Letters
ഇത്രയും സമയദൈർഘ്യം വേണോ?
Monday, April 1, 2019 10:46 PM IST
രാജ്യത്തെ തൊണ്ണൂറുകോടിയിൽ പരം വോട്ടർമാർ പങ്കെടുക്കുന്ന ലോകത്തെ ഏറ്റവും വലിയ തെരഞ്ഞെടുപ്പിനാണ് രാജ്യം സാക്ഷിയാകാൻ പോകുന്നത്. ഇന്ത്യൻ ജനതയുടെ ഭാവി ആരുടെ കൈകളിലാണെന്നറിയാൻ നീണ്ട ഒന്നര മാസത്തോളമുള്ള കാത്തിരിപ്പ് സ്ഥാനാർഥികൾക്കെന്ന പോലെ വോട്ടർമാർക്കും ദുഃസഹമാണ്.

രണ്ടും മൂന്നും ഘട്ടങ്ങളിലായി ഒരാഴ്ചയ്ക്കുള്ളിൽതന്നെ വളരെ ഭംഗിയായി പൂർത്തീകരിച്ചിരുന്ന തെരഞ്ഞെടുപ്പാണ് ഇപ്പോൾ മാസങ്ങളോളം നീണ്ടു പോകുന്നത്. സ്വതന്ത്രവും നീതിപൂർണവുമായ തെരഞ്ഞെടുപ്പ് സുഗമമായി നടത്താനുള്ള എല്ലാ ഭൗതിക സന്നാഹങ്ങളും നിലവിലുള്ളപ്പോൾ ഇത്രയും സമയദൈർഘ്യമെടുക്കുന്നത് അനുചിതമായിപ്പോയി.

കഴിഞ്ഞ എഴുപതുവർഷങ്ങളിൽ രാജ്യത്തു നടന്ന തെരഞ്ഞെടുപ്പുകളിൽനിന്ന് പാഠം ഉൾക്കൊണ്ട് പോൾ ഷെഡ്യൂളും ഫലപ്രഖ്യാപനത്തീയതിയും അല്പം കൂടെ ശാസ്ത്രീയവും യുക്തി പരമായും ക്രമീകരിക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ തയാറാകേണ്ടതായിരുന്നു.

പാറൽ അബ്ദുസ്സലാം സഖാഫി, തൂത