Letters
ഏതു ഭീകരാക്രമണത്തിന്‍റെ അന്വേഷണവും കേരളത്തിലെത്തുന്നു
Tuesday, January 21, 2020 12:05 AM IST
തമിഴ്നാട് കേരള അതിർത്തിയിലുള്ള കളിയിക്കാവിള ചെക്ക് പോസ്റ്റിൽ ജോലി ചെയ്യുകയായിരുന്ന എസ്എസ്ഐ വൈ. വിൽസന്‍റെ ആസൂത്രിത കൊലപാതകത്തിന്‍റെ വേരുകളും കേരളത്തിൽ വന്നെത്തി നിൽക്കുന്നു. വിതുര സ്വദേശി സെയ്ദാലി നെയ്യാറ്റിൻകര പത്താംകല്ലിനടുത്ത് വാടകയ്ക്ക് എടുത്തുകൊടുത്ത വീട്ടിൽ വച്ചാണ് പ്രതികളായ അബ്‌ദുൾ ഷമിമും തൗഫിക്കും കൊലപാതകം ആസൂത്രണം ചെയ്തതെന്നാണ് തമിഴ്നാട് ക്രൈംബ്രാഞ്ചിന്‍റെ നിഗമനം.

ഇക്കഴിഞ്ഞ ഈസ്റ്റർ ദിനത്തിൽ ശ്രീലങ്കയിലെ ക്രൈസ്തവ ദേവാലയങ്ങളിലും ഹോട്ടലുകളിലും നടത്തിയ ചാവേർ ആക്രമണത്തിന്‍റെ അന്വേഷണവും കേരളത്തിൽ വന്നെത്തി. 359 പേർ കൊല്ലപ്പെട്ട ശ്രീലങ്കയിലെ ചാവേർ ആക്രമണത്തിന്‍റെ ഭാഗമായി പാലക്കാട് റിയാസ് അബൂബക്കറെയാണ് അറസ്റ്റ് ചെയ്തത്. ശ്രീലങ്കൻ സ്ഫോടനത്തിന്‍റെ സൂത്രധാരൻ സുഫ്രാൻ ഹാഷിം കേരളത്തിൽ രണ്ടുതവണ എത്തിയിട്ടുള്ളതായി ശ്രീലങ്കൻ അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തിയിട്ടുണ്ട്. ശ്രീലങ്കൻ സ്ഫോടന പരന്പര നടത്തിയ ചാവേറുകളിൽ ചിലർ പരിശീലനത്തിനും മറ്റുമായി കേരളത്തിൽ വന്നിട്ടുണ്ടെന്ന് ശ്രീലങ്കൻ സൈനിക മേധാവി മഹേഷ് സേനനായകെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടുണ്ട്.

പാരീസിൽ ഏഴിടത്തു നടന്ന ഭീകരാക്രമണത്തിന്‍റെ ഭാഗമായി തൊടുപുഴ സ്വദേശി സുബഹാനി ഹാജി മൊയ്തിനെ വിയ്യൂർ സെൻട്രൽ ജയിലിൽ നേരിട്ടെത്തിയാണ് ഫ്രഞ്ച് അന്വേഷണ ഏജൻസി ചോദ്യം ചെയ്തത്. 2012ൽ ഇംഗ്ലണ്ടിൽ നടന്ന സ്ഫോടനത്തിന്‍റെ അന്വേഷണവും കേരളത്തെ തേടിയെത്തി. ഇംഗ്ലണ്ടിൽ നിന്നുള്ള അന്വേഷണ ഏജൻസിയുടെ ആവശ്യപ്രകാരം ദേശീയ അന്വേഷണ ഏജൻസിയായ എൻഐഎ ആണ് അന്ന് ഇംഗ്ലണ്ടിലെ സ്ഫോടനവുമായി ബന്ധപ്പെട്ട് കേരളത്തിൽ അന്വേഷണം നടത്തിയത്.

കാഷ്മീരിലെ ആക്രമണത്തെ തുടർന്ന് എൻഐഎ കേരളത്തിൽ നടത്തിയ അന്വേഷണത്തിലൂടെയാണ് കേരളത്തിൽ നിന്നുള്ള ഐഎസിലേക്കുള്ള റിക്രൂട്ട്മെന്‍റിന്‍റെ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്. ഈ അന്വേഷണത്തിലാണ് തടിയന്‍റെവിട നസീർ കുടുങ്ങിയത്. പിന്നീട് തിരുവനന്തപുരം മണക്കാട് സ്വദേശി പെൺകുട്ടിയടക്കമുള്ളവരുടെ ഐഎസ് ബന്ധങ്ങളും പുറത്തുവന്നു. 2007 ഡിസംബർ പത്തുമുതൽ 22 വരെ വാഗമണ്ണിലെ കോലാഹലമേട്ടിൽ നിരോധിത സംഘടനയായ സിമി നടത്തിയ ക്യാന്പ് ഐഎസിന്‍റെ ഒത്താശയോടെയാണെന്ന് കണ്ടെത്തി. ഈ കേസിൽ നാല് മലയാളികളാണ് പ്രതികളായത്.

കണ്ണൂരിലെ കനകമലയിൽ ഐഎസ് നടത്തിയ ക്യാന്പുമായി ബന്ധപ്പെട്ട് ഏഴുപേരാണ് പിടിയിലായത്. മലപ്പുറം സ്ഫോടനത്തിലെ പ്രതികളെ പിടികൂടിയെങ്കിലും അവരുടെ ഐഎസ് ബന്ധത്തെക്കുറിച്ച് അന്വേഷിച്ചില്ലായെന്ന പരാതി നിലനിൽക്കുന്നു. കുറ്റിപ്പുറം പാലത്തിനടിയിലെ സ്ഫോടനത്തിന്‍റെ അന്വേഷണവും കൊല്ലം കളക്‌ടറേറ്റിലെ സ്ഫോടനത്തിന്‍റെ അന്വേഷണവും എവിടെയുമെത്താതെ നിൽക്കുന്നു.

ലോകത്തിൽ നടക്കുന്ന ഭീകരാക്രമണങ്ങളുടെ അന്വേഷണങ്ങൾ കേരളത്തിലേക്കു വന്നെത്തുന്നത് കേരള സമൂഹത്തിന് നാണക്കേടാണ്. ഇത് കേരളീയർ സഗൗരവം കാണേണ്ടതുണ്ട്. വളരെയധികം മതസൗഹൃദം പങ്കിട്ടു ജീവിക്കുന്ന കേരളത്തെ ഭീകരരുടെ വിഹാരകേന്ദ്രമാക്കി മാറ്റാൻ അനുവദിക്കരുത്. കേരള സമൂഹമാകെ ഒന്നിച്ചുനിന്ന് ഭീകരസംഘടനകളുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്നവരെ അന്വേഷണ ഏജൻസികൾക്ക് മുന്നിൽ ചൂണ്ടിക്കാണിച്ചുകൊടുക്കുകയാണ് വേണ്ടത്.

എം. ജോൺസൺ റോച്ച്, അന്പലത്തുമൂല, ചൊവ്വര