Letters
പ്രതികരിക്കാൻ ക്രൈസ്തവർക്ക് അവകാശമില്ലേ?
Wednesday, January 22, 2020 11:57 PM IST
കത്തോലിക്കാ സഭ അഭിപ്രായം പ്രകടിപ്പിക്കേണ്ടത് കാലവും സമയവും നോക്കിയാകണം എന്നാണ് ഡിവൈഎഫ്ഐക്കാർ പറയുന്നത്. തങ്ങളെ ബാധിക്കുന്ന ഗുരുതര വിഷയങ്ങളിൽ പ്രതികരിക്കുന്നതിനു പോലും ഇപ്പോൾ ക്രൈസ്തവർക്ക് അവകാശമില്ലെന്നായിരിക്കുന്നു.


സർക്കാരും രാഷ്‌ട്രീയകക്ഷികളും നിശ്ചയിക്കുന്ന അജൻഡയ്ക്കുള്ളിൽനിന്ന് സഭ പ്രവർത്തിച്ചുകൊള്ളണമെന്നുള്ള തീട്ടൂരത്തിന്‍റെ ഭാഗമാണ് ഈ നിലപാട്. അന്താരാഷ്‌ട്ര തലത്തിലെ സംഭവങ്ങളോടുവരെ അതീവ താത്പര്യത്തോടെ പ്രതികരിച്ചിട്ടുള്ള ഡിവൈഎഫ്ഐ ഇപ്പോൾ പ്രകടിപ്പിക്കുന്ന അഭിപ്രായം രാഷ്‌ട്രീയ ലാഭനഷ്ടത്തിന്‍റെ അളവുകോൽ വച്ചാണെന്നു മനസിലാക്കാൻ സാമാന്യബുദ്ധി മതി. വിവിധ രാജ്യങ്ങളിലെ ക്രൈ സ്തവ പീഡനങ്ങളിലും മറ്റും ക്രൂരമായ നിസംഗത പാലിച്ചിട്ടുള്ളവരാണ് ഇപ്പോൾ ഉപദേശകരുടെ വേഷത്തിൽ അവതരിച്ചിട്ടുള്ളത്.

ക്രൈസ്തവ സമൂഹത്തെ ഏറെ ആശങ്കപ്പെടുത്തുന്ന ലൗ ജിഹാദിന് തെളിവു ചോദിച്ച് നിസാരവത്്കരിക്കാൻ ഒരു രാഷ്‌ട്രീയ യുവജന സംഘടന ശ്രമിക്കുന്നതു തന്നെ സംശയാസ്പദമാണ്.

ഭരണഘടനയുടെ അടിസ്ഥാന മൂല്യങ്ങൾ നിരാകരിക്കുന്ന പൗരത്വ നിയമ ഭേദഗതി തള്ളിക്കളയണമെന്ന നിലപാടിനോടു ചേർന്നു തന്നെയാണ് സഭ എന്നു സഭയുടെ വക്താക്കൾ വ്യക്തമാക്കിയിട്ടുള്ളതാണ്. ഈ വിഷയത്തിന്‍റെ മറവിൽ നീതിക്കു വേണ്ടിയുള്ള വിലാപങ്ങളെ അപഹസിച്ച് ഇരകളെ നിശബ്‌ദരാക്കാമെന്ന് ആരും കരുതരുത്.

തോമസ് തുണ്ടിയത്ത്, പ്രസിഡന്‍റ്, മലങ്കര കാത്തലിക് അസോസിയേഷൻ,
പത്തനംതിട്ട രൂപത