Letters
അമേരിക്കൻ മോഡലോ അഭികാമ്യം?
Monday, April 1, 2019 10:47 PM IST
പാർലമെന്‍റ്, നിയമസഭാ തെരഞ്ഞെടുപ്പുകളിൽ സ്ഥാനാർഥികളെ നിർണയിക്കാൻ എല്ലാ പാർട്ടികളും ഏറെ പണിപ്പെടേണ്ടി വരുന്നു. ചിലതൊക്കെ കീറാമുട്ടികളുമാണ്. പൊട്ടലും ചീറ്റലും കാലുമാറ്റവും കൈമാറ്റവും വിമതശല്യവും തറുതല പറച്ചിലുമെല്ലാം പതിവായിരിക്കുന്നു. കെട്ടിയിറക്കലുകളും കടമെടുക്കലുകളും അഡ്ജസ്റ്റുമെന്‍റുകളും സർവസാധാരണം.

ഇതിനൊരു പരിഹാരമായി അമേരിക്കൻ തെരഞ്ഞെടുപ്പുരീതി നമുക്കു മാതൃകയായി സ്വീകരിക്കാവുന്നതല്ലേ? ഓരോ മണ്ഡലത്തിലെയും പാർട്ടി പ്രവർത്തകർ ഹിതപരിശോധന നടത്തി തങ്ങളുടെ മണ്ഡലത്തിലെ പാർട്ടിയുടെ സ്ഥാനാർഥിയെ തെരഞ്ഞെടുക്കണം. വിവിധ പാർട്ടികൾ തെരഞ്ഞെടുക്കുന്ന സ്ഥാനാർഥികൾ പൊതു തെരഞ്ഞെടുപ്പിൽ മത്സരിക്കണം. ഇങ്ങനെയുള്ളവരെ മാത്രമേ ഇലക്‌ഷൻ കമ്മീഷൻ അംഗീകരിക്കാവൂ.


ജോർജ് പുന്നക്കുന്നം, അമര ചങ്ങനാശേരി