Letters
കലഹമുണ്ടോ കലയില്ല
Sunday, July 21, 2019 11:06 PM IST
കലാലയങ്ങൾ എന്നും കലയുടെ ആലയങ്ങളാണ് എന്നാണു നമ്മുടെയൊക്കെ വിശ്വാസം . എന്നാൽ, ഇന്നു നമ്മുടെ കലാലയങ്ങളിൽ നിന്നു കേൾക്കുന്ന വാർത്തകൾ ഞെട്ടലുളവാകുന്നതാണ്. വിദ്യാർഥി നേതാക്കളുടെ മുഖംമൂടി അണിഞ്ഞു രാഷ്‌ട്രീയ പ്രസ്ഥാനങ്ങളുടെ മറവുപറ്റി കാന്പസുകളെ കലുഷിതമാക്കുന്ന ഛിദ്രശക്തികളെ വിദ്യാർഥിസമൂഹം തന്നെ പുറത്തുകൊണ്ടുവന്നു. കലാലയങ്ങൾ ആയുധപ്പുരകളായി മാറുന്നതു ദുഃഖകരമാണ്.

കലയും സംവാദവും തിരിച്ചുവന്നാൽ മാത്രമേ കലാലയം കലയുടെ ആലയം ആവുകയുള്ളു . കലാലയങ്ങളെ കൊള്ളസംഘ സങ്കേതമാക്കി മാറ്റാനുള്ള ഏതൊരു ശ്രമത്തിനെതിരേയും സമൂഹമനഃസാക്ഷി ഉണർന്നേപറ്റു. കലാലയങ്ങളെ രാഷ്‌ട്രീയ പ്രസ്ഥാനങ്ങളുടെ കോട്ടകളാക്കുന്ന പ്രവണത ഒരിക്കലും ജനാധിപത്യസംവിധാനത്തിന് ഭൂഷണമല്ല. രാഷ്‌ട്രീയമുള്ള വിദ്യാർഥികൾക്കും രാഷ്‌ട്രീയമില്ലാത്ത വിദ്യാർഥികൾക്കും പഠിക്കാനുള്ള സാഹചര്യം എല്ലാ കലാലയങ്ങളിലും ഉണ്ടാകേണ്ടതുണ്ട്.

വിദ്യാർഥി നേതാക്കന്മാർ എന്നവകാശപ്പെടുന്ന ഒരുപറ്റം വിദ്യാർഥികൾ തങ്ങളുടെ സഹപാഠികളെ നിർബന്ധപൂർവം രാഷ്‌ട്രീയ പാർട്ടികളുടെ പരിപാടികൾക്കും നേതാക്കളുടെ മക്കളുടെ വിവാഹ ആഘോഷങ്ങളിലെ പണിക്കുമൊക്കെ പങ്കെടുപ്പിക്കുന്നത് ലജ്ജയോടെയേ കാണാൻ കഴിയൂ. തീവ്രവാദ പ്രസ്ഥാനങ്ങളെപ്പോലും തോൽപ്പിക്കുന്ന രീതിയിൽ രാജ്യത്തെ നിയമ സംവിധാനങ്ങൾക്ക് യാതൊരു വിലയും കൽപ്പിക്കാതെ പ്രവർത്തിക്കുന്ന വിദ്യാർഥിസംഘടനകളെയും അവയുടെ നേതാക്കളെയും നിലയ്ക്കുനിർത്തണം.

അരുണ്‍ ജോർജ് മാന്പറ, ആലുവ