Letters
ഇതിനു കാരണം ഒരുകൂട്ടം അധ്യാപകർ
Monday, July 15, 2019 10:55 PM IST
തിരുവനന്തപുരത്തെ യൂണിവേഴ്സിറ്റി കോളജിൽ സംസ്ഥാനം ഭരിക്കുന്ന പ്രമുഖ രാഷ്‌ട്രീയപാർട്ടിയുടെ വിദ്യാർഥി സംഘടനയ്ക്കുള്ളിൽ ഒരാൾ മറ്റൊരാളെ മാരകമായി കുത്തി മുറിവേൽപ്പിച്ച സംഭവത്തിൽ ആ കോളജിലെ തന്നെ വിദ്യാർഥികൾ ഒറ്റക്കെട്ടായി പ്രതിഷേധവുമായി രംഗത്തുവന്നു. ഇങ്ങനെ കുത്തേറ്റത് മറ്റൊരു സംഘടനയിലെ വിദ്യാർഥിക്കായിരുന്നുവെങ്കിൽ ഇപ്പോൾ പ്രതിഷേധവുമായി രംഗത്തുവന്നവരിൽ എത്രപേർ അതിനെതിരേ പ്രതികരിക്കുമായിരുന്നു?

ഈ വിദ്യാർഥി സംഘടനയെ ഈ വിധത്തിൽ അക്രമരാഷ്‌ട്രീയത്തിന്‍റെ പ്രയോക്താക്കളാക്കി മാറ്റിയത് ആ  രാഷ്‌ട്രീയപാർട്ടിയും അവരുടെ അധ്യാപക സംഘടനയും പിന്നെ പോലീസും ചേർന്നാണ്. ഈ വിദ്യാർഥി സംഘടനയ്ക്കു പ്രാമുഖ്യമുള്ള കോളജുകളിൽ അവർ കാണിക്കുന്ന എല്ലാ അക്രമങ്ങൾക്കും കൊള്ളരുതായ്മയ്ക്കും കൂട്ടുനിൽക്കുന്നത് ഈ അധ്യാപക സംഘടനയാണ് എന്നത് അധ്യാപകവൃത്തിക്ക് തന്നെ ലജ്ജാകരമാണ്. സ്ഥലംമാറ്റം, പലവിധ സ്ഥാനമോഹങ്ങൾ, അംഗീകാരങ്ങൾ, അവാർഡുകൾ തുടങ്ങിയ പലകാര്യങ്ങൾക്കും വേണ്ടി ഈ അധ്യാപകർ ഈ വിദ്യാർഥി സംഘടനയെ കരുവാക്കുന്നു എന്നതാണു യാഥാർഥ്യം.

ഈ വിദ്യാർഥി സംഘടനയിൽപ്പെട്ട ഏതെങ്കിലും ഒരു വിദ്യാർഥി മറ്റുള്ളവരിൽനിന്ന് അക്രമത്തിനിരയായാൽ ഉടൻ ഈ അധ്യാപകർ കൂട്ടത്തോടെ കവിതകൾ എഴുതും, ഫേസ്ബുക്കിൽ സദാചാര പ്രഘോഷണം നടത്തും, പ്രതീകാത്മകമായി പലവിധ കോപ്രായങ്ങളും കാട്ടിക്കൂട്ടും. സാംസ്കാരിക നായകർ എന്ന വിശേഷണമുള്ളവർ ആഴ്ചതോറും കവിതകളുടെ പരന്പരകൾ തന്നെ സൃഷ്ടിച്ചു കളയും. പക്ഷേ ഇപ്പോൾ യൂണിവേഴ്സിറ്റി കോളജിൽ നടന്ന സംഭവത്തിൽ പ്രതികരിക്കാതെ ഇവർ വായിൽ സെല്ലോടേപ്പ് ഒട്ടിച്ചു നടക്കുന്ന കാഴ്ച രസകരമാണ്. വിദ്യാർഥികൾക്ക് അക്രമങ്ങൾ നടത്താൻ സർവ പിന്തുണയും പ്രോത്സാഹനവും നൽകുന്ന ഇക്കൂട്ടരാണ് വിദ്യാർഥിരാഷ്‌ട്രീയത്തിൽ ഇപ്പോൾ കാണുന്ന അപചയങ്ങൾക്ക് ഒരു പ്രധാന കാരണക്കാർ.

എ.കെ. അനിൽകുമാർ, നെയ്യാറ്റിൻകര