Letters
വിധവാപെൻഷൻ: പുതിയ ഉത്തരവ് റദ്ദാക്കണം
Thursday, March 7, 2019 12:45 AM IST
വിധവകളും 50 വയസ് കഴിഞ്ഞ അവിവാഹിത പെൻഷൻ ഗുണഭോക്താക്കളും പുനർവിവാഹിതയായിട്ടില്ല എന്നു ഗസറ്റഡ് ഓഫീസർ വില്ലേജ് ഓഫീസർ നൽകിയ സാക്ഷ്യപത്രം തദ്ദേശ സ്വയംഭരണ ഓഫീസിൽ സമർപ്പിച്ചില്ലെങ്കിൽ ഇനി പെൻഷൻ തടഞ്ഞുവയ്ക്കുമെന്ന പുതിയ സർക്കാർ ഉത്തരവ് റദ്ദാക്കണം.

പല ഗസറ്റഡ് ഓഫീസർമാരും, റവന്യൂ ഉദ്യോഗസ്ഥരും ഇവരെ നേരിൽ അറിയില്ല എന്ന കാരണം പറഞ്ഞ് സാക്ഷ്യപത്രം നൽകാതെ 8090 വയസുള്ളവരെപ്പോലും ബുദ്ധിമുട്ടിക്കുകയാണ്. പല സർക്കാർ ഓഫീസുകൾ കയറിയിറങ്ങി ഇവർ വലയുന്നു. മുതിർന്ന പൗരന്മാരോട് പുലർത്തേണ്ട കരുണയെങ്കിലും ഈ അഗതികളോട് സർക്കാർ കാട്ടണം.

നേരത്തേ വിധവാ പെൻഷൻ, അവിവാഹിത പെൻഷൻ എന്നിവ വാങ്ങുന്നവർ വിവാഹിതരായില്ലെന്ന് സ്വയം സാക്ഷ്യപ്പെടുത്തിയ രേഖ ഓരോ വർഷവും സമർപ്പിച്ചാൽ മതിയായിരുന്നു.പുതിയ സർക്കാർ ഉത്തരവ് റദ്ദാക്കണം.

ജോജി തൈക്കൂടൻ, കരുവന്നൂർ