Letters
മണ്ടത്തരം നമ്മൾ ആവർത്തിക്കണോ?
Wednesday, July 10, 2019 10:52 PM IST
യൂറോപ്യൻ രാജ്യങ്ങൾ ചെയ്ത ഒരു മണ്ടത്തരം നമ്മൾ ആവർത്തിക്കണോ? കേന്ദ്ര ഗവൺമെന്‍റ് നടപ്പാക്കാനുദ്ദേശിക്കുന്ന പുതിയ വിദ്യാഭ്യാസ നയത്തിൽ എല്ലാ വിദ്യാർഥികളേയും സംസ്കൃതം പഠിപ്പിക്കാൻ നിർദേശിക്കുന്നുണ്ടെന്ന് അറിയുന്നു. അനുദിന ഉപയോഗത്തിലില്ലാത്ത ഒരു ഭാഷ പഠിക്കുന്നത് സമയനഷ്‌ടവും സാന്പത്തിക നഷ്‌ടവും മാത്രമേ ഉണ്ടാക്കുകയുള്ളൂ.

കഴിഞ്ഞ നൂറ്റാണ്ടിൽ യൂറോപ്യൻ രാജ്യങ്ങൾ മിക്കതും വിദ്യാർഥികളെ ഗ്രീക്കും ലാറ്റിനും നിർബന്ധിച്ചു പഠിപ്പിച്ചിരുന്നു. ഇതിനുള്ള ന്യായീകരണമായി പറഞ്ഞത് ഇവ രണ്ടും ക്ലാസിക്കൽ ഭാഷകളാണ്, ക്ലാസിക്കൽ കൃതികൾ വായിക്കാൻ ഇവ പഠിക്കണം എന്നാണ്. പക്ഷേ, ഇവ പഠിച്ചിറങ്ങിയ കുട്ടികൾ എല്ലാവരും തന്നെ പരീക്ഷ പാസായി കഴിഞ്ഞപ്പോൾ ഈ ഭാഷകളെ ഉപേക്ഷിച്ചു. ഡോക്‌ടറോ എൻജിനിയറോ കംപ്യൂട്ടർ വിദഗ്ധനോ ആകാൻ പോകുന്ന ഒരാൾക്ക് ഈ ഭാഷകൾ കൊണ്ട് യാതൊരു പ്രയോജനവുമില്ലല്ലോ.

ഇതു കണ്ടറിഞ്ഞ ഈ രാജ്യങ്ങൾ കഴിഞ്ഞ നൂറ്റാണ്ടിന്‍റെ അവസാനത്തോടുകൂടി ഈ പരിപാടി നിർത്തലാക്കി. ഇപ്പോൾ വിദ്യാർഥികളെ ഈ ഭാഷകൾ നിർബന്ധിച്ചു പഠിപ്പിക്കുന്നില്ല. ഇവയിൽ പ്രാവീണ്യം നേടണമെന്നുള്ളവർ മാത്രം ഇപ്പോൾ ഇവ പഠിച്ചാൽ മതി. നമ്മുടെ നാട്ടിലെ വിദ്യാർഥികളിൽ സംസ്കൃതം അടിച്ചേൽപ്പിച്ചാലും കുറേ കഴിയുന്പോൾ അതു നിർത്താൻ നിർബന്ധിതരായിത്തീരും.

പഴയ ഭാഷ പഠിക്കണമെന്നാണെങ്കിൽ തന്നെ സംസ്കൃതത്തേക്കാൾ പഴക്കമുണ്ട് ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ ആദ്യ താമസക്കാരായ ദ്രാവിഡരുടെ ഭാഷയായ തമിഴിന്. സംസ്കൃതം പിന്നീട് ഇന്ത്യയിലേക്ക് കടന്നുവന്ന ആര്യന്മാരുടെ ഭാഷയാണ്.

ജോസഫ് ജി. മാറാട്ടുകളം, ചങ്ങനാശേരി