Letters
ദൃശ്യമാധ്യമങ്ങൾ പരിധിവിടുന്നോ?
Sunday, January 20, 2019 11:06 PM IST
കേരളത്തിലെ ദൃശ്യമാധ്യമങ്ങൾ അടുത്ത കാലത്തായി സ്വീകരിച്ചു വരുന്ന പ്രവർത്തന ശൈലി, അവർക്ക് അനുവദിച്ചു കൊടുക്കപ്പെട്ടിട്ടുള്ള പരിധിയിൽ നിൽക്കുന്നുണ്ടോ? അവർ അവതരിപ്പിക്കുന്ന ഹാസ്യ പരിഹാസപരിപാടികൾ വ്യക്തിഹത്യകളായി മാറുന്നുണ്ടോ? ജനാധിപത്യമാണെങ്കിലും മാധ്യമങ്ങൾ ഒരു പൊതു മാന്യത പുലർത്തേണ്ടേ? സ്വകാര്യ സമൂഹങ്ങളുടേയും വ്യക്തികളുടേയും സ്വകാര്യ വിഷയങ്ങൾ ഇന്നു കാണുന്ന വണ്ണം പൊതു ചർച്ചയാക്കേണ്ടതുണ്ടോ?

ഒറ്റപ്പെട്ട വ്യക്തികളെ മുന്നിൽനിർത്തി വലിയ സമൂഹങ്ങളുടെ വലിയ വികാരങ്ങളെ മിക്ക മാധ്യമങ്ങളും ആക്ഷേപിക്കുന്നില്ലേ?

ഈ നില തുടർന്നാൽ നാട്ടിൽ ക്രമേണ ഒരു അരാജകത്വ പ്രവണതയ്ക്കു പ്രാമുഖ്യം ലഭിക്കുകയില്ലേ? ദൃശ്യമാധ്യമങ്ങൾ ഇപ്പോൾ അവരുടെ തന്നെ മാന്യത കളഞ്ഞുകുളിക്കുകയല്ലേ?

ഫിലിപ്പ് പഴേന്പള്ളി, പെരുവ