Letters
സമത്വസുന്ദരമായ ഭാരതത്തിനായി...
Thursday, January 16, 2020 11:24 PM IST
"ജീവന്‍റെ വേരറക്കുന്പോൾ കേഴുക മമ രാജ്യമേ' എന്ന ശീർഷകത്തിൽ ദീപികയിൽ വന്ന മുഖപ്രസംഗം ശരാശരി ഭാരതപൗരന്‍റെ ദാരിദ്ര്യവും നിസഹായാവസ്ഥയും വെളിപ്പെടുത്തപ്പെടുന്നതാണ്. തൊഴിൽ നഷ്‌ടപ്പെട്ടാൽ അടുപ്പിൽ തീ പുകയില്ല. ഒരു നേരത്തെ പോലും കഞ്ഞികുടി മുട്ടും. മണ്ണു തിന്നുന്ന കുഞ്ഞുങ്ങളെ കാണേണ്ടിവരും. ഇതൊഴിവാക്കാനായി മുപ്പതിനായിരത്തോളം സ്ത്രീത്തൊഴിലാളികളാണ് മഹാരാഷ്‌ട്രയിൽ ഗർഭപാത്രം നീക്കാനായി ശസ്ത്രക്രിയ ചെയ്തത്. ഈ പ്രക്രിയയ്ക്കു ദൂഷ്യഫലങ്ങളുണ്ടെങ്കിലും വൻശന്പളം പറ്റുന്ന ഡോക്‌ടർമാർക്ക് ഇതിലൊന്നും യാതൊരു മനഃസാക്ഷിക്കുത്തുമില്ല. പട്ടിണിരാജ്യത്ത് മൂല്യങ്ങളുടെ കാവൽക്കാരനാകാകാൻ ആർക്കാണു കഴിയുക‍?

മുക്കാൽ നൂറ്റാണ്ട് മുത്തശ്ശിപ്രായമാണ്. ഭാരതം ശൈശവാവസ്ഥ ഇതുവരെയും പിന്നിട്ടിട്ടില്ല, ചന്ദ്രനിൽ പോകാനുള്ള ശ്രമമൊക്കെ നടക്കുന്നുണ്ടെങ്കിലും. തൊഴിലില്ലായ്മ പരിഹരിക്കപ്പെട്ടാൽ തൊഴിലുടമയ്ക്കു പാവങ്ങളെ ചൂഷണം ചെയ്യാൻ സാധിക്കുമോ? സന്പന്നൻ ആഹ്ലാദിക്കട്ടെ. മണിമേടകൾ സ്വർണം പൂശട്ടെ.

ഇവിടത്തെ നിരാർദ്രരായ രാഷ്‌ട്രീയ നേതാക്കൾ സ്വജനപക്ഷപാതവും കൈക്കൂലിയും വിശ്വാസപ്രമാണമാക്കിയവരാണ്. നാട്ടിലൊരു പാലം പണിതാൽ, റോഡ് നിർമിച്ചാൽ, ടാറിംഗ് നടത്തിയാൽ നേതാവിന്‍റെ വിഹിതശതമാനം പോരാ, കാലോചിതമായി ഉയർത്തണം. ദരിദ്രരുടെ ജീവിതം മൃഗതുല്യമായാലും സഹതപിക്കേണ്ട. എല്ലാം കർമഫലമെന്നുള്ള ആശ്വാസവചനം.

മനുഷ്യൻ മനുഷ്യത്വത്തിലേക്കുയരണം. മനുഷ്യനിൽ നഷ്ടപ്പെട്ടുപോയ സഹോദരസ്നേഹം വീണ്ടെടുക്കണമെങ്കിൽ മൂല്യങ്ങളിൽ വിശ്വാസമർപ്പിക്കണം. എല്ലാ മനുഷ്യരിലും സഹജീവിസ്നേഹം പ്രകടമാകണമെങ്കിൽ വീണ്ടും ഒരു ഗാന്ധിജി നേതൃത്വം ഏറ്റെടുക്കണം. സമത്വസുന്ദരമായൊരു ഭാരതത്തിനായി നമുക്കെല്ലാവർക്കും കാത്തിരിക്കാം.

സന്പന്നർക്കിടയിൽ കിടന്നു പ്രാണവായുവിനായി പിടയുന്ന ദരിദ്രലക്ഷങ്ങളുടെ പക്ഷം ചേർന്ന് തൂലിക ചലിപ്പിക്കുന്ന ദീപികയ്ക്ക് അഭിനന്ദനങ്ങൾ.

ജോസ് കൂട്ടുമ്മേൽ, കടനാട്