Letters
ശുദ്ധജലവും ശുദ്ധഭക്ഷണവും രോഗത്തെ അകറ്റും
Wednesday, April 3, 2019 10:53 PM IST
ശുദ്ധജലവും ശുദ്ധമായ ഭക്ഷണവും ലഭിക്കാൻ ഇന്നു പലരും കൊതിക്കുകയാണ്. പുതിയൊരു മാറ്റത്തിനായി ശാസ്ത്രലോകത്തെ ഉറ്റുനോക്കുന്നു. ഇന്നു ഭയാനകമാംവിധം വ്യാപിക്കുന്ന രണ്ടു മാരകരോഗങ്ങളാണു കാൻസറും വൃക്കരോഗവും. മനുഷ്യന്‍റെ സ്വസ്ഥത കെടുത്തുന്ന ഈ രോഗങ്ങൾ വരുത്തിവയ്ക്കുന്നതിനു പ്രധാന കാരണം നമ്മുടെ വെള്ളവും ഭക്ഷണവുമാണ്.

നാം കുടിക്കാനും ഭക്ഷണം പാകംചെയ്യാനും കൃഷിയിടം നനയ്ക്കാനും ഉപയോഗിക്കുന്ന വെള്ളം കിണറുകളിലേതോ കുഴൽക്കിണറുകളിലേതോ കുളങ്ങളിലേതോ ഏതുമാകട്ടെ അതു നമ്മുടെ കാഴ്ചയിൽ നല്ല തെളിനീരും ശുദ്ധവുമാണ്. മാലിന്യം ഉണ്ടെന്ന് അറിയാവുന്ന വെള്ളം നാം ഒന്നിനും ഉപയോഗിക്കാറുമില്ല. എന്നാൽ, ശുദ്ധവും തെളിമയുമുള്ളതാണെന്നു കരുതുന്ന വെള്ളത്തെ അതിന്‍റെ ഘടനയിൽ വ്യത്യാസം വരുത്തി ചെറിയ തന്മാത്രകളാക്കി മാറ്റുന്പോൾ അതിൽ ഒട്ടനവധി മാലിന്യങ്ങൾ പ്രത്യക്ഷപ്പെടുന്നതായി കാണാം.

അതിൽ വിവിധയിനം ബാക്ടീരിയകളും ജൈവമാലിന്യങ്ങളും ഖരമാലിന്യങ്ങളും ലവണങ്ങളും ഇരുന്പ്, ക്ലോറിൻ, കാത്സ്യം തുടങ്ങിയവയും അടങ്ങിയിട്ടുണ്ട്. ഇതിൽ ചിലതൊക്കെ മനുഷ്യശരീരത്തിന് ആവശ്യമുള്ളതാണെങ്കിലും അധികവും നമുക്കു വേണ്ടാത്തവയാണ്. കൂടാതെ പി.എച്ച്. വ്യത്യാസമുള്ളതും. തെളിനീരായി കാണപ്പെടുന്ന ഈ വെള്ളത്തിൽ മാലിന്യങ്ങൾ എങ്ങനെ കടന്നുകൂടി? നമ്മുടെ ചെയ്തികൾ മൂലം തന്നെയെന്ന് ഉത്തരം!

നാം കുടിക്കുന്ന വെള്ളത്തിൽ ബാക്ടീരിയകളും ജൈവമാലിന്യങ്ങളും വാതക മാലിന്യങ്ങളും ഖരമാലിന്യങ്ങളും ഉണ്ടാകും. ഇതിനെ ഇല്ലായ്മ ചെയ്യാൻ പല മാർഗങ്ങളും സ്വീകരിക്കാറുണ്ട്. എന്നാൽ, പൂർണമായി ഇല്ലായ്മ ചെയ്യാൻ സാധിക്കുന്നില്ല. ജലത്തിലെ ബാക്ടീരിയകളെ നശിപ്പിക്കാൻ ക്ലോറിൻ ചേർക്കുന്പോൾ ജലത്തിനു കട്ടികുറയുകയും വാതകമായിട്ടുള്ള മാലിന്യവും ബാക്ടീരിയകളും അപ്രത്യക്ഷമാകുകയും ചെയ്യും. എന്നാൽ, അരുചി നിറഞ്ഞതും മഞ്ഞനിറവും പായൽനിറവും പിടിച്ചതുമായ വെള്ളത്തെ രുചിയും തെളിമയും പിഎച്ച് 7 ഗുണമേന്മ ഉള്ളതുമായി കൊണ്ടുവരാൻ ഇന്നു സ്വീകരിക്കുന്ന ശുചീകരണ പ്രവർത്തനങ്ങൾക്കാവില്ല.

സ്ഫടികം പോലെ തെളിമയുള്ള വെള്ളം ഒരു ഗ്ലാസിൽ പകർന്ന് സ്ട്രക്ചർ ചെയ്താൽ ആ വെള്ളത്തിൽ ഒളിഞ്ഞുകഴിയുന്ന മാലിന്യങ്ങളെ നഗ്നനേത്രങ്ങൾ കൊണ്ടു കാണാനാവും. തന്മാത്രകൾ അടുക്കും ചിട്ടയുമുള്ള ഒരു വലയത്തിൽ ഒന്നിച്ചു ചേരുന്നു. ഇവയ്ക്കിടയിൽ വിടവ് അല്പം പോലും ഇല്ലാത്തതിനാൽ മാലിന്യങ്ങൾക്ക് നിൽക്കാൻ ഇടമില്ലാതെയാകുന്നു.

ഒരു ഗ്ലാസ് വെള്ളത്തെ സ്ട്രക്ചർ ചെയ്യുമ്പോൾ വിവിധ തരത്തിലുള്ള അര ഗ്ലാസോളം മാലിന്യങ്ങൾ പ്രത്യക്ഷപ്പെടും. വെള്ളത്തേക്കാൾ കനമുള്ള മാലിന്യങ്ങൾ ഗ്ലാസിനടിയിൽ കിടക്കും.

നാം ദിവസം ചുരുങ്ങിയത് രണ്ടു ലിറ്റർ വെള്ളം കുടിക്കുന്നുണ്ട്. ഏഴു ഗ്ലാസ് വെള്ളം കുടിക്കുന്പോൾ മൂന്നര ഗ്ലാസ് മാലിന്യങ്ങൾ നമ്മുടെ ഉള്ളിലെത്തുന്നു. മാലിന്യപൂരിതമായ വെള്ളം തലച്ചോർ സ്വീകരിക്കുന്പോൾ നമുക്കുണ്ടാകുന്ന അവസ്ഥാവിശേഷം എന്തായിരിക്കും? ഇന്നു പലരും ജലദോഷപ്പനിക്ക് ചികിത്സിക്കാൻ വരുന്നതുപോലെയാണ് ഡയാലിസിസിന് എത്തുന്നത്. അതുപോലെ തന്നെ കാൻസറും. ഇതിന്‍റെയെല്ലാം കാരണം വെള്ളത്തിലെ മാലിന്യം തന്നെയാണ്.

നമ്മുടെ ഉള്ളിലെത്തുന്ന വെള്ളത്തിലെ മാലിന്യങ്ങളെ അരിച്ചുമാറ്റി രക്തത്തെ ശുദ്ധീകരിക്കാൻ ദൈവം ഘടിപ്പിച്ച വൃക്കകൾക്കു രക്തത്തിലുള്ള വിഷമയമായതിനെ മൂത്രത്തിലേക്കു പുറംതള്ളാൻ സാധിക്കാതെ വരുന്പോൾ മൂത്രവിസർജനം കുറ‍യും. ശരീരത്തിൽ വ്യാപകമായി വീക്കം ഉണ്ടാകും. വിശപ്പില്ലായ്മ, മുഖം നീരുവയ്ക്കുക, ഛർദിക്കാനുള്ള പ്രവണത തുടങ്ങിയ ലക്ഷണങ്ങൾ ഉണ്ടാകുന്പോൾ താനും കിഡ്നിരോഗി ആകുകയാണോ എന്നു സംശയിക്കണം.

വെള്ളം ശുദ്ധീകരിക്കാൻ ഇന്നു ധാരാളം മാർഗങ്ങളുണ്ട്. സാധാരണ ജലശുദ്ധീകരണ മാർഗങ്ങളിൽനിന്ന് വ്യത്യസ്തമായി കെമിക്കലും കരിയും ഗ്രാവലും ആലവും ക്ലോറിനും ഒന്നും വേണ്ടാത്തതും കാലാകാലങ്ങളിൽ ഫിൽറ്റർ മാറ്റിവയ്ക്കണ്ടാത്തതുമായ ഒരു സാങ്കേതികവിദ്യയാണ് വോർട്ടെക്സ്. ഈ ടെക്നോളജി ഉപയോഗിച്ച് വെള്ളത്തെ സ്ട്രക്ചർ ചെയ്ത് എനർജൈസ് ചെയ്യുന്നു. വെള്ളത്തിന്‍റെ പി.എച്ച് മൂല്യം ഏഴിൽ ക്രമീകരിക്കപ്പെടുന്നു. ഈ വെള്ളത്തിൽ ഓക്സിജന്‍റെ അളവ് ധാരാളമുണ്ട്. ബാക്ടീരിയകളോ ഖരമാലിന്യങ്ങളോ ജൈവമാലിന്യങ്ങളോ ഒട്ടും തന്നെയില്ല. കുടിക്കുന്പോൾ ആസ്വാദ്യകരമായ രുചിയും ചെറിയ മധുരവും ഉണ്ട്.

അരുവിയിലെ വെള്ളത്തിൽ കുളിക്കുന്പോഴും കുടിക്കുന്പോഴും ഒരു പ്രത്യേക സുഖം, ഒരനുഭൂതി നമുക്കനുഭവപ്പെടാറുണ്ട്. കിണറുകളിലേയും കുഴൽക്കിണറുകളിലേയും കുളങ്ങളിലേയും വെള്ളം കോരി കുടിക്കുന്പോഴും കുളിക്കുന്പോഴും ഈ സുഖമോ അനുഭൂതിയോ കിട്ടുന്നില്ല. അരുവിയിലെ വെള്ളം ചിന്നിച്ചിതറി കുതിച്ചുചാടി ഒഴുകുന്പോൾ അവയിലെ തന്മാത്രകൾക്കു മാറ്റം സംഭവിക്കുന്നു.

പണ്ടത്തെ മുത്തശിമാർ പറയുമായിരുന്നു കിണറ്റിൽ നിന്നു വെള്ളം കോരുന്പോൾ പാളത്തൊട്ടി തുടിച്ചുതുടിച്ച് കോരണമെന്ന്. ഇതിന്‍റെ പിന്നിലെ ശാസ്ത്രവും അരുവിയിലെ വെള്ളത്തിനു സംഭവിക്കുന്ന ശാസ്ത്രവും ഒന്നുതന്നെ.

മാത്യു തോമസ് , തങ്കമണി.