Letters
വിരമിച്ച സർക്കാർ ജീവനക്കാരും പെൻഷനും
Wednesday, January 15, 2020 11:11 PM IST
സർക്കാരിന്‍റെ സാന്പത്തിക സ്ഥിതി തകരാറിലാകുന്നത് റവന്യു വരുമാനത്തിന്‍റെ സിംഹഭാഗവും പെൻഷനായി ചെലവഴിക്കുന്നതു കൊണ്ടാണെന്നു ചില തത്പര കക്ഷികൾ പ്രചരിപ്പിക്കുന്നത് പത്രത്തിൽ കാണാനിടയായി. സത്യം മറച്ചു വച്ചുകൊണ്ട് പൊതുജനത്തിന്‍റെ കൈയടി വാങ്ങാനുള്ള കുറുക്കുവഴിയാണിത്.

ബജറ്റ് രേഖകൾ പ്രകാരം ഉള്ള യഥാർഥ കണക്ക് ചുവടെ കുറിക്കുന്നു.

201112ൽ റവന്യു വരുമാനത്തിന്‍റെ 18.90 ശതമാനവും 2012 13ൽ 16.58 ശതമാനവും 201314ൽ 16.49 ശതമാനവും 201415ൽ 16.68 ശതമാനവും 201516ൽ 16.60 ശതമാനവും 201617ൽ 16.77 ശതമാനവും 201718ൽ  16.54 ശതമാനവും മാത്രമാണ് പെൻഷൻ ചെലവ്. 201819ലെ കണക്ക് പ്രസിദ്ധപ്പെടുത്തിയിട്ടില്ല.

ട്രഷറി ഡയറക്‌ടറുടെ കണക്കനുസരിച്ച് പെൻഷൻകാർ വാങ്ങുന്ന തുകയും ശതമാനവും താഴെ കുറിക്കുന്നു.

1.10,000 രൂപയിൽ താഴെ പെൻഷൻ വാങ്ങുന്നവർ 31.20 ശതമാനം. 2.10,000 നും 20,000 നും ഇടയിൽ 33.20 ശതമാനം. 3. 20000 നും 30000 നും ഇടയിൽ 29.55 ശതമാനം. 4. 30000 നും 40000 നും ഇടയിൽ 4.72 ശതമാനം. 5. 40000നും 50000 നും ഇടയിൽ 1.16 ശതമാനം.

6. 50000 നും 60000 നും ഇടയിൽ പെൻഷൻ വാങ്ങുന്നവർ 0.17 ശതമാനം.

40,000 രൂപയിൽ കൂടുതൽ വാങ്ങുന്നവർ ഉയർന്ന തസ്തികയിൽ നിന്ന് വിരമിച്ചവരാണ്. ഇതിൽ മുൻമന്ത്രിമാരും എംഎൽഎമാരും അവരുടെ പ്രൈവറ്റ് സെക്രട്ടറിമാരും ഉൾപ്പെടും.

എം.എസ്. മാത്യു മണ്ണംപ്ലാക്കൽ, പൂവരണി