Letters
ന്യൂനപക്ഷങ്ങൾക്ക് അവധി വേണ്ടെന്നോ?
Sunday, March 24, 2019 11:12 PM IST
ഇന്ത്യ ഒരു മതേതര റിപ്പബ്ലിക് ആണെന്നു ഭരണഘടന പ്രഖ്യാപിക്കുന്നു. എല്ലാ മതത്തിലും പെട്ടവർക്ക് അവരവരുടെ വിശ്വാസം സംരക്ഷിക്കാനും പഠിപ്പിക്കാനും പ്രചരിപ്പിക്കാനും അവകാശമുണ്ടെന്നു ഭരണഘടന ഉറപ്പുനൽകുന്നു. മതപരമായി ഭൂരിപക്ഷമുള്ളവർക്കും ന്യൂനപക്ഷക്കാരായവർക്കുമെല്ലാം ഭരണഘടന ഉറപ്പുനൽകുന്ന അവകാശങ്ങളും കടമകളുമുണ്ട്.

ഇന്ത്യയിലെ ഒരു ന്യൂനപക്ഷ ജനവിഭാഗമായ ക്രൈസ്തവരുടെ എണ്ണം ജനസംഖ്യയുടെ വെറും 2.5 ശതമാനം മാത്രമാണ്. അവരുടെ അവകാശങ്ങൾ കാലാകാലങ്ങളിൽ ചില സംസ്ഥാനങ്ങൾ വെട്ടിക്കുറച്ചുകൊണ്ടാണിരിക്കുന്നത്. പ്രശ്നങ്ങളുണ്ടാകുന്പോൾ ഇന്ത്യയിലെ നീതിപീഠങ്ങളെ സമീപിച്ചാൽ നീതി കിട്ടുമെന്നു വിശ്വസിക്കുന്നവരാണ് പൗരന്മാർ. എന്നാൽ, അതു നേടിയെടുക്കാൻ എത്ര പാടുപെടണം!

കേരളംപോലൊരു സംസ്ഥാനത്തു ന്യൂനപക്ഷ മത അവകാശങ്ങൾ നേടിയെടുക്കാൻ എപ്പോഴും കോടതിയെ സമീപിക്കേണ്ടിവരുന്നതു ഖേദകരമാണ്. ക്രൈസ്തവ സഭയിലെ ഏറ്റവും പരിപാവനമായ ദിവസങ്ങളാണ് പെസഹാവ്യാഴവും ദുഃഖവെള്ളിയും. ക്രൈസ്തവരുടെ ആചരണങ്ങളും അനുഷ്ഠാനങ്ങളും തടസപ്പെടുത്താൻ ആ ദിവസങ്ങളിൽ പരീക്ഷ വയ്ക്കുന്നതും ഇന്‍റർവ്യൂ നടത്തുന്നതും ഇലക്‌ഷൻ നടത്തുന്നതുമൊക്കെ മനഃപൂർവം ആണെന്നു കരുതണം. ഓരോ വർഷവും ഇത് ആവർത്തിച്ചുകൊണ്ടാണിരിക്കുന്നത്.

ദുഃഖവെള്ളിയാഴ്ച അവധി റദ്ദാക്കിയ കേന്ദ്രഭരണപ്രദേശങ്ങളായ ദാദ്രാനഗർ ഹാവേലിയിലെയും ദാമൻ ദിയുവിലെയും അഡ്മിനിസ്ട്രേറ്റർമാരുടെ നടപടി പ്രതിഷേധാർഹമാണ്. വിശ്വാസത്തിന്‍റെ മേലുള്ള ഇങ്ങനെയുള്ള കടന്നുകയറ്റങ്ങൾ എല്ലാ മതസ്ഥരോടും ചെയ്യുവാനുള്ള ധൈര്യം ഭരണകർത്താക്കൾക്ക് ഉണ്ടാകുമോ? ഓരോ മതത്തിനും അതർഹിക്കുന്ന സ്ഥാനം നൽകുക. അവധിയെ മാനിക്കുക.

കലണ്ടറിൽ മതങ്ങളുടെ പേരിൽ എത്ര അവധി ദിവസങ്ങളുണ്ട്. എല്ലാത്തിനും എല്ലാവർക്കും അവധി നൽകാതെ, ഓരോ മതസ്ഥനും അവരവരുടെ ദിവസങ്ങൾക്ക് അവധി നൽകുക. മറ്റു മതസ്ഥർ ആ ദിവസങ്ങളിൽ ജോലിചെയ്യട്ടെ.

റവ. ഡോ. വർഗീസ് ചെത്തിപ്പുഴ, തോട്ടയ്ക്കാട്