Letters
മരടിലെ ഫ്ളാറ്റ് പൊളിക്കൽ ഒരു തുടർക്കഥ ആക്കണോ‍?
Friday, January 17, 2020 11:38 PM IST
കൊച്ചി മരടു പ്രദേശത്തെ നാലു ഫ്ളാറ്റുകൾ നിലം പൊത്തിയതും പൊടിപടലങ്ങൾ ഉയർന്നതും നേരിട്ടും മാധ്യമങ്ങൾ വഴിയും കേരള ജനത കാണുകയുണ്ടായി. അതിന്‍റെ ബാക്കിപത്രങ്ങൾ വരാനിരിക്കുന്നതേയുള്ളു.

തീരദേശ സംരക്ഷണത്തിനെന്ന പേരിൽ രൂപീകരിച്ച നിയമം ജലാശയ സമൃദ്ധമായ കേരളത്തെപ്പോലെ ബാധിക്കുന്ന അധികം സംസ്ഥാനങ്ങൾ ഇല്ല. പല സംസ്ഥാനങ്ങളും നിയമപരമായ നടപടികൾ സ്വീകരിച്ച് മരടിലേതുപോലുള്ള ദുരന്തങ്ങളിൽ നിന്നും രക്ഷപെട്ടെന്നാണ് മനസിലാക്കുന്നത്. കേരളത്തിൽ തുടർന്നും ഈ നിയമം കർശനമായി നടപ്പാക്കിയാൽ പൊളിക്കൽ കന്പനികൾക്ക് നേട്ടമുണ്ടാക്കാനും കേരളത്തെ ഫ്ളാറ്റുകളുടെ ശവപ്പറന്പാക്കി മാറ്റാനും മാത്രമേ ഉപകരിക്കു.

യൂറോപ്പിലെ വെനീസിലും മറ്റു നിരവധി സ്ഥലങ്ങളിലും ഫിലിപ്പീൻസിലും സിംഗപ്പൂരിലുമെല്ലാം ജലാശയങ്ങളുടെ തീരദേശങ്ങളിൽ കുറ്റൻ കെട്ടിടങ്ങളും ഫ്ളാറ്റുകളും പണിത് ടൂറിസ്റ്റുകളെ ആകർഷിക്കുകയും നേട്ടങ്ങളുണ്ടാക്കുകയും ചെയ്യുന്നത് നമ്മൾ കണ്ടുകൊണ്ടിരിക്കുകയാണ്. എന്തുകൊണ്ട് നമ്മുടെ നാട്ടിലും യുക്തമായ സ്ഥലങ്ങളിൽ ഇത്തരം കനാൽ സിറ്റികൾ രുപീകരിക്കാൻ ആലോചിച്ചുകുടാ‍? അതിന് അനുയോജ്യമായ നിയമങ്ങൾ നിർമിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നേയുള്ളൂ.

പണിതീർന്നിട്ടുള്ള കെട്ടിടങ്ങൾ പ്രത്യേക വ്യവസ്ഥകൾ പ്രകാരം നിലനിർത്താൻ നിയമങ്ങൾ നിർമിക്കുകയും പൊളിക്കൽ നടപടികൾ ഇനിയുണ്ടാകാതെ നോക്കുകയും ചെയ്താൽ നാടിനും നാട്ടുകാർക്കും അതായിരിക്കും നന്മ.

അഡ്വ. വി.സി. എമ്മാനുവൽ, കോട്ടയം