Letters
ചെറുകിട കർഷകന് ഇന്നും കഞ്ഞി കുന്പിളിൽതന്നെ!
Wednesday, January 15, 2020 11:12 PM IST
കേരളത്തിൽ ക്ഷേമപെൻഷൻ ബോർഡിന്‍റെ കണക്കനുസരിച്ച് 47,18,687 പേരാണ് ക്ഷേമപെൻഷൻ വാങ്ങുന്നത്. ഇതിൽ 42,75,678 പേരാണ് ഇതുവരെ (2019 ഡിസംബർ 31 വരെ) മസ്റ്ററിംഗ് നടത്തി പെൻഷന് അനുമതി നേടിയത്.

എന്നാൽ മൂന്നു വർഷമായി അവഗണിക്കപ്പെട്ട ഒരു വിഭാഗം കേരളത്തിലുണ്ട് ചെറുകിട കർഷകൻ. കർഷക ക്ഷേമബോർഡ് വരുന്നു എന്ന കാരണം പറഞ്ഞാണ് 2016 ഡിസംബറിനു ശേഷം കൃഷി ഭവനുകളിൽ ലഭിച്ച അപേക്ഷകൾ പരിഗണിക്കാതിരിക്കുന്നത്. ബോർഡ് എന്ന് നിലവിൽ വരുമെന്ന് ഇനിയും സർക്കാരിന് വ്യക്തമല്ലതാനും.

അർഹരായ പലരും അപേക്ഷ നൽകി പെൻഷനുവേണ്ടി “മഴയെ കാത്തിരിക്കുന്ന വേഴാന്പലിനെപ്പോലെ’’ കാത്തിരിക്കുകയാണ്. പ്രതിമാസം 1200 രൂപയാണ് പെൻഷൻ. അഞ്ചേക്കറിൽ താഴെ ഭൂമിയും ഒന്നര ലക്ഷത്തിൽ താഴെ വാർഷിക വരുമാനവുമുള്ള 60 വയസു തികഞ്ഞവർക്കാണ് കർഷക പെൻഷന് അപേക്ഷ നൽകാൻ കഴിയുക.

2017 ജനുവരിയിൽ അപേക്ഷിച്ച കർഷകർക്ക് 36 മാസത്തെ പെൻഷൻ ഇതിനകം നഷ്‌ടപ്പെട്ടു കഴിഞ്ഞു. നൂറുകണക്കിനു പേരാണ് ഓരോ കൃഷിഭവനിലും പട്ടികയിൽ ഇടംകാത്തു കഴിയുന്നത്. തുടർച്ചയായ പ്രളയവും വിളനഷ്‌ടവും ഉത്പന്നങ്ങളുടെ വിലയില്ലായ്മയും മൂലം നട്ടം തിരിയുന്ന കർഷകർക്ക് ആശ്വാസമാകേണ്ടതായിരുന്നു തുച്‌ഛമായ കർഷക പെൻഷൻ തുക.
അതിജീവനത്തിനായി പൊരുതുന്ന കേരളത്തിലെ കർഷകരുടെ വിവിധ പ്രശ്നങ്ങൾക്ക് നേരെ കേന്ദ്രസംസ്ഥാന സർക്കാരുകൾ സ്വീകരിക്കുന്ന നിസംഗത ഇനിയെങ്കിലും അവസാനിപ്പിക്കണം.

ജോജി തെക്കൂടൻ, കരുവന്നൂർ