Letters
ചില സിനിമ ചിന്തകൾ
Wednesday, January 15, 2020 11:12 PM IST
2019 ൽ മലയാളത്തിൽ ഇറങ്ങിയ 192 സിനിമകളിൽ 23 എണ്ണത്തിനു മാത്രമാണത്രെ മുടക്കുമുതൽ തിരികെ കിട്ടിയത്. ബാക്കി സിനിമകൾക്കെല്ലാം കൂടി 800 കോടിയോളം രൂപ നഷ്ടമുണ്ടായി എന്നാണ് ചില കണക്കുകൾ. സിനിമ പൊട്ടുന്നതുകൊണ്ട് നിർമാതാവ് ഒഴികെ മറ്റാർക്കും നഷ്ടമില്ല. താരങ്ങൾ ഉൾപ്പെടെ മറ്റെല്ലാവരും ജോലിക്കൂലി മുൻകൂറായി വാങ്ങുന്നവരാണ്. അതായതു പണം നഷ്ടമായത് പലവിധ പ്രലോഭനങ്ങളാലോ അതിമോഹത്താലോ സിനിമ പിടിക്കാനിറങ്ങിയ നിർമാതാക്കൾക്കാണ്.

സിനിമകൾ പരാജയപ്പെടുന്നതിന്‍റെ പ്രധാന കാരണം അവയുടെ അണിയറക്കാർ കാണികളെ വിലകുറച്ചു കാണുന്നതാണ്. തങ്ങൾ നിർമിക്കുന്ന എന്തും കാണികൾ പണം മുടക്കി കണ്ടു വിജയിപ്പിച്ച് ലാഭം ഉണ്ടാക്കിത്തരണം എന്ന ആഗ്രഹം മൗഢ്യമാണ്. അമിത ടിക്കറ്റ് നിരക്കും കാണികളെ അകറ്റുന്നു. 130 രൂപയുടെ ടിക്കറ്റിൽ 10 പേർ മാത്രം കയറുന്ന ഷോയ്ക്ക്, ടിക്കറ്റ് നിരക്ക് 50 രൂപയായിരുന്നെങ്കിൽ 100 പേർ കയറിയേനേ. അതായത് 1300 നു പകരം 5000 രൂപ കിട്ടുമായിരുന്നു. മറ്റൊരു പ്രധാന കാരണം സിനിമയുടെ എണ്ണക്കൂടുതലാണ്. ‌ആഴ്ചയിൽ ശരാശരി നാലു പടം ഇറങ്ങുന്പോൾ, അവയ്ക്കായി സിനിമകൾ പെട്ടെന്ന് മാറ്റേണ്ടി വരുന്നു.

‌നല്ല സിനിമകൾ മാത്രം ഇറക്കുകയും ടിക്കറ്റ് നിരക്ക് ഗണ്യമായി കുറയ്ക്കുകയും ചെയ്താൽ ഇവിടെ ഒരു നിർമാതാവും പരാജയപ്പെടില്ല.

ജോഷി ബി. ജോണ്‍ മണപ്പള്ളി