Letters
ദൈവത്തിന്‍റെ സ്വന്തം നാട്ടിൽ സംഭവിക്കുന്നത്
Tuesday, April 9, 2019 1:06 AM IST
പ്രണയനിഷേധത്തിന്‍റെയും വിവാഹാഭ്യർഥന നിരസിച്ചതിന്‍റെയുമൊക്കെ പേരിൽ ജീവിതം ഹോമിക്കപ്പെട്ട പെണ്‍കുട്ടികളുടെ പട്ടികയിലെ ഒടുവിലത്തെ ഹതഭാഗ്യയാണു തൃശൂർ ചിയ്യാരം സ്വദേശിനിയായ പെൺകുട്ടി. പെൺകുട്ടിയെ യുവാവ് കത്തികൊണ്ടു കുത്തി വീഴ്ത്തി പെട്രോൾ ഒഴിച്ച് തീ കൊളുത്തി കൊല്ലുകയായിരുന്നു.

പ്രണയാഭ്യർഥന നിരസിച്ചതിന്‍റെ കാരണത്താൽ മാർച്ച് 12 ന് രാവിലെ തിരുവല്ലയിൽ പട്ടാപ്പകൽ യുവാവ് പെണ്‍കുട്ടിയെ തടഞ്ഞുനിർത്തി കഴുത്തിൽ കുത്തിയശേഷം പെട്രോൾ ഒഴിച്ച് തീവച്ചിരുന്നു. പൊള്ളലേറ്റ പെൺകുട്ടി എട്ടാംനാൾ മരിച്ചു. പ്രണയാഭ്യർഥന നിരസിച്ച പെണ്‍കുട്ടിയെ സീനിയർ വിദ്യാർഥി കോട്ടയത്തെ കാന്പസിൽ ചേർത്തുപിടിച്ച് പെട്രോൾ ഒഴിച്ചു തീകൊളുത്തിയത് 2017 ഫെബ്രുവരി രണ്ടിനാണ്. പാരാ മെഡിക്കൽ വിദ്യാർഥികളായ ഇരുവരും സംഭവസ്ഥലത്തു മരിച്ചു. തിരൂരിൽ ബംഗാളി യുവാവ് പതിനഞ്ചുകാരിയെ വീട്ടിൽക്കയറി കുത്തിക്കൊന്നത് സെപ്റ്റംബർ 29ന്. പ്രണയം നിരസിച്ചതാണ് കാരണമെന്നു പ്രതി മൊഴി നൽകി.

പത്തനംതിട്ടയിലെ കടമ്മനിട്ടയിൽ പ്രണയം നിരസിച്ച പതിനേഴുകാരിയെ വീട്ടിലെത്തി പെട്രോൾ ഒഴിച്ച് തീവച്ചത് 2017 ജൂലൈ 14ന്. പെണ്‍കുട്ടി 22ന് മരിച്ചു. തൃശൂർ ചെങ്ങാലൂരിൽ പിണക്കത്തിലായ ഭാര്യയെ യുവാവ് നടുറോഡിൽ പെട്രോൾ ഒഴിച്ച് തീവച്ച് കൊന്നത് 2018 ഏപ്രിൽ 30ന്.  പ്രണയാഭ്യർഥന നിരസിച്ച കുട്ടിയെ കോളജിലെത്തി കുത്തിക്കൊന്ന സംഭവം കാസർഗോഡിനു സമീപം സുള്യയിൽ നടന്നത് 2018 ഫെബ്രുവരി 23ന്. തൃപ്പൂണിത്തുറ ഉദയംപേരൂരിൽ പ്രണയാഭ്യർഥന നിരസിച്ച പെണ്‍കുട്ടിയെ വെട്ടിവീഴ്ത്തിയത് ഈയടുത്ത കാലത്താണ്. ഇങ്ങനെ നിരവധി സംഭവങ്ങൾ.

പ്രണയനിഷേധത്തിന്‍റെയും വിവാഹാഭ്യർഥന നിരസിച്ചതിന്‍റെയുമൊക്കെ പേരിൽ വടക്കേ ഇന്ത്യയിലും തമിഴ്നാട്ടിലുമൊക്കെ മുമ്പു കൊലകൾ നടന്നിട്ടുണ്ട്. പക്ഷെ, വിദ്യാസന്പന്നരുടെ നാടെന്ന് അഭിമാനിക്കുന്ന കേരളത്തിൽ ഇങ്ങനെയൊന്നും സംഭവിക്കില്ലെന്ന ധാരണകൾ തിരുത്തപ്പെടുകയാണ്. കേരളം പതുക്കെ ക്രിമിനൽ സ്വഭാവമുള്ളവരുടെ നാടായി മാറുകയാണോ? ദൈവത്തിന്‍റെ സ്വന്തം നാട്, മനോനില കൈവിട്ട് പ്രാകൃതത്വത്തിലേക്കും അരാജകത്വത്തിലേക്കും കൂപ്പുകുത്തുകയാണ്.

കേട്ടുകേഴ്‌വിയില്ലാത്തവിധം കേരളം രോഗഗ്രസ്തമാവുന്നു. കൊതുകിനെ കൊല്ലുന്ന ലാഘവത്തോടെ സഹജീവികളുടെ ജീവനെടുക്കുന്ന പ്രവണത വർധിക്കുകയാണ്. നമ്മുടെ സമൂഹത്തിന് ഗുരുതരമായ എന്തോ തകരാർ സംഭവിച്ചിട്ടുണ്ട് എന്നു കരുതണം. ഇന്നത്തെ വിദ്യാഭ്യാസം അക്കാദമിക് മികവുകളിൽ ഉൗന്നൽ നൽകുന്പോൾ, വ്യക്തിത്വവും സ്വഭാവഗുണവും കുട്ടികളിൽ രൂപപ്പെടുത്തുന്നതിൽ പരാജയപ്പെടുകയാണ്. വിദ്യാഭ്യാസത്തിന്‍റെ മൗലികലക്ഷ്യം സ്വഭാവഗുണം ആർജിക്കലാണ്. അലിവ്, ആർദ്രത, കരുണ, ദയ, സഹിഷ്ണുത, സമചിത്തത, സാഹോദര്യം, മനുഷ്യത്വം എന്നിവ ഇവിടെ അന്യം നിന്നുപോകുന്നു. അവ പുനഃപ്രതിഷ്ഠിക്കപ്പെടണം.

പ്രണയം ശരീരത്തിൽ ചില ഹോർമോണുകളെ ഉത്പാദിപ്പിക്കുന്നുണ്ട്. ശാരീരികമാനസികവൈകാരികഭാവങ്ങളിൽ അത് വ്യതിയാനങ്ങൾ വരുത്തുന്നു. അവയെല്ലാം പഠനവിഷയമാക്കണം. പ്രണയനിഷേധം ഇവിടെ പകയായി മാറുകയാണ്. എനിക്കില്ലെങ്കിൽ ആർക്കും വേണ്ടെന്ന വാശിയാണ് ഇത്തരം കൊലയിലേക്കു നയിക്കുന്നത്. വിദേശരാജ്യങ്ങളിൽ ഇഷ്ടം തോന്നിയാൽ ഒരുമിക്കുന്നു. ഇഷ്ടമില്ലാതാകുന്പോൾ പിരിയുന്നു. ഇതിനിടയിൽ കുത്തും കൊലയും പെട്രോളും കത്തിക്കലും ഒന്നുമില്ല. സ്വന്തം വ്യക്തിത്വത്തിലും ആസ്തിത്വത്തിലുമാണ് അവർ ജീവിക്കുന്നത്. ആ സ്വശ്രയത്വശൈലി പിന്തുടരാൻ കുട്ടികൾ പ്രാപ്തരാകേണ്ടതുണ്ട്.

അവനവനിൽ തന്നെ ആശ്രയിക്കണമെന്ന തത്വം ചൊല്ലി, ബന്ധത്തിന്‍റെ അതിർവരന്പുകൾ നിർണയിക്കാൻ കുട്ടികൾ തയാറാവണം. സഹജീവികളോട് എങ്ങനെ പെരുമാറണമെന്ന് കുട്ടികൾ പഠിക്കണം. പിടിവാശിയും പ്രതികാരവും ഗുണം ചെയ്യില്ലെന്ന് തിരിച്ചറിയണം. ക്ഷമിക്കാനും പരിഗണിക്കാനുമുള്ള ഹൃദയവിശാലത മനുഷ്യനന്മയുടെ പ്രതിഫലനമാണ്. നന്മയുടെ തിരിനാളങ്ങൾ കത്തിനിന്നില്ലെങ്കിൽ സമൂഹം കുരിരുട്ടിലാകും. സംഘടനകളും സമൂഹവും മാതാപിതാക്കളും അവരുടെ ഉത്തരവാദിത്വം നിർവഹിക്കാൻ മുന്നോട്ടുവരിക.

അഡ്വ. ചാർളി പോൾ