Letters
വേനലവധിക്കാലം സുരക്ഷിതമാക്കണം
Tuesday, April 2, 2019 10:53 PM IST
ഒരു മധ്യവേനൽ അവധിക്കാലം കൂടി നമ്മുടെ കുട്ടികൾക്കു മുന്നിൽ വന്നിരിക്കുന്നു. സ്കൂൾ ദിവസങ്ങളിൽ രക്ഷിതാക്കൾക്ക് ഒരു പരിധിവരെ മനഃസമാധാനം ഉണ്ടായിരുന്നു. എന്നാൽ, ആധുനിക കാലഘട്ടത്തിലെ അവധിക്കാലം പല കാരണങ്ങൾ കൊണ്ട് ആധിയുടെയും അങ്കലാപ്പിന്‍റെയും നേർക്കാഴ്ചയാവുകയാണ്. കഴിഞ്ഞ കാലങ്ങളിൽ അവധിക്കാലത്തെ പലവിധ അപകടങ്ങളിലൂടെ മാത്രം നഷ്ടപ്പെട്ടത് നിരവധി വിലപ്പെട്ട ജീവനുകളാണ്.

വേനലവധിക്കാലം നമ്മുടെ കുട്ടികൾക്ക് എങ്ങനെ സന്തോഷത്തിന്‍റെയും സമാധാനത്തിന്‍റെയും നിമിഷങ്ങളാക്കി മാറ്റാം എന്നാണു ചിന്തിക്കേണ്ടത്.

അവധിക്കാലത്ത് ഏറ്റവും കൂടുതൽ ഉണ്ടാകുന്ന ഒരപകടം ജലാശയങ്ങളിലെ അപകടങ്ങളാണ് . ഇതു മിക്കവാറും സംഭവിക്കുന്നത് രക്ഷിതാക്കളുടെ അറിവോ സമ്മതമോ ഇല്ലാതെ പോകുന്നവർക്കുമാണ്. അതിനാൽ നീന്തൽ വശമില്ലാത്ത കുട്ടികളെ രക്ഷിതാക്കളുടെയോ മറ്റ് ഉത്തരവാദിത്വപ്പെട്ടവരുടെയോ സാന്നിധ്യമില്ലാതെ ജലാശയങ്ങളിൽ പോകാൻ അനുവദിക്കരുത്. ജലാശയങ്ങളുടെ ആഴവും പരപ്പും മറ്റു പ്രത്യേകതകളും വ്യക്തമായി മനസിലാക്കിയതിനുശേഷം മാത്രം പോവുക.

സോഷ്യൽമീഡിയ പിടിമുറുക്കുന്പോൾ

ഈ കാലഘട്ടത്തിൽ ഏറ്റവും കൂടുതൽ ശ്രദ്ധിക്കേണ്ട ഒന്നാണ് കുട്ടികളിൽ സോഷ്യൽ മീഡിയയുടെ ദുരുപയോഗം. ‌കുട്ടികളുടെ മൊബൈൽ ഉപയോഗം രക്ഷിതാക്കൾ പരമാവധി നിയന്ത്രിക്കണം. രക്ഷിതാക്കളുടെ സാന്നിധ്യത്തിൽ വ്യക്തമായ സമയ മാനദണ്ഡത്തോടെ കന്പ്യൂട്ടർ ഗെയിമോ കാർട്ടൂണുകളോ മറ്റു താല്പര്യമുള്ള ആപ്ലിക്കേഷനുകളോ പരിചയപ്പെടുത്താം. (വിശ്വാസമുള്ള കന്പ്യൂട്ടർ സ്ഥാപനങ്ങളിൽ വിട്ടുമാകാം). രക്ഷിതാക്കൾ കഴിയുന്നതും സമയം കുട്ടികളുടെ സന്തോഷത്തിനായി മാറ്റിവയ്ക്കുക. കാരണം അധ്യയന സമയത്ത് കൂടുതൽ സമയവും അവർ സ്കൂളിലാണല്ലോ.

പല വീടുകളിലും പകൽ സമയങ്ങളിൽ രക്ഷിതാക്കൾ ഇല്ലാത്ത അവസ്ഥയുണ്ട്. ഇതു മറ്റൊരു വലിയ പ്രതിസന്ധിയാണ്. ഈ കാലഘട്ടത്തിൽ ആണ്‍ പെണ്‍ വ്യത്യാസമില്ലാതെ കുട്ടികളെ വീട്ടിൽ ഒറ്റയ്ക്കിരുത്തി പോകുന്നത് അപകടകരമാണ്. എല്ലാ ബന്ധുവീടുകളും കൂട്ടുകാരുടെ വീടുകളും ഒരേപോലെ സുരക്ഷിതമാണെന്നു പറയാനും കഴിയില്ല. ഈ പ്രശ്നം പരിഹരിക്കുന്നതിനായി പ്രാദേശിക ഭരണകൂടങ്ങളുടെ സഹായത്തോടെ ഓരോ വാർഡിലും കുട്ടികളുടെ സംരക്ഷണത്തിനായി താത്കാലിക സൗകര്യങ്ങൾ ഉണ്ടാകേണ്ടിയിരിക്കുന്നു. അല്ലാത്തപക്ഷം ഓരോ കുട്ടിയുടെയും സുരക്ഷിതത്വം രക്ഷാകർത്താക്കൾ തന്നെ ഏറ്റെടുത്തേ മതിയാകൂ.

അവധിക്കാലത്തെ കൂട്ടുകെട്ടുകൾ

തന്‍റെ കുട്ടി ഇപ്പോൾ എവിടെയാണ്, എപ്പോൾ പോകുന്നു, എപ്പോൾ വരുന്നു, കൂടെയുള്ളതാരാണ്, എന്തൊക്ക കഴിക്കുന്നു, കുടിക്കുന്നു, ഏതൊക്കെ വിനോദങ്ങളിൽ ഏർപ്പെടുന്നു, ഇത്യാദി കാര്യങ്ങളിലൊക്കെ രക്ഷിതാക്കൾ ശ്രദ്ധിക്കണം. മോശമായ കൂട്ടുകെട്ടുകളിലൂടെയാണ് ഒരു കുട്ടി നല്ലതോ ചീത്തയോ ആകുന്നത്.

മയക്കുമരുന്ന് ലോബികൾ കേരളത്തെ ശക്തമായി പിടിമുറുക്കി കഴിഞ്ഞിരിക്കുന്നു. അവരെ നിലയ്ക്കുനിർത്താൻ ഭരണകൂടം മാത്രം വിചാരിച്ചാൽ പോരാ. ഓരോ രക്ഷിതാവും ചിന്തിക്കുന്നത് എന്‍റെ കുട്ടി അങ്ങനെ പോകില്ല എന്നാണ്. എന്നാൽ, ഇത് നാളെ നമ്മുടെ കുട്ടിക്ക് വന്നുകൂടായ്കയില്ല. നമ്മുടെ കുട്ടികളെ രക്ഷിക്കേണ്ട ഉത്തരവാദിത്വം നാമോരോരുത്തരും ഏറ്റെടുക്കണം.

നിരത്തുകളിലെ നെടുവീർപ്പുകൾ

പതിനഞ്ചിൽ താഴെ മാത്രം പ്രായമുള്ള കുട്ടികളെക്കൊണ്ട് സ്കൂട്ടർ ഓടിപ്പിച്ചിട്ട് , തലയുയർത്തിപ്പിടിച്ച് വളരെ അഭിമാനത്തോടെ പിറകിൽ ഇരിക്കുന്ന രക്ഷിതാക്കളുണ്ട്. നിരവധി അപകടങ്ങളാണ് ഇങ്ങനെ ഉണ്ടായിട്ടുള്ളത്. ഈ കേസുകളിൽ കുറ്റക്കാരായ രക്ഷിതാക്കൾക്കെതിരേ നടപടി സ്വീകരിക്കാൻ നിയമനിർമാണം നടത്തിയിട്ടുണ്ടെങ്കിലും പല കേസുകളിലും നടപടി എടുക്കാൻ രാഷ്‌ട്രീയ അതിപ്രസരം മൂലം അധികൃതർക്കു കഴിയുന്നില്ല.

ഇരുചക്ര വാഹനം ഓടിക്കാനുള്ള ലൈസൻസ് ലഭിച്ചതിനുശേഷം മാത്രമേ വാഹനം കൊടുത്തുവിടൂ എന്ന തീരുമാനം ഓരോ രക്ഷിതാവും എടുക്കണം. ചില കുട്ടികൾ മൊബൈൽ, ബൈക്ക് തുടങ്ങിയവയ്ക്കുവേണ്ടി ആത്മഹത്യാ ഭീഷണി മുഴക്കുകയും അത് നേടിയെടുക്കുന്നതിൽ വിജയിക്കുകയും ചെയ്യുന്നുണ്ട്. ഇത്തരം നിർബന്ധങ്ങളുടെ പ്രധാന കാരണം ചെറുപ്പം മുതൽ കുട്ടികളുടെ ഇഷ്ടത്തിനനുസരിച്ചു രക്ഷിതാക്കൾ ഓരോന്നു ചെയ്തു കൊടുത്തതാണ്. ചെറുപ്പത്തിലേ കുട്ടികളുമായി നല്ല ബന്ധം വളർത്തിയെടുക്കാൻ ശ്രദ്ധിച്ചാൽ അത്തരം നിർബന്ധബുദ്ധികളിൽ നിന്നു കുട്ടികളെ രക്ഷിക്കാൻ സാധിക്കും. 

സുഗതൻ എൽ. ശൂരനാട്, കൊല്ലം