Letters
ജാഗ്രതയ്ക്കും ശിക്ഷയ്ക്കും പകരം ജാമറും കാമറയുമോ?
Sunday, July 7, 2019 11:09 PM IST
കണ്ണൂർ സെൻട്രൽ ജയിലിലെ തടവുകാരിൽനിന്നു കണ്ടെടുത്ത മൊബൈൽ ഫോണുകളും ചാർജറുകളും ലഹരിമരുന്നു പൊതികളുമൊക്ക സ്വകാര്യഭാഗത്ത് ഒളിച്ചുകടത്തുന്നതാണെന്നാണു മുഖ്യ മന്ത്രി പറഞ്ഞത്. സ്മാർട് ഫോണും വലിയ കഞ്ചാവുപൊതിയുമൊക്കെ ഇങ്ങനെ മറയ്ക്കാൻ പറ്റുമോ? കൈക്കൂലി ഉൾപ്പെടെയുള്ള സ്വാധീനങ്ങൾക്കു വഴങ്ങുന്ന ജയിൽജീവനക്കാർക്ക് ഇതിലുള്ള പങ്ക് നിഷേധിക്കാനാകുമോ?

ഫോൺ ഉപയോഗം തടസപ്പെടുത്താൻ ജാമറുകൾ സ്ഥാപിക്കുകയാണത്രെ അടുത്ത നടപടി. 20 ലക്ഷം രൂപ ചെലവിൽ 2007ൽ സ്ഥാപിച്ച ജാമർ തടവുകാർ ഉപ്പിട്ടു നശിപ്പിച്ച വാർത്തയും ഇപ്പോൾ പുറത്തുവന്നിട്ടുണ്ട്. കാര്യക്ഷമമായി നിയമങ്ങൾ നടപ്പാക്കാതെ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുൾപ്പെടെയുള്ളവർ തിടുക്കത്തിൽ കാമറകൾ വാങ്ങിച്ചു സ്ഥാപിക്കുന്ന രീതിയും ഇപ്പോൾ കാണാനുണ്ട്. ഈ കാമറകൾ പ്രവർത്തിക്കുന്നുണ്ടോ എന്നു പിന്നീടാരും അന്വേഷിക്കാറില്ല. കേസുകൾ വേഗം വിചാരണ ചെയ്ത് കർശനശിക്ഷ കൊടുക്കുന്ന സംവിധാനമാണ് നമുക്ക് ആദ്യം വേണ്ടത്. തൂക്കിലിടേണ്ടവനെ തൂക്കിലിടണം.

ചൈനയിൽ സ്കൂൾ കുട്ടികളെ വെടിവച്ചു പരിക്കേൽപ്പിച്ച യുവാവിന് 15 ദിവസംകൊണ്ടു വിചാരണ പൂർത്തിയാക്കി വധശിക്ഷ കൊടുത്ത സംഭവം കണ്ടിരുന്നു. ഇവിടെ കൊലപാതകവും ലൈംഗികപീഡനങ്ങളും ലഹരിമരുന്നുപയോഗവുമൊക്കെ വർധിക്കുകയാണ്. കോടതികളുടെയും പോലീസ് സ്റ്റേഷനുകളുടെയും എണ്ണം പോരെന്ന പരാതി ഒഴിവാക്കി ത്വരിതനടപടികൾ കൈക്കൊള്ളുകയാണു വേണ്ടത്.

സി. സി. മത്തായി മാറാട്ടുകളം, ചങ്ങനാശേരി