Letters
ഇതോ ആവിഷ്കാര സ്വാതന്ത്ര്യം?
Friday, June 28, 2019 11:58 PM IST
കേരള ലളിതകലാ അക്കാദമിയുടെ ഇക്കൊല്ലത്തെ കാർട്ടൂൺ അവാർഡ് തീരുമാനം വലിയ പ്രതിഷേധത്തിന് ഇടയാക്കിയിരിക്കുകയാണല്ലോ. ലളിതകലാ അക്കാദമി സംസ്ഥാന സർക്കാരിന്‍റെ കീഴിൽ പ്രവർത്തിക്കുന്ന ഒരു സ്വയംഭരണ സ്ഥാപനമാണ്. അക്കാദമിയുടെ സ്വഭാവവും അതിന്‍റെ കാർട്ടൂൺ തെരഞ്ഞെടുപ്പും കൂട്ടിവായിക്കുന്പോൾ കേരള ജനതയുടെ മനസിൽ ചില സംശയങ്ങൾ ഉയരുക സ്വാഭാവികം.

മതേതര സംസ്കാരത്തിന് കടകവിരുദ്ധവും പ്രകോപനപരവും അങ്ങേയറ്റം നീചവും പ്രതിഷേധാർഹവുമാണ് അവാർഡിനു തെരഞ്ഞെടുത്ത കാർട്ടൂൺ. സർക്കാരിനോട് ഒരു ചോദ്യം, ഇതു രാഷ്‌ട്രീയ പകപോക്കലാണോ? എങ്കിൽ നാം എവിടേക്കാണ് പോകുന്നത്? ക്രൈസ്തവ മതത്തെ പറ്റിയോ അതിന്‍റെ പ്രബോധനങ്ങളെപ്പറ്റിയോ, അതിന്‍റെ പ്രതീകാത്മക ചിഹ്നങ്ങളെ പറ്റിയോയുള്ള അജ്ഞത അല്ലെങ്കിൽ വിദ്വേഷമാകാം ആ കാർട്ടൂൺ വരയ്ക്കാൻ കാർട്ടൂണിസ്റ്റിനെയും അവാർഡിനായി അതിനെ തെരഞ്ഞെടുക്കുവാൻ അക്കാദമിയേയും പ്രേരിപ്പിച്ചത്. ശത്രുക്കളെപ്പോലും സ്നേഹിക്കാൻ പഠിപ്പിക്കുന്ന സഭയെ എന്തിന് നിങ്ങൾ ഇങ്ങനെ അപമാനിക്കുന്നു‍? മറ്റൊരു മതവിഭാഗത്തെ വേദനിപ്പിക്കുന്നവിധം ഇത്തരം ഒരു കാർട്ടൂൺ വരയ്ക്കാൻ ഏതെങ്കിലും കലാകാരൻ മുതിരുമോ? അങ്ങനെ ചെയ്തവരുടെ അനുഭവങ്ങൾ അറിവുള്ളതാണല്ലോ? നിങ്ങൾക്ക് അറിയാം, ക്രൈസ്തവർ കൈബോബുകളോ മറ്റു മാരകായുധങ്ങളോ ആയി ആരെയും സമീപിക്കുകയില്ലെന്ന്.

ക്രൈസ്തവരുടെ ഹൃദയങ്ങളെ വളരെ ആഴത്തിലാണു വിവാദ കാർട്ടൂണിസ്റ്റ് മുറിപ്പെടുത്തിയിരിക്കുന്നത്. അവരുടെ സഹിഷ്ണുതയെ ബലഹീനതയായി കാണരുത്. മതേതരത്വത്തിനും മാന്യതയ്ക്കും ധാർമികതയ്ക്കും നല്ല പര്യായമായി കാണിക്കാമായിരുന്ന നമ്മുടെ കേരളത്തിൽ ഇത്തരം ഒരു കാർട്ടൂൺ അവതരിപ്പിക്കപ്പെട്ടത് നല്ല മനസുള്ളവരെ ഞെട്ടിച്ചു.

ഇതാദ്യമല്ല ഇത്തരം പ്രകോപന പരിപാടികൾ. ക്രൈസ്തവർ വിശുദ്ധമായി അനുഷ്ഠിച്ചുവരുന്ന അനുതാപ കൂദാശയ്ക്കെതിരേ നടത്തിയ അവഹേളനങ്ങൾ മറക്കാൻ കാലമായിട്ടില്ല. മത മൈത്രിക്കും പരസ്പര ആദരവിനും കേൾവികേട്ട ദൈവത്തിന്‍റെ സ്വന്തം നാട്ടിൽ വിദ്വേഷം പരത്തുന്നതുകൊണ്ടും ശത്രുത ഊട്ടിവളർത്തുന്നതുകൊണ്ടും ആരെങ്കിലും എന്തെങ്കിലും നേടുമെന്ന് തോന്നുണ്ടോ? എങ്കിൽ നാം മൂഢ ലോകത്തിലാണ്.

കുരിശ് ക്രൈസ്തവന്‍റെ പരിപാവനമായ ഒരു മതചിഹ്നമാണ്. മെത്രാന്‍റെ സ്ഥാനീയ അംശവടി അധികാരത്തെക്കാളുപരി സേവനത്തെയാണ് ദ്യോതിപ്പിക്കുക. പൂജാ വസ്ത്രങ്ങൾ അണിഞ്ഞ് അംശവടിയുമായിട്ടല്ല മെത്രാൻ സാധാരണ കഴിയുന്നത്. പൂജാ വസ്ത്രങ്ങളും അംശവടിയും തൊപ്പിയുമൊക്കെ തിരുക്കർമാവസരങ്ങൾക്കായി മാത്രം നിയോഗിക്കപ്പെട്ടവയാണ്. മതത്തെയും മതചിഹ്നങ്ങളേയും അവഹേളിക്കുന്നതും മതസൗഹാർദത്തെ നശിപ്പിക്കുന്നതും ക്രിമിനൽ കുറ്റമാണ്. അങ്ങനെ നോക്കുന്പോൾ ഭാരത ഭരണഘടന 153, 295, 298 വകുപ്പുകളിൽ പറയുന്ന ശിക്ഷയ്ക്ക് അർഹമാണ് ആ കാർട്ടൂൺ.

ആവിഷ്കാര സ്വാതന്ത്ര്യത്തിന്‍റെ മറപിടിച്ച് ആ അശ്ലീല കാർട്ടൂണിനേയും അതിന്‍റെ രചയിതാവിനേയും ന്യായീകരിച്ചുകൊണ്ട് ചിലർ രംഗത്തുവന്നിരിക്കുന്നത് ഖേദകരമെന്നല്ലാതെ എന്തു പറയാനാണ്? ഒരു വ്യക്തിയുടെയോ സമൂഹത്തിന്‍റെയോ മതവികാരത്തെ വ്രണിതമാക്കുന്ന ഒരു ഹാസ്യാവതരണവും ഒരു പരിഷ്കൃതസമൂഹത്തിനു ഭൂഷണമല്ല. എല്ലാ സ്വാതന്ത്ര്യങ്ങളും വിശ്വാസങ്ങളും പാവനവും ആദരണീയവുമാണ്. നമുക്ക് അവയെ ആദരിക്കാം.

സിസ്റ്റർ ആൻസിൽ ജോർജിയ എസ്എബിഎസ്
(പിആർഒ സെന്‍റ് തോമസ്
പ്രൊവിൻസ് ചങ്ങനാശേരി)