Letters
വനം വകുപ്പ് നഷ്ടപരിഹാരം നൽകണം
Sunday, July 21, 2019 11:05 PM IST
കാട്ടാനയും മറ്റു കാട്ടുമൃഗങ്ങളൂം നാട്ടിലിറങ്ങി കാർഷിക വിളകൾ നശിപ്പിച്ചാൽ കർഷകർക്കുണ്ടാകുന്ന കഷ്ടനഷ്ടങ്ങൾക്ക് വനംവകുപ്പാണ് ഉത്തരവാദി. കാട്ടുമൃഗങ്ങളുടെ ആക്രമണംമൂലം പരിക്കേൽക്കുകയോ ജീവഹാനി സംഭവിക്കുകയോ ചെയ്താൽ മനഃപൂർവമല്ലാത്ത നരഹത്യക്ക് വനംവകുപ്പിനെതിരേ കേസെടുക്കണം.

കഷ്ടപ്പാടുകൾ മാത്രം സഹിച്ചു കഠിനാധ്വാനം ചെയ്തിട്ടും കടക്കെണിയിലായ പാവം കർഷകന്‍റെ ആകെയുള്ള സന്പാദ്യമായ ചേന,ചേന്പ്,മരച്ചീനി,വാഴ,തെങ്ങ് മുതലായവ കാട്ടുമൃഗങ്ങൾ നശിപ്പിച്ചാൽ എല്ലാ കഷ്ടനഷ്ടങ്ങൾക്കും പൂർണമായ ഉത്തരവാദിത്വം വനംവകുപ്പിനാണ്. അതിനാൽത്തന്നെ ന്യായമായ നഷ്ടപരിഹാരം ലഭിക്കാൻ കർഷകർ അർഹരാണ്.

വി.ഡി. തോമസ് വടക്കേപ്പറന്പിൽ, പുലിക്കുരുന്പ, കണ്ണൂർ