Letters
കിണറുകളിൽ ഇറങ്ങുന്പോൾ
Monday, May 20, 2019 12:32 AM IST
സംസ്ഥാനത്ത് ഈ വർഷം അനേകം പേർക്കു കിണറുകളിലും മറ്റും (ലാറ്റക്സ് ഫാക്ടറികൾ, സെപ്റ്റിക് ടാങ്കുകൾ, മാൻഹോളുകൾ) ഇറങ്ങി ജീവൻ നഷ്ടപ്പെടുകയുണ്ടായി. ഇത്തരം ദുരന്തങ്ങൾ ആവർത്തിക്കാതിരിക്കാൻ വേണ്ട ബോധവത്കരണം ജനങ്ങൾക്ക് നൽകേണ്ടതുണ്ട്. അതുപോലെ തന്നെ ഇത്തരം സാഹചര്യങ്ങളെ നേരിടുന്നതിന് ആവശ്യമായ ജീവൻ രക്ഷാ ഉപകരണങ്ങൾ സർക്കാർ കുറഞ്ഞ ചെലവിൽ ജനങ്ങൾക്കു നൽകുകയും വേണം.

വേനലിലും മഴക്കാലത്തും ജനങ്ങൾ കിണറുകളും മറ്റും വൃത്തിയാക്കാൻ യാതൊരു മുൻ കരുതലും ഇല്ലാതെയാണ് ഇറങ്ങുന്നത്. ഈ വിഷയത്തിൽ സർക്കാർ അടിയന്തര ശ്രദ്ധ ചെലുത്തണം.

ഗിരീഷ്കുമാർ, മൂന്നിലവ്