Letters
പോലീസ്: മൃദു ഭാവെ ദൃഢ കൃത്യേ
Friday, April 5, 2019 11:09 PM IST
പെരുമാറ്റത്തിൽ വിനയവും നിയമം നടപ്പാക്കുന്നതിൽ കാർക്കശ്യവുമാണു പോലീസിനു വേണ്ടതെന്നു മുഖ്യമന്ത്രി. മുഖ്യമന്ത്രിയുടെ കർശന നിലപാടിൽ കുറേയെല്ലാം മാറ്റം പോലീസിൽ ഉണ്ടായി എന്നതു വസ്തുതയാണ്.

മുൻകാലങ്ങളിൽ പോലീസുകാരുടെ പ്രധാന യോഗ്യത പൊക്കവും വണ്ണവും ആയിരുന്നു. അന്നു വിദ്യാഭ്യാസത്തിനു രണ്ടാം സ്ഥാനമേ ഉണ്ടായിരുന്നുള്ളൂ. അതുകൊണ്ടാണു പോലീസിന്‍റെ മർദനം സഹിക്കാം, തെറിയാണ് അസഹനീയമെന്നു പറഞ്ഞുകേട്ടിരുന്നത്.

മുതലാളിത്ത രാഷ്‌ട്രമെന്നു ചിലർ ആക്ഷേപിക്കുന്ന അമേരിക്കയിൽവച്ച് ഇതെഴുതുന്നയാൾക്ക് ഉണ്ടായ ഒരു അനുഭവം ഓർത്തുപോവുകയാണ്. ഷിക്കാഗോയിലുള്ള മോട്ടോർ അപകടവുമായി ബന്ധപ്പെട്ട ഒരു കോടതിയിൽ കുറേസമയം ഇരിക്കേണ്ടിവന്നു. അവിടെ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരുടെ പെരുമാറ്റം എന്നെ അദ്ഭുതപ്പെടുത്തി. കോടതിയിൽ ഹാജരായിട്ടുള്ള വിദേശികളായ സാധാരണക്കാരെപ്പോലും എത്ര ആദരവോടെയാണ് സാർ എന്നു സംബോധന ചെയ്യുന്നത്. സൗമ്യതയും ഭവ്യതയുമാണ് അമേരിക്കൻ പോലീസുകാരുടെ മുഖമുദ്രയെന്നു തോന്നുന്നു. അവിടെയുള്ള പോലീസുകാർ നിയമത്തിലും ക്രിമിനോളജിയിലും ബിരുദം നേടിയവരാണെന്നും അറിയാൻകഴിഞ്ഞു.

കേരളത്തിൽ പൊതുജനങ്ങളും പോലീസും തമ്മിലുള്ള അകൽച്ച കുറയ്ക്കുന്നതിനുള്ള പല നടപടികളും സർക്കാർ സ്വീകരിക്കുന്നുണ്ട്. മനസുവച്ചാൽ ഏതു കൊലകൊന്പനെയും പിടികൂടാനുള്ള വൈദഗ്ധ്യം കേരള പോലീസിനുണ്ടെന്നു പല സംഭവങ്ങളും തെളിയിച്ചിട്ടുണ്ട്. ഏതായാലും കേരളത്തിലെ പോലീസ് അമേരിക്കയിലെ പോലീസിനെപ്പോലെ മികവുറ്റവരായിത്തീരുമെന്ന കാര്യത്തിൽ സംശയമില്ല.

വി.എസ്.ബാലകൃഷ്ണപിള്ള, മണക്കാട്, തൊടുപുഴ