Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
| Back to Home |
ദൈവത്തിന്റെ സ്വന്തം നാട്ടിൽ സംഭവിക്കുന്നത്
Tuesday, April 9, 2019 1:06 AM IST
പ്രണയനിഷേധത്തിന്റെയും വിവാഹാഭ്യർഥന നിരസിച്ചതിന്റെയുമൊക്കെ പേരിൽ ജീവിതം ഹോമിക്കപ്പെട്ട പെണ്കുട്ടികളുടെ പട്ടികയിലെ ഒടുവിലത്തെ ഹതഭാഗ്യയാണു തൃശൂർ ചിയ്യാരം സ്വദേശിനിയായ പെൺകുട്ടി. പെൺകുട്ടിയെ യുവാവ് കത്തികൊണ്ടു കുത്തി വീഴ്ത്തി പെട്രോൾ ഒഴിച്ച് തീ കൊളുത്തി കൊല്ലുകയായിരുന്നു.
പ്രണയാഭ്യർഥന നിരസിച്ചതിന്റെ കാരണത്താൽ മാർച്ച് 12 ന് രാവിലെ തിരുവല്ലയിൽ പട്ടാപ്പകൽ യുവാവ് പെണ്കുട്ടിയെ തടഞ്ഞുനിർത്തി കഴുത്തിൽ കുത്തിയശേഷം പെട്രോൾ ഒഴിച്ച് തീവച്ചിരുന്നു. പൊള്ളലേറ്റ പെൺകുട്ടി എട്ടാംനാൾ മരിച്ചു. പ്രണയാഭ്യർഥന നിരസിച്ച പെണ്കുട്ടിയെ സീനിയർ വിദ്യാർഥി കോട്ടയത്തെ കാന്പസിൽ ചേർത്തുപിടിച്ച് പെട്രോൾ ഒഴിച്ചു തീകൊളുത്തിയത് 2017 ഫെബ്രുവരി രണ്ടിനാണ്. പാരാ മെഡിക്കൽ വിദ്യാർഥികളായ ഇരുവരും സംഭവസ്ഥലത്തു മരിച്ചു. തിരൂരിൽ ബംഗാളി യുവാവ് പതിനഞ്ചുകാരിയെ വീട്ടിൽക്കയറി കുത്തിക്കൊന്നത് സെപ്റ്റംബർ 29ന്. പ്രണയം നിരസിച്ചതാണ് കാരണമെന്നു പ്രതി മൊഴി നൽകി.
പത്തനംതിട്ടയിലെ കടമ്മനിട്ടയിൽ പ്രണയം നിരസിച്ച പതിനേഴുകാരിയെ വീട്ടിലെത്തി പെട്രോൾ ഒഴിച്ച് തീവച്ചത് 2017 ജൂലൈ 14ന്. പെണ്കുട്ടി 22ന് മരിച്ചു. തൃശൂർ ചെങ്ങാലൂരിൽ പിണക്കത്തിലായ ഭാര്യയെ യുവാവ് നടുറോഡിൽ പെട്രോൾ ഒഴിച്ച് തീവച്ച് കൊന്നത് 2018 ഏപ്രിൽ 30ന്. പ്രണയാഭ്യർഥന നിരസിച്ച കുട്ടിയെ കോളജിലെത്തി കുത്തിക്കൊന്ന സംഭവം കാസർഗോഡിനു സമീപം സുള്യയിൽ നടന്നത് 2018 ഫെബ്രുവരി 23ന്. തൃപ്പൂണിത്തുറ ഉദയംപേരൂരിൽ പ്രണയാഭ്യർഥന നിരസിച്ച പെണ്കുട്ടിയെ വെട്ടിവീഴ്ത്തിയത് ഈയടുത്ത കാലത്താണ്. ഇങ്ങനെ നിരവധി സംഭവങ്ങൾ.
പ്രണയനിഷേധത്തിന്റെയും വിവാഹാഭ്യർഥന നിരസിച്ചതിന്റെയുമൊക്കെ പേരിൽ വടക്കേ ഇന്ത്യയിലും തമിഴ്നാട്ടിലുമൊക്കെ മുമ്പു കൊലകൾ നടന്നിട്ടുണ്ട്. പക്ഷെ, വിദ്യാസന്പന്നരുടെ നാടെന്ന് അഭിമാനിക്കുന്ന കേരളത്തിൽ ഇങ്ങനെയൊന്നും സംഭവിക്കില്ലെന്ന ധാരണകൾ തിരുത്തപ്പെടുകയാണ്. കേരളം പതുക്കെ ക്രിമിനൽ സ്വഭാവമുള്ളവരുടെ നാടായി മാറുകയാണോ? ദൈവത്തിന്റെ സ്വന്തം നാട്, മനോനില കൈവിട്ട് പ്രാകൃതത്വത്തിലേക്കും അരാജകത്വത്തിലേക്കും കൂപ്പുകുത്തുകയാണ്.
കേട്ടുകേഴ്വിയില്ലാത്തവിധം കേരളം രോഗഗ്രസ്തമാവുന്നു. കൊതുകിനെ കൊല്ലുന്ന ലാഘവത്തോടെ സഹജീവികളുടെ ജീവനെടുക്കുന്ന പ്രവണത വർധിക്കുകയാണ്. നമ്മുടെ സമൂഹത്തിന് ഗുരുതരമായ എന്തോ തകരാർ സംഭവിച്ചിട്ടുണ്ട് എന്നു കരുതണം. ഇന്നത്തെ വിദ്യാഭ്യാസം അക്കാദമിക് മികവുകളിൽ ഉൗന്നൽ നൽകുന്പോൾ, വ്യക്തിത്വവും സ്വഭാവഗുണവും കുട്ടികളിൽ രൂപപ്പെടുത്തുന്നതിൽ പരാജയപ്പെടുകയാണ്. വിദ്യാഭ്യാസത്തിന്റെ മൗലികലക്ഷ്യം സ്വഭാവഗുണം ആർജിക്കലാണ്. അലിവ്, ആർദ്രത, കരുണ, ദയ, സഹിഷ്ണുത, സമചിത്തത, സാഹോദര്യം, മനുഷ്യത്വം എന്നിവ ഇവിടെ അന്യം നിന്നുപോകുന്നു. അവ പുനഃപ്രതിഷ്ഠിക്കപ്പെടണം.
പ്രണയം ശരീരത്തിൽ ചില ഹോർമോണുകളെ ഉത്പാദിപ്പിക്കുന്നുണ്ട്. ശാരീരികമാനസികവൈകാരികഭാവങ്ങളിൽ അത് വ്യതിയാനങ്ങൾ വരുത്തുന്നു. അവയെല്ലാം പഠനവിഷയമാക്കണം. പ്രണയനിഷേധം ഇവിടെ പകയായി മാറുകയാണ്. എനിക്കില്ലെങ്കിൽ ആർക്കും വേണ്ടെന്ന വാശിയാണ് ഇത്തരം കൊലയിലേക്കു നയിക്കുന്നത്. വിദേശരാജ്യങ്ങളിൽ ഇഷ്ടം തോന്നിയാൽ ഒരുമിക്കുന്നു. ഇഷ്ടമില്ലാതാകുന്പോൾ പിരിയുന്നു. ഇതിനിടയിൽ കുത്തും കൊലയും പെട്രോളും കത്തിക്കലും ഒന്നുമില്ല. സ്വന്തം വ്യക്തിത്വത്തിലും ആസ്തിത്വത്തിലുമാണ് അവർ ജീവിക്കുന്നത്. ആ സ്വശ്രയത്വശൈലി പിന്തുടരാൻ കുട്ടികൾ പ്രാപ്തരാകേണ്ടതുണ്ട്.
അവനവനിൽ തന്നെ ആശ്രയിക്കണമെന്ന തത്വം ചൊല്ലി, ബന്ധത്തിന്റെ അതിർവരന്പുകൾ നിർണയിക്കാൻ കുട്ടികൾ തയാറാവണം. സഹജീവികളോട് എങ്ങനെ പെരുമാറണമെന്ന് കുട്ടികൾ പഠിക്കണം. പിടിവാശിയും പ്രതികാരവും ഗുണം ചെയ്യില്ലെന്ന് തിരിച്ചറിയണം. ക്ഷമിക്കാനും പരിഗണിക്കാനുമുള്ള ഹൃദയവിശാലത മനുഷ്യനന്മയുടെ പ്രതിഫലനമാണ്. നന്മയുടെ തിരിനാളങ്ങൾ കത്തിനിന്നില്ലെങ്കിൽ സമൂഹം കുരിരുട്ടിലാകും. സംഘടനകളും സമൂഹവും മാതാപിതാക്കളും അവരുടെ ഉത്തരവാദിത്വം നിർവഹിക്കാൻ മുന്നോട്ടുവരിക.
അഡ്വ. ചാർളി പോൾ
മൊബൈൽ ഫോൺ ദുരുപയോഗവും നിരോധനവും
നെതർലൻഡിലെ ക്ലാസ് മുറികളിൽ മൊബൈൽ ഫോൺ നിരോധിക്കുന്നു. അടുത്ത വർഷം മുതൽ പ്രാബല്യത്തിൽ വരും. കുട്ടികളുടെ പഠനത്തെ മൊ
എണ്ണയിൽ ഓടുന്ന സർക്കാർ
202324 വർഷത്തിൽ എണ്ണക്കന്പനികൾ ഉണ്ടാക്കിയ ലാഭം 90,000 കോടി രൂപ. എണ്ണക്കന്പനികളുടെ മേലാളന്മാർ ക
ബസുകളിലെ ഡോറുകൾ
ഏതെങ്കിലും അപകടമോ ദുരന്തമോ ഉണ്ടാകുന്പോൾ ഉടൻ അതുമായി ബന്ധപ്പെട്ട വകുപ്പുകൾ ഉണരുകയും വ്യാപക പരിശോധന നടത്തുകയും ച
കുഴികൾ എന്നു മൂടും?
ജൽജീവൻ പദ്ധതിയുടെ ഭാഗമായി പലേടത്തും റോഡുകൾ വെട്ടിപ്പൊളിച്ചത് മൂടാതെ കിടക്കുകയാണ്. ഇതുമൂലം പല റോഡുകളും കുണ്ടും കു
വക്കീൽമാർ മാത്രം കോട്ടൂരിയാൽ മതിയോ?
കനത്ത വേനൽച്ചൂടിനെത്തുടർന്ന് അഭിഭാഷകർക്ക് മേയ് 31 വരെ കോട്ട് ഒഴിവാക്കാൻ ഹൈക്കോടതി അനുവാദം നൽകിയ വാർത്ത വായിച്ചു. ഉ
മുഖപ്രസംഗം കാലോചിതം
ഉദ്യോഗസ്ഥരുടെയും മറ്റും അനാസ്ഥ മൂലം റോഡിലുണ്ടാകുന്ന അപകടങ്ങളെക്കുറിച്ചു ദീപിക കഴിഞ്ഞ ദിവസം എഴുതിയ മുഖപ്രസംഗം എന്ത
വിദ്യാർഥികൾക്കും തപാൽ വോട്ട് വേണം
തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചുമതലകളുള്ള എല്ലാ ഉദ്യോഗസ്ഥർക്കും പോലീസുകാർക്കും തപാൽ വോട്ടിന് സൗകര്യമുണ്ട്. കൂടാ
ആരോഗ്യ വകുപ്പിന്റെ നിലപാട് അപലപനീയം
ഇടുക്കിയിലേക്ക് സ്ഥലം മാറ്റിയ കോഴിക്കോട് മെഡിക്കൽ കോളജിലെ സീനിയർ നഴ്സിംഗ് ഓഫീസറെ കോഴിക്കോട് തന്നെ നിലനിർത്താൻ ഹ
‘വൈദ്യുതശ്രീ’ എന്നൊരു അവാർഡിലൂടെ ജനത്തെ കൂടെ നിർത്തുക...
ക്രമാതീതമായി വൈദ്യുതി ഉപയോഗം കൂടുന്നതിന്റെ ആശങ്കയിലാണ് ഇലക്ട്രിസിറ്റി ബോർഡ്. വൈദ്യുതി ചാർജ് വർധനയുടെ നീരാളിപ
ഏതു വാതിലിലാണ് ഇനി മുട്ടേണ്ടത്?
റോഡരികിൽ ഫ്ലക്സ് ബോർഡുകൾ അനുവദിക്കരുതെന്നും നിലവിലുള്ളവ പിഴ ഈടാക്കി നീക്കണമെന്നും ഹൈക്കോടതി 2018ലും 2021ലും ഉത്തര
അധ്യാപകരുടെ ഇരട്ടഡ്യൂട്ടി ഒഴിവാക്കണം
എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകളുടെ മൂല്യനിർണയം വിവിധ കേന്ദ്രങ്ങളിൽ അടുത്ത ദിവസം ആരംഭിക്കുകയാണ്. ചുമതല നിർവഹിക്കാൻ
പാചകവാതക സിലിണ്ടറിന്റെ വില കുറച്ചത് തെരഞ്ഞെടുപ്പു തന്ത്രമല്ലേ?
ലോകവനിതാദിനത്തിൽ ഗാർഹികാവശ്യത്തിനുള്ള പാചകവാതക സിലിണ്ടറിന്റെ വില നൂറുരൂപ കുറച്ചായി കേന്ദ്രസർക്കാർ പ്രഖ്യാപിച
റെയിൽവേ ടിക്കറ്റ് നിരക്കിളവ് പുനഃസ്ഥാപിക്കണം
പ്രതിവർഷം ഇരുപതിനായിരം കോടി രൂപ ലാഭമുള്ള ലോകത്തിലെ നാലാമത്തെ റെയിൽവേ സംവിധാനമാണ് ഇന്ത്യയുടേത്. ലാഭമുണ്ടായിട്ടു
എത്ര കൃഷിക്കാർ ദീപിക വരുത്തി ആ പത്രത്തെ തിരിച്ചു സപ്പോർട്ടു ചെയ്യുന്നുണ്ട് ?
ഈയിടെ ഫേസ്ബുക്കിൽ കണ്ട ഒരു തലക്കെട്ടാണ് മുകളിൽ കൊടുത്തത്. ഇതു വളരെ പ്രസക്തമായ ഒരു ചോദ്യമാണ്. കാർഷിക മേഖലയുമായി ബ
പടയപ്പ എന്ന വിഐപി
ശല്യക്കാരനായ വ്യവഹാരിക്കു നിരോധനവും സ്ഥിരം ഗുണ്ടകൾക്കു നാടുകടത
കലാലയ രാഷ്ട്രീയം നിരോധിക്കണം
കലാലയ രാഷ്ട്രീയത്തിന്റെ മാന്യത ഇല്ലാത്ത പ്രവർത്തനം ഏറെ നാളായി കേരളത്തിലെ കലാലയങ്ങളിൽ കണ്ടുവരുന്നുണ്ട്.
എ
സാംസ്കാരികനായകന്മാർ ഉറങ്ങുകയാണോ അതോ ഉറക്കം നടിക്കുകയാണോ?
വടക്കേ ഇന്ത്യയിൽ ആൽക്കൂട്ട വിചാരണ നടത്തി പാവം മനുഷ്യരെ മൃഗീയമായി കൊലപ്പെടുത്തുമ്പോൾ അതിനെതിരേ പ്രതികരിക്കുന്നവരാ
ഒരു സ്ഥാനാർഥി, ഒരു മണ്ഡലം
തെരഞ്ഞെടുപ്പിൽ ഒരു സ്ഥാനാർഥി രണ്ടു മണ്ഡലങ്ങളിൽ മത്സരിക്കുന്ന രീതിക്കൊരു മാറ്റം ഈ തെരഞ്ഞെടുപ്പിൽ മുന്നണികൾ ആലോചിക്
ഈ ശിക്ഷായാത്രകൾ ഇനിയെങ്കിലും നിർത്തരുതോ?
ലോകസഭാ തെരഞ്ഞെടുപ്പ് അടുക്കാറായപ്പോൾ പതിവുപോലെ ഇവിടത്തെ രാഷ്ട്രീയ കക്ഷികൾ യാത്രകൾ നടത്തിക്കൊണ്ടിരിക്കുകയാണല്ല
ബിപിഎൽ കാർഡുകാർക്ക് സബ്സിഡി പൂർണമായും നൽകണം
കടുത്ത സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ സിവിൽ സപ്ലൈസ് കോർപറേഷൻ നടത്തുന്ന സപ്ലൈകോ മാവേലി സ്റ്റോറുകൾ മുഖേന ബ
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.