൊന്നിനും തികയുന്നില്ല.
സ്വാതന്ത്ര്യത്തിനു ശേഷം രാജ്യത്തെ ഭൂരിപക്ഷം വരുന്ന കർഷകർ സംഘടിച്ചാൽ കർഷക ഗവൺമെന്റ് വരും എന്ന അപകടം മുന്നിൽകണ്ട് അധികാരവർഗം കർഷകരെ തന്ത്രപൂർവം പല രാഷ്ട്രീയകക്ഷികളായി ചിതറിച്ചതിന്റെ ഫലമായി കർഷകർക്കു ശക്തമായ സംഘടനാ സംവിധാനവും യോജിപ്പും ഇല്ലാതെപോയി. അതാണു കാർഷികമേഖല നേരിടുന്ന ദുരവസ്ഥയ്ക്കു പ്രധാന കാരണം. ഉത്തരേന്ത്യയിലെ കർഷകർ ശക്തമായ സമരപാതയിലാണ്. കരയുന്ന കുഞ്ഞിനേ പാലുള്ളൂ എന്നു പറയുന്നതുപോലെ കക്ഷിരാഷ്ട്രീയത്തിന് അതീതമായി മുഴുവൻ കർഷകരും കേന്ദ്രസംസ്ഥാന സർക്കാരുകളുടെ കർഷകദ്രോഹ നടപടിക്കെതിരേ ജനാധിപത്യ മാർഗത്തിൽ ഇനിയെങ്കിലും ശക്തമായ പ്രക്ഷോഭ പരിപാടികൾ സംഘടിപ്പിച്ച് അതിജീവനത്തിനുവേണ്ടി പോരാട്ടം നടത്തിയില്ലെങ്കിൽ തകർന്നു തരിപ്പണമായിക്കൊണ്ടിരിക്കുന്ന കർഷകർ നിലയില്ലാക്കയത്തിലേക്കു പോയിരിക്കും.
ബൈജു ആറാഞ്ചേരി, ഇരിട്ടി, കണ്ണൂർ
ബസുകളിലെ ഡോറുകൾ
ഏതെങ്കിലും അപകടമോ ദുരന്തമോ ഉണ്ടാകുന്പോൾ ഉടൻ അതുമായി ബന്ധപ്പെട്ട വകുപ്പുകൾ ഉണരുകയും വ്യാപക പരിശോധന നടത്തുകയും ച
കുഴികൾ എന്നു മൂടും?
ജൽജീവൻ പദ്ധതിയുടെ ഭാഗമായി പലേടത്തും റോഡുകൾ വെട്ടിപ്പൊളിച്ചത് മൂടാതെ കിടക്കുകയാണ്. ഇതുമൂലം പല റോഡുകളും കുണ്ടും കു
വക്കീൽമാർ മാത്രം കോട്ടൂരിയാൽ മതിയോ?
കനത്ത വേനൽച്ചൂടിനെത്തുടർന്ന് അഭിഭാഷകർക്ക് മേയ് 31 വരെ കോട്ട് ഒഴിവാക്കാൻ ഹൈക്കോടതി അനുവാദം നൽകിയ വാർത്ത വായിച്ചു. ഉ
മുഖപ്രസംഗം കാലോചിതം
ഉദ്യോഗസ്ഥരുടെയും മറ്റും അനാസ്ഥ മൂലം റോഡിലുണ്ടാകുന്ന അപകടങ്ങളെക്കുറിച്ചു ദീപിക കഴിഞ്ഞ ദിവസം എഴുതിയ മുഖപ്രസംഗം എന്ത
വിദ്യാർഥികൾക്കും തപാൽ വോട്ട് വേണം
തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചുമതലകളുള്ള എല്ലാ ഉദ്യോഗസ്ഥർക്കും പോലീസുകാർക്കും തപാൽ വോട്ടിന് സൗകര്യമുണ്ട്. കൂടാ
ആരോഗ്യ വകുപ്പിന്റെ നിലപാട് അപലപനീയം
ഇടുക്കിയിലേക്ക് സ്ഥലം മാറ്റിയ കോഴിക്കോട് മെഡിക്കൽ കോളജിലെ സീനിയർ നഴ്സിംഗ് ഓഫീസറെ കോഴിക്കോട് തന്നെ നിലനിർത്താൻ ഹ
‘വൈദ്യുതശ്രീ’ എന്നൊരു അവാർഡിലൂടെ ജനത്തെ കൂടെ നിർത്തുക...
ക്രമാതീതമായി വൈദ്യുതി ഉപയോഗം കൂടുന്നതിന്റെ ആശങ്കയിലാണ് ഇലക്ട്രിസിറ്റി ബോർഡ്. വൈദ്യുതി ചാർജ് വർധനയുടെ നീരാളിപ
ഏതു വാതിലിലാണ് ഇനി മുട്ടേണ്ടത്?
റോഡരികിൽ ഫ്ലക്സ് ബോർഡുകൾ അനുവദിക്കരുതെന്നും നിലവിലുള്ളവ പിഴ ഈടാക്കി നീക്കണമെന്നും ഹൈക്കോടതി 2018ലും 2021ലും ഉത്തര
അധ്യാപകരുടെ ഇരട്ടഡ്യൂട്ടി ഒഴിവാക്കണം
എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകളുടെ മൂല്യനിർണയം വിവിധ കേന്ദ്രങ്ങളിൽ അടുത്ത ദിവസം ആരംഭിക്കുകയാണ്. ചുമതല നിർവഹിക്കാൻ
പാചകവാതക സിലിണ്ടറിന്റെ വില കുറച്ചത് തെരഞ്ഞെടുപ്പു തന്ത്രമല്ലേ?
ലോകവനിതാദിനത്തിൽ ഗാർഹികാവശ്യത്തിനുള്ള പാചകവാതക സിലിണ്ടറിന്റെ വില നൂറുരൂപ കുറച്ചായി കേന്ദ്രസർക്കാർ പ്രഖ്യാപിച
റെയിൽവേ ടിക്കറ്റ് നിരക്കിളവ് പുനഃസ്ഥാപിക്കണം
പ്രതിവർഷം ഇരുപതിനായിരം കോടി രൂപ ലാഭമുള്ള ലോകത്തിലെ നാലാമത്തെ റെയിൽവേ സംവിധാനമാണ് ഇന്ത്യയുടേത്. ലാഭമുണ്ടായിട്ടു
എത്ര കൃഷിക്കാർ ദീപിക വരുത്തി ആ പത്രത്തെ തിരിച്ചു സപ്പോർട്ടു ചെയ്യുന്നുണ്ട് ?
ഈയിടെ ഫേസ്ബുക്കിൽ കണ്ട ഒരു തലക്കെട്ടാണ് മുകളിൽ കൊടുത്തത്. ഇതു വളരെ പ്രസക്തമായ ഒരു ചോദ്യമാണ്. കാർഷിക മേഖലയുമായി ബ
പടയപ്പ എന്ന വിഐപി
ശല്യക്കാരനായ വ്യവഹാരിക്കു നിരോധനവും സ്ഥിരം ഗുണ്ടകൾക്കു നാടുകടത
കലാലയ രാഷ്ട്രീയം നിരോധിക്കണം
കലാലയ രാഷ്ട്രീയത്തിന്റെ മാന്യത ഇല്ലാത്ത പ്രവർത്തനം ഏറെ നാളായി കേരളത്തിലെ കലാലയങ്ങളിൽ കണ്ടുവരുന്നുണ്ട്.
എ
സാംസ്കാരികനായകന്മാർ ഉറങ്ങുകയാണോ അതോ ഉറക്കം നടിക്കുകയാണോ?
വടക്കേ ഇന്ത്യയിൽ ആൽക്കൂട്ട വിചാരണ നടത്തി പാവം മനുഷ്യരെ മൃഗീയമായി കൊലപ്പെടുത്തുമ്പോൾ അതിനെതിരേ പ്രതികരിക്കുന്നവരാ
ഒരു സ്ഥാനാർഥി, ഒരു മണ്ഡലം
തെരഞ്ഞെടുപ്പിൽ ഒരു സ്ഥാനാർഥി രണ്ടു മണ്ഡലങ്ങളിൽ മത്സരിക്കുന്ന രീതിക്കൊരു മാറ്റം ഈ തെരഞ്ഞെടുപ്പിൽ മുന്നണികൾ ആലോചിക്
ഈ ശിക്ഷായാത്രകൾ ഇനിയെങ്കിലും നിർത്തരുതോ?
ലോകസഭാ തെരഞ്ഞെടുപ്പ് അടുക്കാറായപ്പോൾ പതിവുപോലെ ഇവിടത്തെ രാഷ്ട്രീയ കക്ഷികൾ യാത്രകൾ നടത്തിക്കൊണ്ടിരിക്കുകയാണല്ല
ബിപിഎൽ കാർഡുകാർക്ക് സബ്സിഡി പൂർണമായും നൽകണം
കടുത്ത സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ സിവിൽ സപ്ലൈസ് കോർപറേഷൻ നടത്തുന്ന സപ്ലൈകോ മാവേലി സ്റ്റോറുകൾ മുഖേന ബ
വന്യമൃഗ ആക്രമണം തടയാൻ വേണ്ടത് പുതിയ നിയമനിർമാണം
മനുഷ്യവന്യജീവി സംഘർഷം കുറയ്ക്കാൻ എംഎൽഎമാരും എംപിമാരും അവരുടെ പണി ചെയ്യട്ട. ‘നി
മെഡിസിൻ സീറ്റുകൾ കൂട്ടണം
ചൈനയും റഷ്യയും അടക്കമുള്ള വിദേശരാജ്യങ്ങളിൽ മെഡിസിൻ പഠിച്ചു ജയിച്ച ശേഷം ഇന്ത്
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.