Letters
അരുത്, അവിവേകമരുത്
Monday, April 29, 2019 11:08 PM IST
ജീവനൊടുക്കുന്ന വിദ്യാർഥികളെപ്പറ്റിയുള്ള വാർത്തകൾ പത്രങ്ങളിൽ ഇടയ്ക്കിടെ കാണാം. ഇവയിൽ പല മരണങ്ങൾക്കും കാരണം ദുരൂഹം. സമൂഹ മാധ്യമങ്ങളിലെ ചതിക്കുഴികളും മാനസികസംഘർഷങ്ങളുമാണ് കുരുന്നുമനസുകളെ തകർക്കുന്നത് എന്നാണ് ഇതുസംബന്ധിച്ച പഠനങ്ങളിലെ ഒരു നിഗമനം. വിദ്യാർഥികൾ മാത്രമല്ല ആത്മഹത്യകളിലേക്കു ചെന്നെത്തുന്നത്.
കുടുംബങ്ങളിലെ ചെറിയ പ്രശ്നങ്ങൾപോലും താങ്ങാൻ പലർക്കും കഴിയുന്നില്ല. പഠനത്തിലെ തോൽവി, ജോലിസ്ഥലത്തെ പിരിമുറുക്കം, പ്രണയനൈരാശ്യം, വിവാഹജീവിതത്തിലെ പിണക്കങ്ങൾ, കൃഷിനാശങ്ങൾ, കടബാധ്യതകൾ, വാർധക്യകാല ഒറ്റപ്പെടലുകൾ, രോഗങ്ങൾ എന്നിങ്ങനെ പലതാണു കാരണങ്ങൾ.

എന്നാൽ, ആത്മഹത്യ ചെയ്താലോ എന്നു കരുതി വീട്ടിൽനിന്ന് ഇറങ്ങിപ്പോയവർ എങ്ങനെയോ തിരിച്ചെത്തി ജീവിതത്തിന്‍റെ സന്തോഷപാത പിന്നിട്ട കഥകളുണ്ട്. പഴയ തലമുറയിലെ ആൾക്കാർ പറയും ഒരു തോന്നലിന് എടുത്തുചാടിയാൽ വേറൊരു ചാട്ടത്തിന് കരയ്ക്കെത്താൻ കഴിയില്ല എന്ന്. വിദ്യാഭ്യാസവും വിവരവും ഉണ്ടെന്നു കരുതുന്ന എത്രയോ പേർ സ്വന്തം ജീവനു വിലനല്കാതെ അവസാനിപ്പിക്കുന്നു.

തിരക്കുകളിൽ കുട്ടികളെ ശ്രദ്ധിക്കാത്ത മാതാപിതാക്കൾക്ക് ഇതിൽ ഒരു പങ്കില്ലേ? ഇല്ലെന്നു പറഞ്ഞു കൈകഴുകാൻ പറ്റില്ല. സുഖസൗകര്യങ്ങളും നല്ല ഭക്ഷണവും ആവശ്യംപോലെ പണവും നല്കി നല്ല വിദ്യാഭ്യാസം നല്കുന്നതു മാത്രമാണോ മക്കളോടുള്ള സ്നേഹം? കുടുംബത്തോടൊപ്പം ചെലവഴിക്കാൻ സമയം കണ്ടെത്തണം. ജോലികളും പണികളും ഒതുക്കി സന്ധ്യകളിൽ കുടുംബാംഗങ്ങൾ ഒത്തുചേരണം. കുട്ടികളുടെ കളിയും ചിരിയും മാതാപിതാക്കളുടെ സൊറപറച്ചിലും നാട്ടുവിശേഷങ്ങളും വീട്ടുവിശേഷങ്ങളുമായി കുറേസമയം. അതുകഴിഞ്ഞ് സന്ധ്യാപ്രാർഥനയും അത്താഴവും.

പഠനവും എഴുത്തും വായനയും ടിവി കാണലും ഒക്കെയായി ജീവിതം അടുക്കും ചിട്ടയിലും കടന്നുപോകുന്പോൾ ഏകാന്തതയ്ക്കും ദുഃഖചിന്തകൾക്കും നിരാശയ്ക്കുമൊന്നും ഇടമുണ്ടാകുന്നില്ല. ജോലിസ്ഥലത്തെ ടെൻഷനുകൾ പങ്കുവയ്ക്കാൻ മാതാപിതാക്കൾക്കും സ്കൂളിലെയും കൂട്ടുകാരുടെയും വിശേഷങ്ങൾ പറയാൻ കുട്ടികൾക്കും അവസരമുണ്ടാകുന്നത് ഇത്തരം വൈകുന്നേരങ്ങളിലാണ്. പുറത്തു ജോലിക്കു പോകാത്ത വീട്ടമ്മമാർക്കു പുറത്തുള്ള വിവരങ്ങൾ അറിയാനും അവരുടെ ഏകാന്തതയ്ക്ക് അയവുവരാനും ഇത് എത്രയോ നല്ലതാണ്.

ഭർത്താവിനും ഭാര്യക്കും അടുത്തിടപഴകാനുള്ള അവസരങ്ങൾ കുറയുന്നതല്ലേ വഴിവിട്ട ബന്ധങ്ങൾ തേടാൻ അവസരമൊരുക്കുന്നത്? വിവാഹേതര ബന്ധങ്ങൾ കുറ്റകരമല്ലെന്നു കോടതി വിധിച്ചതുകൊണ്ട് അതൊരു നല്ല അവസരമായി ആരും കരുതരുത്. ഇത്തരം ബന്ധങ്ങൾ ചെന്നെത്തുന്നതു കൊലപാതകങ്ങളിലും ആത്മഹത്യകളിലുമൊക്കെയാണ്. ഏതൊരു സമൂഹത്തിന്‍റെയും അടിത്തറ കുടുംബമാണ്. കുടുംബത്തിന്‍റെ അടിത്തറ കെട്ടുറപ്പുള്ളതല്ലെങ്കിൽ നാടൊന്നാകെ നാശത്തിലേക്കു കൂപ്പുകുത്തും. കുട്ടികളെ വഴിതെറ്റിക്കാൻ എളുപ്പമാണ്. അവർ നിഷ്കളങ്കരാണ്. നന്മതിന്മകളുടെ ലോകം ഏതാണ്ട് തുലനാവസ്ഥയിലാണെന്നു പറയാം. എന്നാൽ, തിന്മ ഒരിക്കലും അലസമാകുന്നില്ല. അവരെപ്പോഴും നന്മയെ തിന്മയിലേക്കാക്കാൻ പരിശ്രമിച്ചുകൊണ്ടേയിരിക്കും.

ലഹരിയിൽക്കൂടിയും അവിഹിതബന്ധങ്ങളിൽ കൂടിയും വാട്സാപ്പ് വഴിയും എന്തെങ്കിലും ഏടാകൂടങ്ങളിൽ ചെന്നുചാടി ഊരിപ്പോരാൻ നിവൃത്തിയില്ലാതെ വരുന്പോൾ ജീവിതം അവസാനിപ്പിക്കുകയാണ് നല്ലത് എന്നു തീരുമാനിക്കുന്നതു പക്വതയില്ലായ്മ കൊണ്ടാണ്. പക്ഷേ ഒരു നിമിഷം ചിന്തിച്ചാൽ ആർക്കാണു നഷ്ടം? അവനവനു തന്നെ. പഠിക്കുന്ന കുട്ടികളാണെങ്കിൽ പഠിച്ച് ജോലി സന്പാദിച്ച് മനസിനിണങ്ങിയ നല്ല ജീവിതം മുന്നിൽ കിടപ്പുണ്ട്. അതു സ്വീകരിക്കാം. കൃഷിക്കാർ, ബിസിനസുകാർ, ഉദ്യോഗസ്ഥർ എന്നിവരും കടംകേറിയും ടെൻഷനായും ജീവിതമൊടുക്കുന്നു.

കൃഷിയിറക്കാനായി നല്ലൊരു ജീവിതം മുന്നിൽ കണ്ട് കടംവാങ്ങി കൃഷിയിറക്കിയത് കാണുന്പോൾ വല്ലാത്ത പ്രയാസമുണ്ടാകും. ശരിതന്നെ. ഇതിൽനിന്നു കരകയറാനുള്ള വഴിയാണല്ലോ ചിന്തിക്കേണ്ടത്. ഇത്തരം സന്ദർഭങ്ങളിൽ വീട്ടുകാരും സുഹൃത്തുക്കളും കൂടെ നിൽക്കണം. സ്നേഹത്തിന്‍റെ ഒരു വാക്ക്, ഒരു കൈത്താങ്ങ് അവർക്കായി നല്കണം. നിരാശകളെ മാറ്റിക്കളഞ്ഞ് ജീവിതത്തിലേക്ക് മടങ്ങിവരുന്നത് ഒരുപക്ഷേ ഹൃദയംതുറന്നു പറയുന്നതും അതു കേൾക്കാൻ തയാറാകുന്നതുമായിരിക്കും വലിയൊരു അത്യാഹിതത്തിൽ നിന്നു രക്ഷിക്കുന്നത്.
കുട്ടികളായാലും വലിയവരായാലും ഹൃദയം തുറന്നു സംസാരിക്കാനും ഇടപഴകാനും തയാറാകണം. പറയുന്നവന്‍റെ വേദന സ്വന്തം വേദനയായി കണക്കാക്കി പരിഹാരം നിർദേശിക്കുകയും വേണം. കുടുംബത്തിൽനിന്നാണ് എല്ലാ പരിശീലനവും കിട്ടേണ്ടത്. സമൂഹ മാധ്യമങ്ങളിലെ ചതിക്കുഴികളും മാനസിക സംഘർഷങ്ങളും കുരുന്നുമനസുകളെ ഒട്ടൊന്നുമല്ല തകർക്കുന്നത്. ബോധവത്കരണങ്ങളും കൗൺസലിംഗുകളും കുറേക്കൂടി മെച്ചപ്പെട്ടതാകേണ്ടിയിരിക്കുന്നു.
മരണത്തെയും ഏകാന്തജീവിതത്തെയും മഹത്വവത്കരിക്കുന്ന ഗ്രൂപ്പുകൾ സമൂഹമാധ്യമങ്ങളിൽ പടരുന്നുണ്ടെന്നും വിദ്യാർഥികൾ അവ ശ്രദ്ധിക്കുന്നതാണ് അപകടമെന്നും പോലീസ് കണ്ടെത്തിക്കൊണ്ടിരിക്കുന്നു. മരണത്തിലേക്ക് നയിക്കുന്നതെല്ലാം തെറ്റായ വഴിയാണെന്നും ജീവിതം ജീവിച്ചുതീർക്കാനുള്ള ധൈര്യമാണ് വളർത്തിയെടുക്കേണ്ടതെന്നും കുട്ടികൾക്ക് മനസിലാക്കിക്കൊടുക്കണം. പാഠപുസ്തകം പഠിക്കുന്നതോടൊപ്പം ജീവിക്കാനും പഠിക്കണം.

എവിടെയോ വച്ച് പരിചയപ്പെട്ട ഒരു വ്യക്തിയോ ഫോൺവിളിയിലൂടെ പരിചയപ്പെട്ട വ്യക്തിയോ അല്ല സ്നേഹിച്ചുവളർത്തിയ മാതാപിതാക്കളും സഹോദരങ്ങളുമാണ് വലുതെന്ന് കുട്ടികൾ തിരിച്ചറിയുന്ന രീതിയിൽ കുടുംബ അന്തരീക്ഷം മാറണം. ഭർത്താവും ഭാര്യയും കുട്ടികളുമായി താമസിക്കുന്നവർപോലും വിവാഹേതരബന്ധങ്ങളിൽ അകപ്പെട്ടുപോകുന്നു. അന്യന്‍റെ ഭാര്യയെയോ ഭർത്താവിനെയോ ആഗ്രഹിക്കുന്ന വ്യക്തി ആ ഒരു പെരുമാറ്റ രീതികൊണ്ടുതന്നെ വിശ്വസിക്കാൻ കൊള്ളാത്ത ആളായി മാറുന്നു. 

വിവേചനശക്തി ഉപയോഗിച്ച് നേരായ വഴിയിൽ നടന്നാൽ ആത്മഹത്യകളും കൊലപാതകങ്ങളും ഇല്ലാത്ത ഒരു സമൂഹം വളർന്നുവരും. പ്രണയക്കുരുക്കിൽപ്പെട്ട് മരിക്കുന്നവരുടെ സംഖ്യയും കൂടി വരുന്നു. ജോലിസ്ഥലങ്ങളിലെ പ്രശ്നങ്ങൾപോലും ആത്മഹത്യകളിലേക്കു നയിക്കുന്നു. അവരുടെ വശത്തുനിന്ന് നോക്കുന്പോൾ പല കാരണങ്ങളും നിരത്താനുണ്ടാകും. എന്നാലും പരിഹരിക്കാൻ പറ്റാത്ത കാരണങ്ങളായിരിക്കില്ല അവയൊക്കെ. നിമിഷനേരത്തെ ചിന്തകളായിരിക്കില്ല കുറെ സമയം കഴിഞ്ഞ് ചിന്തിക്കുന്പോഴുണ്ടാകുക. ജീവിച്ചിരിക്കുന്ന ഉറ്റവരുടെയും ബന്ധുക്കളുടെയും വേദനയും തോരാത്ത കണ്ണീരും ഒരുനിമിഷം ഓർക്കുന്നത് പല അത്യാഹിതങ്ങളെയും ഒഴിവാക്കാൻ പ്രേരിപ്പിക്കും.

അച്ചാമ്മ തോമസ് പൈനാൽ