Letters
ശക്തമായ വിപണി ഇടപെടൽ ഉണ്ടാകണം
Saturday, March 16, 2019 11:20 PM IST
കേരളത്തിൽ കർഷക ആത്മഹത്യകൾ തുടർക്കഥയായിക്കൊണ്ടിരിക്കുന്നു. ഇടുക്കിയും വയനാടും കൂടുതൽ ദുരന്തങ്ങളുടെ വാർത്തകൾ കേൾക്കേണ്ടിവരുന്നു. വിലയിടിവും കൃഷിനാശവുമാണ് കർഷക ദുരിതത്തിനു കാരണം. ഏലം ഒഴിച്ചുള്ള എല്ലാ വിളകളുടെയും വില പകുതിയായി കുറഞ്ഞു. കൂലിച്ചെലവും കൃഷിച്ചെലവും കൂടി. കുരുമുളകിന് 750 രൂപ കിട്ടിയിരുന്നത് 300 രൂപയായി. പറിച്ചാൽ 67 കിലോ കിട്ടിയിരുന്നിടത്ത് മൂന്നു കിലോ കിട്ടുന്ന അവസ്ഥ. കൂലി 700നു മുകളിൽ. മൂന്നു കിലോ വിറ്റാൽ കിട്ടുന്നത് 900 രൂപ.

വിപണിയിൽ പയർ വിറ്റാൽ കർഷകർക്കു ചില ദിവസം കിട്ടുന്ന വില കിലോയ്ക്ക് 20 രൂപ. കടയിൽ വാങ്ങാൻ ചെല്ലുന്നവർക്കു കൊടുക്കേണ്ടിവരുന്നത് 60 രൂപ. കൊക്കോ, കാപ്പി, റബർ തുടങ്ങിയ നാണ്യവിളകളുടെയും പാവയ്ക്ക, ചേന്പ്, ചേന തുടങ്ങിയ കാർഷിക വിഭവങ്ങളുടെയും സ്ഥിതിയും ഇതുതന്നെ. ഒരു വശത്ത് വിലയിടിച്ചു വാങ്ങുന്ന ഇടത്തട്ടുലോബി . മറുവശത്തു വന്യമൃഗശല്യം.

കുരുമുളകുപോലുള്ള ഉത്പന്നങ്ങൾ വർഷങ്ങളോളം സൂക്ഷിച്ചുവയ്ക്കാം. കാപ്പിയും, കുരുമുളകും സംഭരിക്കാൻ സർക്കാർ തയാറായാൽ നിമിഷംനേരം കൊണ്ട് മാർക്കറ്റിൽ പ്രതിഫലനം ഉണ്ടാകും. സംഭരണത്തിനും സൂക്ഷിച്ചുവയ്ക്കലിനും കോൾഡ് സ്റ്റോറേജ് ഉൾപ്പെടെ വലിയ ഒരു സംഭരണനയം സർക്കാർ നടപ്പാക്കാൻ തയാറാകണം. ഇല്ലെങ്കിൽ കർഷക ആത്മഹത്യ വർധിക്കുകയും കൃഷി അന്യം നില്ക്കുകയും ചെയ്യും. വന്യ മൃഗങ്ങൾ കൃഷിയിടങ്ങളിൽ തന്പടിക്കുന്നത് തകർത്തു തരണം. ഇല്ലെങ്കിൽ പല കൃഷികളും പൂർണമായും അപ്രത്യക്ഷമാകും. എത്രയും വേഗം ഗവൺമെന്‍റ് ഇടപെടൽ ശക്തമായി ഉണ്ടാകണം.

ജോസ് പുത്തേട്ട്, പാണ്ടിപ്പാറ, ഇടുക്കി