Letters
ഡിഎ കുടിശിക തടഞ്ഞുവച്ചത് അനീതി
Tuesday, May 21, 2019 11:14 PM IST
സംസ്ഥാന ജീവനക്കാർക്കും പെൻഷൻകാർക്കും 2018 ജനുവരി മുതൽ ജൂലൈ വരെ രണ്ടു ശതമാനം, ജൂലൈ മുതൽ ഡിസംബർ വരെ മൂന്നു ശതമാനം കുടിശിക 2019 ഏപ്രിലിൽ നൽകുമെന്നു മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർ പലതവണ പ്രഖ്യാപിച്ചിരുന്നു. ലോക്സഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ സർക്കാർ നിലപാട് മാറ്റി. അനാവശ്യമായ ആഡംബരങ്ങൾക്കായി ലക്ഷങ്ങൾ ചെലവാക്കുന്ന സർക്കാർ പാവങ്ങളുടെ ഡിഎ കുടിശിക എത്രയുംവേഗം നൽകണം. സർക്കാരിന്‍റെ ഉറപ്പിന് ‌ഒരു വിലയും ഇല്ല എന്നു പറയിപ്പിക്കരുത്. പെൻഷൻകാരെ അവഗണിക്കുകയും വഞ്ചിക്കുകയും ചെയ്താൽ അതിന്‍റെ ഫലം ഭാവിയിൽ അനുഭവിക്കേണ്ടിവരും. സർക്കാരിന്‍റെ നീതിരഹിതമായ നിലപാട് മാറ്റി, ഡിഎ കുടിശിക എത്രയും വേഗം നൽകാനുള്ള നടപടി സ്വീകരിച്ച് പ്രശ്നം പരിഹരിക്കണം.

ഇമ്മാനുവൽ ജെ. നടുവത്താനി, പൊൻകുന്നം