Letters
കഷ്‌ടത്തിലായി അക്ഷിയും അക്ഷരവുമില്ലാത്തവർ
Friday, April 5, 2019 11:10 PM IST
ഒരു സ്ഥാപനത്തിന്‍റെ കാഷ് കൗണ്ടറിലിരുന്നു സുസ്മേരവദനയായി പണമിടപാടുകൾ നടത്തിയിരുന്ന ഒരു സ്ത്രീ അന്ധയായിരുന്നുവെന്നു പറഞ്ഞാൽ വിശ്വാസംവരുമായിരുന്നില്ല. എന്നാൽ ഇന്ന് അന്ധതയുടെ ക്ലേശങ്ങൾ അവരുടെ മുഖത്തു പ്രകടമാണ്. അവർ വളരെയേറെ ബുദ്ധിമുട്ട് അനുഭവിക്കുന്നു. കാരണം മറ്റൊന്നുമല്ല, നോട്ടിന്‍റെയും നാണയത്തിന്‍റെയും ഇനത്തിലുള്ള ആധിക്യംതന്നെ.

ഏതെല്ലാം പ്രകാരത്തിലാണ് ഇന്ന് ഇന്ത്യാ രാജ്യത്ത് കറൻസി നോട്ടുകളുള്ളത്. ഒരേ മൂല്യത്തിന്‍റെതന്നെ നോട്ടുകൾ പലവിധം. അവ അടുക്കിവച്ചാൽത്തന്നെ കണ്ണില്ലാത്തവർക്ക് എണ്ണിത്തിട്ടപ്പെടുത്താൻ പ്രയാസമേറെ. നിറത്തിലും വലിപ്പത്തിലുമുണ്ട് വൈവിധ്യം ഏറെ. നിറഭേദം അവരെ അലട്ടുന്നില്ലെങ്കിലും വലിപ്പവ്യത്യാസം അവർക്കു നൂലാമാലയാണ്. 20 രൂപയെക്കാൾ ചെറുതാണ് അൻപതു രൂപ. അഞ്ഞൂറിനേക്കാൾ വലുതാണു നൂറു രൂപ. രണ്ടായിരം വീതികൊണ്ടു നൂറിനെക്കാൾ താഴെയാണ്. ഒരു രൂപയുടെയും രണ്ടു രൂപയുടെയും തുട്ടുകൾ തമ്മിൽ മാറിപ്പോവുകയും ചെയ്യും. ഇങ്ങനെപോകുന്നു നോട്ടുകളുടെ പിള്ളകളി.

അക്ഷികളില്ലാത്തവർക്കു വിനയായതു കറൻസിനോട്ടാണെങ്കിൽ അക്ഷികളുണ്ടായിട്ടും അക്ഷരവെളിച്ചത്തിനു ഭാഗ്യം കിട്ടാതിരുന്നവർക്കു സ്വൈരക്കേടായി മാറിയത് സ്വകാര്യബസുകളുടെ യൂണിഫോം മാറ്റമാണ്! സ്കൂളുകളിൽ ആഴ്ചയിൽ അഞ്ചുദിവസത്തേക്ക് അഞ്ചോ ആറോ യൂണിഫോം വന്നതോടെ യൂണിഫോംകൊണ്ട് ഒരു കുട്ടിയുടെയും സ്കൂൾ തിരിച്ചറിയാൻ വയ്യെന്നായി! സ്വകാര്യബസുകളെല്ലാം നീലത്തിൽ മുങ്ങിയതോടെ അവയെ നിറംകൊണ്ടു തിരിച്ചറിഞ്ഞു കാര്യസാധ്യം നടത്തിയിരുന്നവർ പരസഹായം യാചിക്കേണ്ട അവസ്ഥയിലായി.

ഗ്രാമപ്രദേശങ്ങളിൽ സമയംകൊണ്ടു വാഹനങ്ങൾ തിരിച്ചറിഞ്ഞിരുന്നവർ പട്ടണങ്ങളിലെത്തുന്പോൾ അക്ഷരാർഥത്തിൽ വട്ടംകറങ്ങുന്നു. വരുന്ന ഓരോ നീലവണ്ടിയും നോക്കി ആ ബസ് ഇന്ന സ്ഥലത്തേക്കു പോകുമോ എന്നു കാണുന്നവരോടെല്ലാം ചോദിക്കേണ്ട അവസ്ഥയായി. ആ ഹതഭാഗ്യരുടെ സങ്കടം ആരറിയാൻ!

അക്ഷിയുടെയും അക്ഷരത്തിന്‍റെയും പ്രാധാന്യം ബോധിപ്പിക്കാൻതന്നെയായിരുന്നോ ഈ പരിഷ്കാരങ്ങൾ?

സി.ടി. ഫ്രാൻസിസ്, ചിറ്റിലപ്പള്ളി