Letters
വികസനത്തിനു തുരങ്കംവയ്ക്കുന്നതു നിർത്തണം
Tuesday, February 5, 2019 11:19 PM IST
ദൈവം എല്ലാ പക്ഷികൾക്കും ഭക്ഷണം നൽകുന്നു, എന്നാൽ, അവിടുന്ന് ഒന്നിന്‍റെയും കൂട്ടിൽ കൊണ്ടുപോയി ഭക്ഷണം വയ്ക്കാറില്ല എന്ന യാഥാർഥ്യം നമ്മുടെ രാജ്യത്തെ ഹർത്താൽ ആഹ്വാനക്കാർ മനസിലാക്കുന്നത് നന്നായിരിക്കും. ദാരിദ്ര്യവും പട്ടിണിയും പാർപ്പിട പ്രശ്നങ്ങളും പകർച്ചവ്യാധികളും അഴിമതിയും അക്രമങ്ങളും തുടങ്ങി സ്ത്രീപീഡനങ്ങളുടെ വരെ നിലയ്ക്കാത്ത വാർത്തകൾ. ഒപ്പം പണിയെടുക്കാൻ ആഗ്രഹിക്കാത്തവരുടെയും നാടായി നമ്മുടെ രാജ്യം മാറുകയാണോ?

ജനാധിപത്യ ഭരണസന്പ്രദായമുള്ള നമ്മുടെ രാജ്യത്ത് ജനങ്ങളുടെ റോൾ വെറും വോട്ടർ എന്നതാണോ? പൊതുജനങ്ങളെ നിശബ്‌ദരും നിശ്ചലരുമാക്കുന്നതാണോ രാഷ്‌ട്രീയം? തൊഴിലില്ലായ്മ രൂക്ഷമായ നമ്മുടെ നാട്ടിൽ സമരപ്പന്തലുകളുടെ എണ്ണം വർധിക്കുന്നു. യുവജനങ്ങളെ തെരുവിലിറക്കി അവരുടെ കർമശേഷിയെയും ദീർഘവീക്ഷണത്തേയും ചിന്താശക്തിയേയും താറുമാറാക്കുന്ന രാഷ്‌ട്രീയക്കളികൾ ഉപേക്ഷിക്കണം.

സംസ്ഥാനത്തെ നാലാമത്തെ വിമാനത്താവളം കണ്ണൂരിൽ ഉദ്ഘാടനം ചെയ്യപ്പെട്ടപ്പോൾ ഉണ്ടായ അഭിമാനബോധം തൊട്ടടുത്ത ദിവസങ്ങളിലെ ഹർത്താലുകളിൽ മങ്ങിപ്പോയില്ലേ? വിമാനത്താവളം എത്രയുണ്ടായിട്ടും കാര്യമില്ല.

ഐക്യത്തിന്‍റെ പ്രതിമ ലോകത്തിനുമുന്നിൽ തലയെടുപ്പോടെ നിലകൊള്ളുന്പോഴും നമുക്കിടയിൽ ഐക്യമുണ്ടോ? പണിയെടുക്കാൻ ആളില്ലാതെ വികസനം മുരടിക്കുന്ന ഈ നാട്ടിൽ പണിയെടുപ്പിക്കാതിരിക്കാനുള്ള ഹർത്താലുകളും കൂടിയാകുന്പോൾ നാം വിദേശ രാജ്യങ്ങളോട് എങ്ങനെ കിടപിടിക്കും?

വലിയ ജോലിത്തിരക്കുള്ള ഇതരരാജ്യങ്ങളിലെ ജനങ്ങളെക്കുറിച്ച് നാമറിയുന്നില്ലേ? സമരകോലാഹലങ്ങളും ഹർത്താലുമൊക്കെ നമുക്കെന്തു നേടിത്തന്നു?

വഴിവിളക്കുകൾ കൃത്യമായി സ്ഥാപിക്കാൻ പണമില്ല, പബ്ളിക് ടോയ്‌ലറ്റുകൾ പലയിടത്തും ഇല്ല, ഉണ്ടെങ്കിലും വെള്ളമില്ല. ഇതര സൗകര്യങ്ങളുമില്ല. വിമാനത്താവളത്തിന്‍റെ കണ്ണഞ്ചിപ്പിക്കുന്ന മനോഹാരിതയും കംപ്യൂട്ടർ മേഖലയുടെ അനിതരസാധാരണ വളർച്ചയും വൈഫൈ സ്ഥാപിക്കലും പോലുള്ള ഉപരിപ്ലവമായ വളർച്ചയ്ക്കു പുറത്ത് മാലിന്യം വലിച്ചെറിഞ്ഞും മലമൂത്രവിസർജനം നടത്തിയും മുറുക്കിത്തുപ്പിയും സൗന്ദര്യക്കാഴ്ചകളെ വികൃതമാക്കുന്ന കാഴ്ചയും ഇവിടെ സർവസാധാരണം മാത്രം. പരസ്യങ്ങളുടെ പച്ചപ്പരവതാനിക്കപ്പുറം വികസനത്തിന്‍റെ യാഥാർഥ്യങ്ങളെ വിലയിരുത്തുന്പോൾ രാജ്യം ഇന്നെവിടെയെത്തി നിൽക്കുന്നുവെന്നു ബോധ്യമാകും.
മൂന്നാംലോക രാഷ്‌ട്രങ്ങളുടെ പട്ടികയിൽനിന്നു മുഖ്യലോക രാഷ്‌ട്രങ്ങളുടെ പട്ടികയിലേക്ക് നാമെന്നാണ് പുരോഗമിക്കുക? ഭരണം പിടിക്കാനും നിലനിർത്താനും രാഷ്‌ട്രീയപാർട്ടികൾ കാണിച്ചുകൂട്ടുന്ന കോപ്രായങ്ങൾ ജനദ്രോഹപരവും വികസനത്തിനു തുരങ്കം വയ്ക്കുന്നതും ഹിംസാത്മകവുമാണെന്നു തിരിച്ചറിയണം. ശാന്തിയും സമാധാനവും സ്വൈരജീവിതവും ഉറപ്പുവരുത്തണം. ജനങ്ങളുടെ പ്രശ്നങ്ങൾ കണ്ടറിഞ്ഞ് തിരുത്താനുള്ള ഇച്ഛാശക്തിയുണ്ടാകണം.

തെരഞ്ഞെടുപ്പുവരെ മതി കിടമത്സരം. അതു കഴിഞ്ഞാൽ രാഷ്‌ട്രീയക്കാർ എല്ലാവരും കൈകോർത്ത് രാഷ്‌ട്രനിർമിതിയുടെ മുഖ്യധാരയിൽ പങ്കാളികളാകണം. ഇനിയൊരു ഹർത്താൽ ആരുടെ പക്ഷത്തുനിന്നും ഉണ്ടാകരുത്. പണിയെടുത്തു വളരാം, പണിയെടുപ്പിക്കാൻ അവസരങ്ങളും മുണ്ടാക്കാം. അലസത വെടിഞ്ഞ് നാടിന്‍റെ പുരോഗതിയിൽ പങ്കാളികളാകാം.

ടോം ജോസ് തഴുവംകുന്ന്